ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്നുള്ള മിന്നലാക്രമണം പരാമര്‍ശിച്ച് പ്രധാനമന്ത്ര നരേന്ദ്ര മോദി. 2016 സെപ്റ്റംബര്‍ 28ന് നടന്ന ആക്രമണം, കശ്മീരിനെക്കുറിച്ച് കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭയില്ഇമ്രാന് ഖാന് നടത്തിയ പ്രസംഗത്തിന്ശേഷമാണ് മോദി പരാമര്‍ശിച്ചത്. "ഇന്ന് സെപ്റ്റംബര്‍ 28 ഇതേ ദിവസം മൂന്നുവര്‍ഷം മുന്‍പാണ് ഞാന്‍ ഉറങ്ങാതിരുന്ന ഒരു രാത്രി. ഫോൺ റിങ്ങ് ചെയ്യുന്നതിനെക്കുറിച്ച് മാത്രമായിരുന്നു ചിന്ത. ഈ ദിവസമാണ് നമ്മുടെ പട്ടാളക്കാര്‍ ധീരതയുടെ സുവര്‍ണാധ്യായം തീര്‍ത്തത്. സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ അവര്‍ രാജ്യത്തിന്റെ ശക്തികാണിച്ചു. ആ രാത്രി ഓര്‍മ്മിച്ച് രാജ്യത്തിന്റെ ധീര ജവാന്മാരെ ഞാന്‍ ഓര്‍മ്മിക്കുന്നു" നരേന്ദ്ര മോദി പറഞ്ഞു.
പാക് ചാര സംഘടന ഐഎസ്ഐ ആസൂത്രണം ചെയ്തതായി കരുതപ്പെടുന്ന ഇന്ത്യയുടെ ഉറി സൈനിക ക്യാമ്പിലെ ആക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയത്.
Also Read: ഭീകരതയെ ചെറുത്ത് ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നീങ്ങണമെന്ന് മോദി
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് പാക് അധീന കശ്മീരിലെ ബാലാകോട്ട് ഭീകരപരിശീലന കേന്ദ്രത്തില്‍ വ്യോമാക്രമണം നടത്തിയിരുന്നു. പുല്‍വാമയില്‍ ഇന്ത്യന്‍ പാരാമിലിട്ടറി സൈനികര്‍ക്ക് നേര്‍ക്ക് നടന്ന ചാവേറാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ ജെയ്ഷ മൊഹമ്മദ് സെമിനാരി ലക്ഷ്യമിട്ടത്.
ഇതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ, കശ്മീരിന് ഭരണഘടന നല്‍കിയിരുന്ന പ്രത്യേക അധികാരങ്ങള്‍ എടുത്തുമാറ്റി.
Also Read: ബാലാക്കോട്ട് ഭീകരകേന്ദ്രം: സൈന്യം സജ്ജമെന്ന് രാജ്നാഥ് സിങ്
വാക്പോരിന് ഇടയ്ക്കാണ് കശ്മീരിന് സ്വയം നിര്‍ണയ അവകാശം നല്‍കണമെന്ന് വാദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളന വേദിയില്‍ സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസും ചേര്‍ന്നാണ് ഇന്ത്യ ഭരിക്കുന്നതെന്നും കശ്മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചാല്‍ ചോരപ്പുഴ ഒഴുകുമെന്നും ഇമ്രാന് ഖാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആരോപണങ്ങള്‍ക്ക് ഇന്ത്യ അതിശക്തമായ ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്തു. പാകിസ്ഥാനെക്കാള്‍ ഏഴിരട്ടി വലിപ്പമുള്ള രാജ്യമാണ് ഇന്ത്യ, പക്ഷേ, അവസാനം യുദ്ധം ചെയ്യുക മാത്രമാണ് വഴിയെന്ന് കണ്ടാല്‍ ഞാന്‍ ആയുധം എടുക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം ഇമ്രാന് ഖാന് നടത്തിയ പ്രസംഗം. ഇത് യുദ്ധത്തിനുള്ള ആഹ്വാനമാണെന്ന് ഇന്ത്യ അപലപിച്ചിരുന്നു.
പാക് ചാര സംഘടന ഐഎസ്ഐ ആസൂത്രണം ചെയ്തതായി കരുതപ്പെടുന്ന ഇന്ത്യയുടെ ഉറി സൈനിക ക്യാമ്പിലെ ആക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയത്.
Also Read: ഭീകരതയെ ചെറുത്ത് ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നീങ്ങണമെന്ന് മോദി
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് പാക് അധീന കശ്മീരിലെ ബാലാകോട്ട് ഭീകരപരിശീലന കേന്ദ്രത്തില്‍ വ്യോമാക്രമണം നടത്തിയിരുന്നു. പുല്‍വാമയില്‍ ഇന്ത്യന്‍ പാരാമിലിട്ടറി സൈനികര്‍ക്ക് നേര്‍ക്ക് നടന്ന ചാവേറാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ ജെയ്ഷ മൊഹമ്മദ് സെമിനാരി ലക്ഷ്യമിട്ടത്.
ഇതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ, കശ്മീരിന് ഭരണഘടന നല്‍കിയിരുന്ന പ്രത്യേക അധികാരങ്ങള്‍ എടുത്തുമാറ്റി.
Also Read: ബാലാക്കോട്ട് ഭീകരകേന്ദ്രം: സൈന്യം സജ്ജമെന്ന് രാജ്നാഥ് സിങ്
വാക്പോരിന് ഇടയ്ക്കാണ് കശ്മീരിന് സ്വയം നിര്‍ണയ അവകാശം നല്‍കണമെന്ന് വാദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളന വേദിയില്‍ സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസും ചേര്‍ന്നാണ് ഇന്ത്യ ഭരിക്കുന്നതെന്നും കശ്മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചാല്‍ ചോരപ്പുഴ ഒഴുകുമെന്നും ഇമ്രാന് ഖാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആരോപണങ്ങള്‍ക്ക് ഇന്ത്യ അതിശക്തമായ ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്തു. പാകിസ്ഥാനെക്കാള്‍ ഏഴിരട്ടി വലിപ്പമുള്ള രാജ്യമാണ് ഇന്ത്യ, പക്ഷേ, അവസാനം യുദ്ധം ചെയ്യുക മാത്രമാണ് വഴിയെന്ന് കണ്ടാല്‍ ഞാന്‍ ആയുധം എടുക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം ഇമ്രാന് ഖാന് നടത്തിയ പ്രസംഗം. ഇത് യുദ്ധത്തിനുള്ള ആഹ്വാനമാണെന്ന് ഇന്ത്യ അപലപിച്ചിരുന്നു.