"കൊവിഡ് വാക്സിന്‍ എല്ലാവര്‍ക്കും, ഒരു വിവേചനവും ഉണ്ടാകില്ല"; നരേന്ദ്ര മോദി പ്രത്യേക അഭിമുഖം
ലോകത്ത് കൊവിഡ് തീവ്രബാധിത രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ. മഹാമാരി ഘട്ടത്തെ രാജ്യം അതിജീവിക്കുന്നതെങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ഒപ്പം വാക്സിൻ പ്രതീക്ഷകളും.
Samayam Malayalam 29 Oct 2020, 4:56 pm
കൊവിഡ് മഹാമാരിയെ രാജ്യം നേരിട്ടതെങ്ങനെ, കൊവിഡിനെ അതീജീവിച്ചെന്ന് പറയാറായോ, കൊവിഡ് വാക്സിൻ വിതരണം എങ്ങനെയാകും... പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കുന്നു. പ്രത്യേക അഭിമുഖം വായിക്കാം.
1. മാർച്ചിൽ ഒന്നാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൊറോണ വൈറസിനെതിരെ ഇന്ത്യ പോരാട്ടം ആരംഭിച്ചിട്ട് ഏഴുമാസമായി. ഇക്കാലം എങ്ങനെ ചെലവഴിച്ചു എന്നാണ് നിങ്ങളുടെ വിലയിരുത്തൽ?
ഈ വൈറസ് അജ്ഞാതമായ ഒന്നാണെന്ന് നമ്മളെല്ലാവരും സമ്മതിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. മുമ്പ് സംഭവിച്ചതുപോലെയൊന്നുമല്ല. അതുകൊണ്ട് തന്നെ അജ്ഞാതനായ പുതിയ ശത്രുവിനെ നേരിടുന്നതിനിടയിൽ നമ്മുടെ പ്രതികരണം ആവിഷ്കരിക്കുകയായിരുന്നു. ഞാൻ ആരോഗ്യ വിദഗ്ധനല്ല, പക്ഷേ എന്റെ വിലയിരുത്തലുകൾ നമ്പറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നമുക്ക് എത്ര ജീവൻ രക്ഷിക്കാൻ കഴിയുമെന്ന കണക്കുകളെ അടിസ്ഥാനമാക്കി നമ്മുടെ കൊവിഡ് പോരാട്ടത്തെ വിലയിരുത്തണമെന്നാണ് ഞാൻ കരുതുന്നത്.
Also Read : രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധനവ്; രോഗബാധിതർ 80 ലക്ഷം കടന്നു
ചിലസമയത്ത് ഗുജറാത്ത് പോലുള്ള ചില സ്ഥലങ്ങൾ ഹോട്ട്സ്പോട്ടുകളായി കാണപ്പെട്ടു. അതേസമയം, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് തോന്നി. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം ഗുജറാത്തിലെ സാഹചര്യം മെച്ചപ്പെട്ടു, പക്ഷേ കേരളത്തിലെ സ്ഥിതി മോശം അവസ്ഥയിലേക്ക് മാറുകയായിരുന്നു.
അതുകൊണ്ട് തന്നെ അമിത ആത്മവിശ്വാസം നല്ലതല്ല എന്നാണ് എനിക്ക് തോന്നുന്നത്. മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുകയെന്നതാണ് ഏക പോംവഴി, കാരണം മരുന്ന് ഉണ്ടാകുന്നത് വരെ അശ്രദ്ധ പാടില്ല. ഇക്കാര്യം ഒക്ടോബർ 20ന് രാജ്യത്തിന് നൽകിയ സന്ദേശത്തിലും ഞാൻ ഊന്നിപ്പറഞ്ഞു.
2. പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ വന്നോ അതോ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തേണ്ടി വന്നോ?
രാജ്യവ്യാപകമായി സമയബന്ധിതമായി തന്നെ ലോക്ക് ഡൗൺ ഏർപ്പെടുത്താനും നടപടികൾ കൈക്കൊള്ളാനും ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. മറ്റുപല രാജ്യങ്ങളും ആയിരക്കണക്കിന് കൊവിഡ് കേസുകളായപ്പോഴാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. എന്നാൽ നമ്മൾ നിയന്ത്രണമേർപ്പെടുത്തുമ്പോൾ നൂറുകണക്കിന് കേസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മഹാമാരിയുടെ വരവിൽ വളരെ നിർണായക ഘട്ടത്തിലാണ് നമ്മൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത്.
ലോക്ക് ഡൗണിന്‍റെ വിവിധ ഘട്ടങ്ങളിലുടെ നമുക്ക് കൂടുതൽ സമയം ലഭിച്ചെന്ന് മാത്രമല്ല, അൺലോക്ക് പ്രക്രിയയും ശരിയായി ലഭിച്ചു. അതുകൊണ്ട് തന്നെ സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും ട്രാക്കിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കണക്കുകൾ അതാണ് സൂചിക്കുന്നത്.
