ന്യൂഡൽഹി: രാജ്യം ഇതുവരെ കണ്ടതിലെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവ്വേ ഫലം. ഇന്ത്യ ടുഡേ ഗ്രൂപ്പ് - കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് നേഷൻ തയ്യാറാക്കിയ സർവ്വേയിലാണ് 34ശതമാനം പേർ മോദിയെ പിന്തുണച്ചത്. 16 ശതമാനം പേർ ഇന്ദിരാ ഗാന്ധിക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്‌തു. Also Read:പാകിസ്ഥാൻ്റെയും ചൈനയുടെയും പൗരത്വം സ്വീകരിച്ചവരുടെ സ്വത്ത് വിറ്റഴിക്കും; പിന്നിൽ അമിത് ഷാ
മോദിയുടെ ജനപിന്തുണയിൽ മാറ്റങ്ങൾ സംഭവിച്ചുവെന്നും സർവ്വേ വ്യക്തമാക്കുന്നുണ്ട്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള സർവ്വേയിൽ 10 ശതമാനം പേരാണ് മികച്ച പ്രധാനമന്ത്രി മോദിയാണെന്ന് വിലയിരുത്തിയത്. എന്നാൽ എട്ട് മാസങ്ങൾക്ക് ശേഷം ജനപിന്തുണ 20ശതമാനം വർധിച്ച് 37 ശതമാനത്തിൽ എത്തിയെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.
വിവാദമായ ചില തീരുമാനങ്ങളാണ് മോദിയുടെ ജനപിന്തുണ നേരിയ തോതിൽ ഇടിയാൻ കരാണമായത്. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്‌റ്റർ, രാജ്യത്തിൻ്റെ സാമ്പത്തിക തകർച്ച,
വർധിക്കുന്ന തൊഴിലില്ലായ്‌മ, രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങൾ എന്നിവയാണ് മോദിയുടെ ജനപിന്തുണയിടിയാൻ കാരണമായി സർവ്വേ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
Also Read: CAA,NRC: ബിജെപി ന്യൂനപക്ഷ സെല്ലിൽ നിന്ന് 80 നേതാക്കൾ രാജിവെച്ചു
രണ്ടാം സ്ഥാനത്തുള്ള ഇന്ദിരാ ഗാന്ധിക്ക് സമീപകാലത്തായി സ്വീകാര്യത വർധിക്കുന്നതായും സർവ്വേയിൽ വ്യക്തമാക്കുന്നു. രണ്ട് ശതമാനം വർധനയാണ് സംഭവിച്ചത്. ബിജെപി നേതാവും മുൻ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്‌പോയി സർവ്വേയിൽ മൂന്നാമത് എത്തി. 13 ശതമാനം പേരാണ് വാജ്‌പോയിയെ പിന്തുണച്ചത്. എന്നാൽ, മോദിയുടെ ജനപിന്തുണയിൽ ഇടിവ് സംഭവിക്കുന്നത് പാർട്ടിയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. 12,141 പേരെ അഭിമുഖം നടത്തിയാണ് സർവ്വേ തയ്യാറാക്കിയത്.
മോദിയുടെ ജനപിന്തുണയിൽ മാറ്റങ്ങൾ സംഭവിച്ചുവെന്നും സർവ്വേ വ്യക്തമാക്കുന്നുണ്ട്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള സർവ്വേയിൽ 10 ശതമാനം പേരാണ് മികച്ച പ്രധാനമന്ത്രി മോദിയാണെന്ന് വിലയിരുത്തിയത്. എന്നാൽ എട്ട് മാസങ്ങൾക്ക് ശേഷം ജനപിന്തുണ 20ശതമാനം വർധിച്ച് 37 ശതമാനത്തിൽ എത്തിയെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.
വിവാദമായ ചില തീരുമാനങ്ങളാണ് മോദിയുടെ ജനപിന്തുണ നേരിയ തോതിൽ ഇടിയാൻ കരാണമായത്. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്‌റ്റർ, രാജ്യത്തിൻ്റെ സാമ്പത്തിക തകർച്ച,
വർധിക്കുന്ന തൊഴിലില്ലായ്‌മ, രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങൾ എന്നിവയാണ് മോദിയുടെ ജനപിന്തുണയിടിയാൻ കാരണമായി സർവ്വേ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
Also Read: CAA,NRC: ബിജെപി ന്യൂനപക്ഷ സെല്ലിൽ നിന്ന് 80 നേതാക്കൾ രാജിവെച്ചു
രണ്ടാം സ്ഥാനത്തുള്ള ഇന്ദിരാ ഗാന്ധിക്ക് സമീപകാലത്തായി സ്വീകാര്യത വർധിക്കുന്നതായും സർവ്വേയിൽ വ്യക്തമാക്കുന്നു. രണ്ട് ശതമാനം വർധനയാണ് സംഭവിച്ചത്. ബിജെപി നേതാവും മുൻ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്‌പോയി സർവ്വേയിൽ മൂന്നാമത് എത്തി. 13 ശതമാനം പേരാണ് വാജ്‌പോയിയെ പിന്തുണച്ചത്. എന്നാൽ, മോദിയുടെ ജനപിന്തുണയിൽ ഇടിവ് സംഭവിക്കുന്നത് പാർട്ടിയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. 12,141 പേരെ അഭിമുഖം നടത്തിയാണ് സർവ്വേ തയ്യാറാക്കിയത്.