ന്യൂഡൽഹി: ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്‍റെ കാവൽക്കാരൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാനും രാജ്യത്തിന്റെ കാവൽക്കാരൻ എന്ന ആശയം ഉയർത്തി കാണിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ട് ഔദ്യോഗികമായി ബിജെപിയുടെ പ്രചാരണത്തിന് ദേശീയ തലത്തിൽ തുടക്കമായി. 'രാജ്യത്തിന്‍റെ കാവൽക്കാരൻ കള്ളനാ'ണ് എന്ന എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ തുടർന്നാണ് ഇതേ വാക്ക് ബിജെപി പ്രചാരണായുധമാക്കാൻ തീരുമാനിച്ചത്. 2014 ൽ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ 'ചായവിൽപ്പനക്കാരൻ' എന്ന പരാമർശം പിന്നീട് ബിജെപി പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. സമാന രീതിയാണ് ബിജെപി ഇത്തവൻയും പിന്തുടരുന്നത്.
സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗിച്ചാണ് ബിജെപി പ്രചാരണത്തിനൊരുങ്ങുന്നത്. ട്വിറ്റർ ഉപയോക്താക്കൾക്ക് പ്രചാരണത്തിൽ പങ്കെടുക്കണം എന്ന് അഭ്യർഥിച്ചു കൊണ്ട് സന്ദേശം അയക്കാനും ബിജെപി പദ്ധതിയിടുന്നുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഈ മാസം അവസാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരോട് സംവദിക്കും.
സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗിച്ചാണ് ബിജെപി പ്രചാരണത്തിനൊരുങ്ങുന്നത്. ട്വിറ്റർ ഉപയോക്താക്കൾക്ക് പ്രചാരണത്തിൽ പങ്കെടുക്കണം എന്ന് അഭ്യർഥിച്ചു കൊണ്ട് സന്ദേശം അയക്കാനും ബിജെപി പദ്ധതിയിടുന്നുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഈ മാസം അവസാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരോട് സംവദിക്കും.