കൊവിഡ്-19 മഹാമാരിയെ ഇന്ത്യ ശാസ്ത്രീയമായ രീതിയിലാണ് സമീപിച്ചത്. അത്തരമൊരു സമീപനം പ്രയോജനകരമാണെന്ന് തെളിഞ്ഞു. ഈ നീക്കം വൈറസ് അതിവേഗം പടരുന്നതിലേക്കും കൂടുതൽ മരണങ്ങളിലേക്കും നയിച്ചേക്കാവുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിച്ചതായി പഠനങ്ങൾ കാണിക്കുന്നു. സമയബന്ധിതമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന് പുറമെ, നിർബന്ധിതമായി മാസ്ക് ധരിക്കുക, കോൺടാക്റ്റ്-ട്രേസിംഗ് ആപ്പ്, റാപിഡ് ആന്‍റിജൻ ടെസ്റ്റ് തുടങ്ങിയവ ആദ്യം തന്നെ നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
Also Read : മഹാരാഷ്ട്രയിൽ ബിജെപി തകരുന്നോ? ഖഡ്‌സെയ്ക്കു പിന്നാലെ മറ്റൊരു നേതാവ് പാർട്ടിവിടാനൊരുങ്ങെന്ന് അഭ്യൂഹം
ഇത്തരത്തിലരു വൈറസിനെ സംബന്ധിച്ചിടത്തോളം രാജ്യം ഐക്യത്തോടെ നിന്നില്ലെങ്കിൽ അതിനെ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. ഈ വൈറസിനെതിരെ പോരാടാൻ രാജ്യം ഒരുമിച്ച് നിന്നു. നമ്മുടെ മുൻനിര ആരോഗ്യപ്രവർത്തകരായ കൊവിഡ് യോദ്ധാക്കൾ, തങ്ങളുടെ ജീവന് ഭീഷണിയാണെന്ന് അറിഞ്ഞിട്ടും രാജ്യത്തിനായി പോരാടി.
3. ഇന്ത്യയിൽ കോവിഡ് -19 വ്യാപനത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തൽ എന്താണ്?
വൈറസിന്റെ പ്രാരംഭ ഘട്ടത്തിൽ സ്വീകരിച്ച നടപടികൾ മഹാമാരിക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ഞങ്ങളെ സഹായിച്ചു. ഒരു അകാല മരണം പോലും അങ്ങേയറ്റം വേദനാജനകമാണെങ്കിലും, ഇത്രയധികം വലിപ്പവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമായ ഒരു രാജ്യത്തിന് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കൊവിഡ്-19 മരണനിരക്കാണുള്ളത്. നമ്മുടെ രോഗമുക്തി നിരക്ക് ഉയർന്ന തോതിൽ തുടരുകയും, ആക്ടീവ് കേസുകൾ ഗണ്യമായി കുറയുകയും ചെയ്യുന്നു. സെപ്റ്റംബർ പകുതിയിൽ 97,984 പ്രതിദിന കേസുകളുണ്ടായിരുന്നയിടത്ത് ഒക്ടോബർ അവസാനത്തോടെ പ്രതിദിനം 50,000 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ മുഴുവനും ഒത്തുചേർന്ന് ടീം ഇന്ത്യയായി പ്രവർത്തിച്ചതിനാലാണ് ഇത് സാധ്യമായത്.
4. സമീപകാല ട്രെൻഡുകൾ ആക്ടീവ് കേസുകളിലും മരണങ്ങളിലും കുറവുണ്ടെന്നാണ് കാണിക്കുന്നത്. ഇത് മോശം കാലം കഴിഞ്ഞെന്ന പ്രതീക്ഷയല്ലേ നൽകുന്നത്. നിങ്ങൾക്കും ഇത്തരമൊരു കാഴ്ചപ്പാടാണോ ഉള്ളത്. ലഭ്യമായ കണക്കുകൾ അടിസ്ഥാനമാക്കി സർക്കാർ എന്താണ് പ്രതീക്ഷിക്കുന്നത്?
ഇതൊരു പുതിയ വൈറസാണ്. തുടക്കത്തിൽ വ്യാപനം നിയന്ത്രിച്ചിരുന്ന രാജ്യങ്ങളിൽ ഇപ്പോൾ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മറ്റുള്ളവരുടെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വ്യാപനം, ജനസാന്ദ്രത, സാമൂഹിക കൂടിചേരലുകൾ എന്നിവ മനസിലുണ്ടാകേണ്ടതുണ്ട്. നമ്മുടെ പല സംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളേക്കാൾ വലുതാണ്.
