ന്യൂഡല്‍ഹി: നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വര നാമത്തിലാണ് നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങ്ങും സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തി. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, മുതിര്‍ന്ന ബിജെപി നേതാക്കള്‍, വിവിധ രാഷ്ട്രത്തലവനാമര്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
മുൻ സംസ്ഥാന ബിജെപി അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ വി.മുരളീധരൻ കേന്ദ്രമന്ത്രിയാകും. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭ അംഗമാണ് വി.മുരളീധരൻ. ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആര്.സി.പി റായ്, സുരേഷ് അംഗടി തുടങ്ങിയവർ മന്ത്രിസഭയിലെ പുതുമുഖങ്ങളായിരിക്കും. ബിംസ്റ്റെക് രാജ്യ തലവന്മാർ സത്യപ്രതിജ്ഞക്ക് അതിഥികളായെത്തും.
ആന്ധ്രയിലായിരുന്ന വി.മുരളീധരനെ ഇന്ന് രാവിലെ തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കേന്ദ്ര നേതൃത്വം മുരളീധരനുമായി ചർച്ച നടത്തിയ ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇത് കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലേക്ക്. അമിത് ഷാ മന്ത്രിസഭയിലേക്ക് ഇല്ലെന്നും ബിജെപി അധ്യക്ഷനായി തുടരുമെന്നുമായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ, പ്രധാനമന്ത്രിയുമായി നടത്തി അവസാനവട്ട കൂടിക്കാഴ്ചക്ക് ശേഷം അമിത് ഷാ മന്ത്രിസഭയിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു.
അമിത് ഷാ കേന്ദ്രമന്ത്രിയാകുമ്പോൾ ജെ.പി നദ്ദക്കായിരിക്കും ബിജെപി ദേശീയാധ്യക്ഷന്റെ ചുമതല നൽകുക എന്നാണ് സൂചന. അമിത് ഷാ മോദി മന്ത്രിസഭയിൽ രണ്ടാം സ്ഥാനത്ത് തന്നെയുണ്ടാകുമെന്നാണ് സൂചന. അതിനിടെ, ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മന്ത്രിസഭയിലെ അംഗങ്ങൾക്കായി പ്രധാനമന്ത്രി ചായസൽക്കാരം നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന പ്രത്യേക കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ അമിത് ഷായാണ് മന്ത്രിമാർക്ക് നിർദേശം നൽകി.
സുഷമാ സ്വരാജ്, നിര്‍മലാ സീതാരാമന്, സ്മൃതി ഇറാനി, സദാനന്ദ ഗൗഡ, അര്ജുന് മേഗ്വാല്, കിരണ്‍ റിജിജു, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, പ്രകാശ് ജാവ്ദേകർ, രാംദാസ് അതാവലെ, ജിതേന്ദര്‍ സിങ്, സുരേഷ് അംഗാഡി, ബാബുല്‍ സുപ്രിയോ, കൈലാഷ് ചൗധരി, പ്രഹ്ലാദ് ജോഷി, ജി. കിഷന് റെഡ്ഡി എന്നിവർക്കാണ് അമിത് ഷായുടെ ക്ഷണം ലഭിച്ചിട്ടുള്ളത്.
മുൻ സംസ്ഥാന ബിജെപി അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ വി.മുരളീധരൻ കേന്ദ്രമന്ത്രിയാകും. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭ അംഗമാണ് വി.മുരളീധരൻ. ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആര്.സി.പി റായ്, സുരേഷ് അംഗടി തുടങ്ങിയവർ മന്ത്രിസഭയിലെ പുതുമുഖങ്ങളായിരിക്കും. ബിംസ്റ്റെക് രാജ്യ തലവന്മാർ സത്യപ്രതിജ്ഞക്ക് അതിഥികളായെത്തും.
ആന്ധ്രയിലായിരുന്ന വി.മുരളീധരനെ ഇന്ന് രാവിലെ തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കേന്ദ്ര നേതൃത്വം മുരളീധരനുമായി ചർച്ച നടത്തിയ ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇത് കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലേക്ക്. അമിത് ഷാ മന്ത്രിസഭയിലേക്ക് ഇല്ലെന്നും ബിജെപി അധ്യക്ഷനായി തുടരുമെന്നുമായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ, പ്രധാനമന്ത്രിയുമായി നടത്തി അവസാനവട്ട കൂടിക്കാഴ്ചക്ക് ശേഷം അമിത് ഷാ മന്ത്രിസഭയിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു.
അമിത് ഷാ കേന്ദ്രമന്ത്രിയാകുമ്പോൾ ജെ.പി നദ്ദക്കായിരിക്കും ബിജെപി ദേശീയാധ്യക്ഷന്റെ ചുമതല നൽകുക എന്നാണ് സൂചന. അമിത് ഷാ മോദി മന്ത്രിസഭയിൽ രണ്ടാം സ്ഥാനത്ത് തന്നെയുണ്ടാകുമെന്നാണ് സൂചന. അതിനിടെ, ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മന്ത്രിസഭയിലെ അംഗങ്ങൾക്കായി പ്രധാനമന്ത്രി ചായസൽക്കാരം നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന പ്രത്യേക കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ അമിത് ഷായാണ് മന്ത്രിമാർക്ക് നിർദേശം നൽകി.
സുഷമാ സ്വരാജ്, നിര്‍മലാ സീതാരാമന്, സ്മൃതി ഇറാനി, സദാനന്ദ ഗൗഡ, അര്ജുന് മേഗ്വാല്, കിരണ്‍ റിജിജു, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, പ്രകാശ് ജാവ്ദേകർ, രാംദാസ് അതാവലെ, ജിതേന്ദര്‍ സിങ്, സുരേഷ് അംഗാഡി, ബാബുല്‍ സുപ്രിയോ, കൈലാഷ് ചൗധരി, പ്രഹ്ലാദ് ജോഷി, ജി. കിഷന് റെഡ്ഡി എന്നിവർക്കാണ് അമിത് ഷായുടെ ക്ഷണം ലഭിച്ചിട്ടുള്ളത്.