രാജ്യത്തിനകത്ത് കൊവിഡിന്‍റെ ആഘാതം വ്യത്യസ്തപ്പെട്ടിരിക്കുകയാണ്. വളരെ കുറവുള്ള ചില മേഖലകളുണ്ട്, അതേസമയം ചില സംസ്ഥാനങ്ങൾ വളരെയധികം കേന്ദ്രീകരിച്ചും നിലനിൽക്കുന്നു. 700 ൽ അധികം ജില്ലകളുള്ള ഒരു രാജ്യത്ത്, ചില സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ മാത്രമേ ഇതിന്റെ ആഘാതം കാണാനാകൂ എന്ന കാര്യം ഓർമിക്കേണ്ടതാണ്.
പുതിയ കൊവിഡ് കേസുകൾ, മരണനിരക്ക്, ആക്ടീവ് കേസുകൾ എന്നിവ മുൻ ദിവസങ്ങളേക്കാൾ കുറഞ്ഞ ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും നമുക്ക് ആശ്വസിക്കാറായിട്ടില്ല. വൈറസ് ഇപ്പോഴും അവിടെയുണ്ട്. ആളുകളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്.
5. കൊവിഡ് -19 സമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന സ്വാധീനം ചെലുത്തിയിട്ടുണ്ട്, ഇതിനെ ജീവിതവും ഉപജീവനവും തമ്മിലുള്ള സന്തുലിതാവസ്ഥയെ ശരിയായി ബാധിക്കുകയെന്ന ലക്ഷ്യത്തോടെ നിങ്ങൾ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു. ഈ ശ്രമത്തിൽ സർക്കാർ എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്?
നമ്മൾക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴ് പതിറ്റാണ്ടിലേറെയായി, പക്ഷേ ഇപ്പോഴും ചില ആളുകൾക്ക് കൊളോണിയൽ ഹാംഗ് ഓവർ ഉണ്ട്, ഈ ജനങ്ങളും സർക്കാരുകളും രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളാണ്. ഈ വിപത്ത് സർക്കാരിൽ പതിച്ചിട്ടുണ്ട് എന്ന ധാരണ ഇത്തരം മാനസികാവസ്ഥയിൽ നിന്നാണ് ഉരുത്തിരിയുന്നത്. ഈ പകർച്ചവ്യാധി 130 കോടി ജനങ്ങളെ ബാധിച്ചു, ഇതിനെ നേരിടാൻ സർക്കാരും പൗരന്മാരും ഒരുമിച്ച് പ്രവർത്തിക്കുന്നു.
Also Read : പ്രവാസികൾക്ക് അപ്രതീക്ഷിത തിരിച്ചടി; യാത്ര വിലക്ക് കൂടുതൽ രാജ്യങ്ങൾക്ക്? പട്ടിക വിപുലീകരിക്കാൻ കുവൈറ്റ്
കൊവിഡ് -19 ആരംഭിച്ച കാലം മുതൽ, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ ധാരാളം ആളുകൾ മരിക്കുന്ന കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു. രോഗികളുടെ പെട്ടെന്നുള്ള വർധനവ് കാരണം അവരുടെ ആരോഗ്യ സംവിധാനങ്ങൾ തകർന്നുകൊണ്ടിരുന്നു. വൃദ്ധരും ചെറുപ്പക്കാരും യാതൊരു വ്യത്യാസവുമില്ലാതെ മരിക്കുകയായിരുന്നു. ആ സമയത്ത്, ഇന്ത്യയിൽ സമാനമായ ഒരു സാഹചര്യം ഒഴിവാക്കുക, ജീവൻ രക്ഷിക്കുക എന്നിവയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ വൈറസ് ഒരു അജ്ഞാത ശത്രുവിനെ പോലെയായിരുന്നു.
ഒരാൾ അദൃശ്യനായ ഒരു ശത്രുവിനോട് യുദ്ധം ചെയ്യുമ്പോൾ, അതിനെ മനസിലാക്കാനും പ്രതിരോധിക്കാൻ ഫലപ്രദമായ ഒരു തന്ത്രം ആവിഷ്കരിക്കാനും സമയമെടുക്കും. ഞങ്ങൾക്ക് 130 കോടി ഇന്ത്യക്കാരുമായി ബന്ധപ്പെടേണ്ടതും വൈറസിൽ നിന്ന് നാം നേരിടുന്ന അപകടങ്ങളെക്കുറിച്ചും സ്വന്തംനിലയിലും കുടുംബാംഗങ്ങളെയും രക്ഷിക്കാൻ കഴിയുന്ന രീതിയെക്കുറിച്ചും അവരെ ബോധവാന്മാരാക്കേണ്ടതുണ്ട്.
വളരെ വെല്ലുവിളി നിറഞ്ഞ ഒരു ജോലിയായിരുന്നു അത്. ജനങ്ങളെ ബോധവാന്മാരാക്കുക എനത്ത് അവരുടെ പങ്കാളിത്തത്തിലൂടെ മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. ജനതാ കർഫ്യൂയിലൂടെ, പാത്രം കൊട്ടുന്നതിലൂടെ വിളക്കുകൾ കത്തിക്കുന്നതിലൂടെയും, എല്ലാ ഇന്ത്യക്കാരെയും ഒരേ വേദിയിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ബഹുജന അവബോധത്തിന്റെ അവിശ്വസനീയമായ ഉദാഹരണമാണിത്.
6. എന്തായിരുന്നു സാമ്പത്തിക തന്ത്രം?
ജീവൻ രക്ഷിക്കുക എന്നത് കൊവിഡ് -19 ൽ നിന്ന് ജീവൻ രക്ഷിക്കുക എന്നത് മാത്രമായിരുന്നില്ല. അത് പാവപ്പെട്ടവർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും നൽകുന്നതിനെക്കുറിച്ചും ആയിരുന്നു. കോർപ്പറേറ്റ് മേഖലയ്ക്കായി ഒരു സാമ്പത്തിക പാക്കേജ് പുറത്തിറക്കാൻ മിക്ക വിദഗ്ധരും മാധ്യമങ്ങളും സർക്കാരിനോട് ആവശ്യപ്പെടുമ്പോഴും, ഞങ്ങളുടെ ശ്രദ്ധ ദുർബലരായ ജനവിഭാഗങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു. പാവപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും കർഷകരുടെയും ദുരിതങ്ങൾ പരിഹരിക്കുന്നതിനായി ഞങ്ങൾ ആദ്യം പ്രധാനമന്ത്രി ഗരിബ് കല്യാൺ പാക്കേജ് പ്രഖ്യാപിച്ചു.
ഞങ്ങൾക്ക് ആദ്യം തന്നെ വന്ന തിരിച്ചറിവും ഉൾക്കാഴ്ചയും, ഉൽപാദനക്ഷമതയിൽ വിട്ടുവീഴ്ച ചെയ്യാതെ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കൂടുതൽ സ്വാഭാവികമായി നിലനിർത്താൻ കഴിയുന്ന ഒന്നാണ് കാർഷിക മേഖല എന്നതാണ്. അതുകൊണ്ട് തുടക്കം മുതൽ തന്നെ കാർഷിക പ്രവർത്തനങ്ങൾ അനുവദിച്ചു. ഇത്രയും മാസങ്ങൾ നീണ്ട തടസ്സങ്ങൾക്കിടയിലും ഈ മേഖല മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഈ ഫലം നമുക്കെല്ലാവർക്കും കാണാൻ കഴിയുന്നത്.
ഭക്ഷ്യധാന്യങ്ങളുടെ റെക്കോർഡ് വിതരണം, ശ്രമിക് പ്രത്യേക ട്രെയിനുകൾ, ജനങ്ങളുടെ അടിയന്തിര- ഇടത്തരം ആവശ്യങ്ങൾക്കായി സജീവ സംഭരണം എന്നിവ ഏറ്റെടുത്തു. ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ആത്മനിഭർ ഭാരത് പാക്കേജ് കൊണ്ടുവന്നു. ഈ പാക്കേജ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നു.
മുൻപ് ആരും മുൻകൈ എടുക്കാതിരുന്ന, പതിറ്റാണ്ടുകളായി യാഥാർഥ്യമാകാൻ കാത്തിരുന്ന പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള അവസരവും ഇത് ഞങ്ങൾക്ക് നൽകി. കൽക്കരി, കൃഷി, തൊഴിൽ, പ്രതിരോധം, സിവിൽ ഏവിയേഷൻ തുടങ്ങിയ മേഖലകളിലെ പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇത് പ്രതിസന്ധിക്ക് മുമ്പുണ്ടായ നമ്മുടെ ഉയർന്ന വളർച്ചാ പാതയിലേക്ക് തിരിച്ചുവരാൻ സഹായിക്കും.
7. വിമര്‍ശകരുടെ ഒരു പ്രധാന ആരോപണം കൊവിഡ്-19 ഇന്‍ഫെക്ഷനുകളിലും സാമ്പത്തിക തളര്‍ച്ചയിലും ഇന്ത്യ വളരെ മുന്നിലാണെന്നാണ്. എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നത്?
ചില ആളുകള്‍ അതിബുദ്ധിമാന്മാരാണ്. അവര്‍ നമ്മുടെ രാജ്യത്തിന്‍റെ ബൃഹത്തായ കണക്കുകള്‍ എടുത്ത് നമ്മുടെ സംസ്ഥാനങ്ങളുടെ അത്രപോലും ജനസംഖ്യയില്ലാത്ത രാജ്യങ്ങളുമായാണ് താരതമ്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ നിങ്ങളാണ് ഒരു ഗവേഷണം നടത്തേണ്ടത്. ഇപ്പോഴത്തെ കണക്കുകള്‍ പരിശോധിച്ച് മാര്‍ച്ചില്‍ നമ്മള്‍ പ്രതീക്ഷിച്ചിരുന്ന കണക്കുകള്‍ എത്രമാത്രം വലുതായിരുന്നു എന്നുകൂടെ നിങ്ങള്‍ ചിന്തിക്കണം.
Also Read : 'നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ കസ്റ്റംസ് ഓഫീസറെ വിളിച്ചു'; എം ശിവശങ്കറിന്റെ അറസ്റ്റ് മെമ്മോ പുറത്ത്
8. സാമ്പത്തിക വളര്‍ച്ചയ്‍ക്ക് മാതൃകയാണെന്ന് ചൂണ്ടിക്കാണിക്കാന്‍ ഒരു അഞ്ച് കാര്യങ്ങള്‍ എടുത്തുപറയാന്‍ കഴിയുമോ? അടുത്ത വര്‍ഷം എന്താണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന തിരിച്ചുവരവ്?
നമ്മള്‍ സാമ്പത്തിക തളര്‍ച്ചയില്‍ നിന്ന് തിരികെ കയറുകയാണ്. സൂചികകള്‍ അതാണ് പറയുന്നത്. ഒന്നാമത്, ഞാന്‍ കാര്‍ഷികരംഗത്തെക്കുറിച്ച് പറയാം. കര്‍ഷകര്‍ താങ്ങുവിലയില്‍ നടത്തിയ സംഭരണം സര്‍വകാല റെക്കോഡ് ആണ്. ഇതിന് രണ്ടുണ്ടല്ലോ കാരണങ്ങള്‍ -- റെക്കോഡ് ഉല്‍പ്പാദനവും സംഭരണവും. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ സഹായിക്കാന്‍ പോകുകയാണ്. രണ്ടാമത്, നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയെ നിക്ഷേപസൗഹൃദ രാജ്യമാക്കും. ഏപ്രില്‍ - ഓഗസ്റ്റ് കാലയളവില്‍ നമുക്ക് 35.73 ബില്യണ്‍ ഡോളര്‍ ആണ് വിദേശനിക്ഷേപം ലഭിച്ചത്. മഹാമാരിക്കാലത്ത് ആണിതെന്ന് ഓര്‍മ്മിക്കണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 13 ശതമാനം അധികമാണിത്. മൂന്നാമത് വാഹന വില്‍പ്പന, ട്രാക്റ്റര്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷങ്ങളിലെതിനെക്കാള്‍ ഉയര്‍ന്നു. ഇത് ഡിമാന്‍ഡ് കൂടിയതിന്‍റെ തെളിവല്ലേ. നാലാമത് നിര്‍മ്മാണ മേഘല കരകയറി. സെപ്റ്റംബറില്‍ ചൈന, ബ്രസീല്‍ എന്നിവര്‍ക്ക് ഒപ്പമുണ്ട് നമ്മള്‍. അവസാനമായി ഇപിഎഫ്‍ഒ എടുത്താല്‍ ഓഗസ്റ്റ് 2020ല്‍ 34 ശതമാനം അധികംപേരാണ് ഇപിഎഫ്‍ഒ എടുത്തത്. തൊഴില്‍വിപണി വളരുന്നു എന്നതിന് തെളിവാണിത്.
9. സാമ്പത്തിക ഉത്തേജനത്തിന് സര്‍ക്കാരിന് മുന്നിലുള്ള പദ്ധതിയെന്താണ്?
സമയത്തിന് അനുസരിച്ച് സമ്പദ്‍ഘടനയ്‍ക്ക് ഉത്തേജനം നല്‍കാന്‍ നിരന്തരം സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. നമ്മള്‍ ഈ മഹാമാരിയെ അതിജീവിച്ചിട്ടില്ല. എങ്കിലും സമ്പദ്‍വ്യവസ്ഥ തിരികെ വളര്‍ച്ചയിലേക്ക് വരാനുള്ള പ്രവണത കാണിക്കുന്നുണ്ട്. ഇത് ആളുകളുടെ ദൃഢനിശ്ചയമാണ് കാണിക്കുന്നത്. കടയുടമകള്‍, വ്യാപാരികള്‍, എംഎസ്‍എംകള്‍, ഫാക്ടറി ജീവനക്കാരന്‍, സംരംഭകന്‍ എല്ലാവരും ഈ പ്രവൃത്തിയാല്‍ ഹീറോകളാണ്.
10. ഒരു വാക്സിന്‍ അടുത്ത വര്‍ഷം ലഭ്യമാകുമെന്നാണല്ലോ പ്രതീക്ഷ. എങ്ങനെയാണ് ഇത് വിതരണം ചെയ്യുക, മുന്‍ഗണനക്രമങ്ങളുണ്ടോ?
എനിക്ക് പറയാനുള്ളത് ഒരു വാക്സിന്‍ യാഥാര്‍ഥ്യമായാല്‍ രാജ്യം മുഴുവന്‍ എല്ലാവരും വാക്സിനേറ്റ് ചെയ്യപ്പെടും. ഒരാള്‍ പോലും പിന്നിലാകില്ല. ഏറ്റവും ഗുരുതരമായ പ്രശനങ്ങളുള്ളവരും മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായിരിക്കും ആദ്യം പരിഗണന. ദേശീയ തലത്തില്‍ ഒരു വിദഗ്‍ധ സമിതി ഇക്കാര്യത്തില്‍ രൂപീകരിച്ചിട്ടുണ്ട്. അവരാണ് ഇത് നടപ്പിലാക്കുക. വാക്സിന്‍ ഇപ്പോഴും ലഭ്യമല്ലെന്ന് ഓര്‍ക്കണം. പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. എങ്ങനെയാണ് വാക്സിന്‍ ലഭിക്കുക, ഡോസേജ് എങ്ങനെയാണ്, എത്ര നാളുകള്‍ക്ക് ഇടയിലാണ് ഇത് നല്‍കേണ്ടിവരിക തുടങ്ങിയ കാര്യങ്ങളില്‍ നമുക്ക് ഇപ്പോഴും പ്രവചനങ്ങള്‍ക്ക് സാധ്യതയില്ല. വിദഗ്‍ധര്‍ ഇത് വ്യക്തമാക്കട്ടെ, അപ്പോഴേക്കും സര്‍ക്കാരും നയം വ്യക്തമാക്കും.
സര്‍ക്കാര്‍ പദ്ധതിയിടുന്നത് 28000 കോള്‍ഡ് ചെയിന്‍ പോയിന്‍റുകളാണ്. വാക്സിന്‍ ഇവിടെ സൂക്ഷിക്കും വിതരണം ചെയ്യും. സംസ്ഥാന, ജില്ലാ, തദ്ദേശ തലങ്ങളില്‍ ഇത് വിതരണം ചെയ്യും. ആളുകളെ എന്‍റോൾ ചെയ്യാനും ട്രാക്ക് ചെയ്യാനും ഒരു ഡിജിറ്റല്‍ പ്ലാറ്റ്‍ഫോമും സര്‍ക്കാര്‍ തയാറാക്കുന്നുണ്ട്.
11. കൊവിഡ്-19 സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു. സ്വാഭാവികമായും 2024ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‍വ്യവസ്ഥ എന്ന ലക്ഷ്യം എത്രമാത്രം പ്രാപ്യമാണ്?
അശുഭപ്രതീക്ഷക്കാരായ ആളുകള്‍ സംശയത്തിലാണ്. അവര്‍ക്കൊപ്പം ചേര്‍ന്നാല്‍ നിങ്ങളും നിരാശയെക്കുറിച്ച് മാത്രമേ കേള്‍ക്കൂ. പക്ഷേ, നിങ്ങള്‍ ശുഭാപ്‍തി വിശ്വാസികളോട് സംസാരിക്കണം അപ്പോള്‍ ആശയങ്ങളും നിര്‍ദേശങ്ങളും ലഭിക്കും. ഈ രാജ്യം ഭാവിയെക്കുറിച്ച് പ്രതീക്ഷയിലാണ്. 5 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം എത്തുമെന്നാണ് പ്രതീക്ഷ. ഇത് ആത്മവിശ്വാസം നല്‍കുന്നു.
ഈ വര്‍ഷം നമുക്ക് കൊവിഡ്-19 കാരണം ഓടിയെത്താന്‍ കഴിഞ്ഞില്ലങ്കിലോ, നമ്മള്‍ അടുത്ത വര്‍ഷം അത്രയും വേഗതയില്‍ ഓടാന്‍ ശ്രമിക്കും. പാതയിലെ പ്രതിബന്ധങ്ങളില്‍ തട്ടി നില്‍ക്കാന്‍ തീരുമാനിച്ചാല്‍ ഒന്നും നടക്കില്ല. നമ്മള്‍ ആഗ്രഹിക്കണം, അല്ലാത്തപക്ഷം പരാജയം ഉറപ്പാണ്. വാങ്ങല്‍ശേഷിയില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാണ്. ഇപ്പോഴത്തെ യുഎസ് ഡോളര്‍ മൂല്യത്തിലും ഇതേ നിലവാരം എത്താന്‍ നമുക്ക് കഴിയണം. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ ഇതിന് സഹായിക്കും.
ഈ സര്‍ക്കാരിന് ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന ചരിത്രമാണുള്ളത്. ഗ്രാമീണ ശുചിത്വത്തില്‍ നമ്മള്‍ അത് നേടി. വൈദ്യുതീകരണത്തിലും നമ്മളത് പൂര്‍ത്തിയാക്കി. 8 കോടി ഉജ്ജ്വല കണക്ഷനുകളിലും ഇത് കണ്ടു. പരിഷ്‍കാരങ്ങള്‍ സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കുന്ന ഈ ചരിത്രം ആവര്‍ത്തിക്കും, ആളുകള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ട്, ആത്മവിശ്വാസമുണ്ട്. ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും.
(പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇക്കണോമിക് ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍. വ്യക്തതയ്ക്കും ദൈര്‍ഘ്യം നിജപ്പെടുത്തുന്നതിനുമായി അഭിമുഖം എഡിറ്റ് ചെയ്‍തിരിക്കുന്നു. പൂര്‍ണരൂപം വായിക്കാം : New India believes in market forces, will be the most preferred investment destination: PM Modi )
1. മാർച്ചിൽ ഒന്നാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൊറോണ വൈറസിനെതിരെ ഇന്ത്യ പോരാട്ടം ആരംഭിച്ചിട്ട് ഏഴുമാസമായി. ഇക്കാലം എങ്ങനെ ചെലവഴിച്ചു എന്നാണ് നിങ്ങളുടെ വിലയിരുത്തൽ?
ഈ വൈറസ് അജ്ഞാതമായ ഒന്നാണെന്ന് നമ്മളെല്ലാവരും സമ്മതിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. മുമ്പ് സംഭവിച്ചതുപോലെയൊന്നുമല്ല. അതുകൊണ്ട് തന്നെ അജ്ഞാതനായ പുതിയ ശത്രുവിനെ നേരിടുന്നതിനിടയിൽ നമ്മുടെ പ്രതികരണം ആവിഷ്കരിക്കുകയായിരുന്നു. ഞാൻ ആരോഗ്യ വിദഗ്ധനല്ല, പക്ഷേ എന്റെ വിലയിരുത്തലുകൾ നമ്പറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നമുക്ക് എത്ര ജീവൻ രക്ഷിക്കാൻ കഴിയുമെന്ന കണക്കുകളെ അടിസ്ഥാനമാക്കി നമ്മുടെ കൊവിഡ് പോരാട്ടത്തെ വിലയിരുത്തണമെന്നാണ് ഞാൻ കരുതുന്നത്.
Also Read : രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധനവ്; രോഗബാധിതർ 80 ലക്ഷം കടന്നു
ചിലസമയത്ത് ഗുജറാത്ത് പോലുള്ള ചില സ്ഥലങ്ങൾ ഹോട്ട്സ്പോട്ടുകളായി കാണപ്പെട്ടു. അതേസമയം, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് തോന്നി. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം ഗുജറാത്തിലെ സാഹചര്യം മെച്ചപ്പെട്ടു, പക്ഷേ കേരളത്തിലെ സ്ഥിതി മോശം അവസ്ഥയിലേക്ക് മാറുകയായിരുന്നു.
അതുകൊണ്ട് തന്നെ അമിത ആത്മവിശ്വാസം നല്ലതല്ല എന്നാണ് എനിക്ക് തോന്നുന്നത്. മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുകയെന്നതാണ് ഏക പോംവഴി, കാരണം മരുന്ന് ഉണ്ടാകുന്നത് വരെ അശ്രദ്ധ പാടില്ല. ഇക്കാര്യം ഒക്ടോബർ 20ന് രാജ്യത്തിന് നൽകിയ സന്ദേശത്തിലും ഞാൻ ഊന്നിപ്പറഞ്ഞു.
2. പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ വന്നോ അതോ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തേണ്ടി വന്നോ?
രാജ്യവ്യാപകമായി സമയബന്ധിതമായി തന്നെ ലോക്ക് ഡൗൺ ഏർപ്പെടുത്താനും നടപടികൾ കൈക്കൊള്ളാനും ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. മറ്റുപല രാജ്യങ്ങളും ആയിരക്കണക്കിന് കൊവിഡ് കേസുകളായപ്പോഴാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. എന്നാൽ നമ്മൾ നിയന്ത്രണമേർപ്പെടുത്തുമ്പോൾ നൂറുകണക്കിന് കേസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മഹാമാരിയുടെ വരവിൽ വളരെ നിർണായക ഘട്ടത്തിലാണ് നമ്മൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത്.
ലോക്ക് ഡൗണിന്‍റെ വിവിധ ഘട്ടങ്ങളിലുടെ നമുക്ക് കൂടുതൽ സമയം ലഭിച്ചെന്ന് മാത്രമല്ല, അൺലോക്ക് പ്രക്രിയയും ശരിയായി ലഭിച്ചു. അതുകൊണ്ട് തന്നെ സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും ട്രാക്കിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കണക്കുകൾ അതാണ് സൂചിക്കുന്നത്.
കൊവിഡ്-19 മഹാമാരിയെ ഇന്ത്യ ശാസ്ത്രീയമായ രീതിയിലാണ് സമീപിച്ചത്. അത്തരമൊരു സമീപനം പ്രയോജനകരമാണെന്ന് തെളിഞ്ഞു. ഈ നീക്കം വൈറസ് അതിവേഗം പടരുന്നതിലേക്കും കൂടുതൽ മരണങ്ങളിലേക്കും നയിച്ചേക്കാവുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിച്ചതായി പഠനങ്ങൾ കാണിക്കുന്നു. സമയബന്ധിതമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന് പുറമെ, നിർബന്ധിതമായി മാസ്ക് ധരിക്കുക, കോൺടാക്റ്റ്-ട്രേസിംഗ് ആപ്പ്, റാപിഡ് ആന്‍റിജൻ ടെസ്റ്റ് തുടങ്ങിയവ ആദ്യം തന്നെ നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
Also Read : മഹാരാഷ്ട്രയിൽ ബിജെപി തകരുന്നോ? ഖഡ്‌സെയ്ക്കു പിന്നാലെ മറ്റൊരു നേതാവ് പാർട്ടിവിടാനൊരുങ്ങെന്ന് അഭ്യൂഹം
ഇത്തരത്തിലരു വൈറസിനെ സംബന്ധിച്ചിടത്തോളം രാജ്യം ഐക്യത്തോടെ നിന്നില്ലെങ്കിൽ അതിനെ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. ഈ വൈറസിനെതിരെ പോരാടാൻ രാജ്യം ഒരുമിച്ച് നിന്നു. നമ്മുടെ മുൻനിര ആരോഗ്യപ്രവർത്തകരായ കൊവിഡ് യോദ്ധാക്കൾ, തങ്ങളുടെ ജീവന് ഭീഷണിയാണെന്ന് അറിഞ്ഞിട്ടും രാജ്യത്തിനായി പോരാടി.
3. ഇന്ത്യയിൽ കോവിഡ് -19 വ്യാപനത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തൽ എന്താണ്?
വൈറസിന്റെ പ്രാരംഭ ഘട്ടത്തിൽ സ്വീകരിച്ച നടപടികൾ മഹാമാരിക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ഞങ്ങളെ സഹായിച്ചു. ഒരു അകാല മരണം പോലും അങ്ങേയറ്റം വേദനാജനകമാണെങ്കിലും, ഇത്രയധികം വലിപ്പവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമായ ഒരു രാജ്യത്തിന് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കൊവിഡ്-19 മരണനിരക്കാണുള്ളത്. നമ്മുടെ രോഗമുക്തി നിരക്ക് ഉയർന്ന തോതിൽ തുടരുകയും, ആക്ടീവ് കേസുകൾ ഗണ്യമായി കുറയുകയും ചെയ്യുന്നു. സെപ്റ്റംബർ പകുതിയിൽ 97,984 പ്രതിദിന കേസുകളുണ്ടായിരുന്നയിടത്ത് ഒക്ടോബർ അവസാനത്തോടെ പ്രതിദിനം 50,000 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ മുഴുവനും ഒത്തുചേർന്ന് ടീം ഇന്ത്യയായി പ്രവർത്തിച്ചതിനാലാണ് ഇത് സാധ്യമായത്.
4. സമീപകാല ട്രെൻഡുകൾ ആക്ടീവ് കേസുകളിലും മരണങ്ങളിലും കുറവുണ്ടെന്നാണ് കാണിക്കുന്നത്. ഇത് മോശം കാലം കഴിഞ്ഞെന്ന പ്രതീക്ഷയല്ലേ നൽകുന്നത്. നിങ്ങൾക്കും ഇത്തരമൊരു കാഴ്ചപ്പാടാണോ ഉള്ളത്. ലഭ്യമായ കണക്കുകൾ അടിസ്ഥാനമാക്കി സർക്കാർ എന്താണ് പ്രതീക്ഷിക്കുന്നത്?
ഇതൊരു പുതിയ വൈറസാണ്. തുടക്കത്തിൽ വ്യാപനം നിയന്ത്രിച്ചിരുന്ന രാജ്യങ്ങളിൽ ഇപ്പോൾ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മറ്റുള്ളവരുടെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വ്യാപനം, ജനസാന്ദ്രത, സാമൂഹിക കൂടിചേരലുകൾ എന്നിവ മനസിലുണ്ടാകേണ്ടതുണ്ട്. നമ്മുടെ പല സംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളേക്കാൾ വലുതാണ്.
രാജ്യത്തിനകത്ത് കൊവിഡിന്‍റെ ആഘാതം വ്യത്യസ്തപ്പെട്ടിരിക്കുകയാണ്. വളരെ കുറവുള്ള ചില മേഖലകളുണ്ട്, അതേസമയം ചില സംസ്ഥാനങ്ങൾ വളരെയധികം കേന്ദ്രീകരിച്ചും നിലനിൽക്കുന്നു. 700 ൽ അധികം ജില്ലകളുള്ള ഒരു രാജ്യത്ത്, ചില സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ മാത്രമേ ഇതിന്റെ ആഘാതം കാണാനാകൂ എന്ന കാര്യം ഓർമിക്കേണ്ടതാണ്.
പുതിയ കൊവിഡ് കേസുകൾ, മരണനിരക്ക്, ആക്ടീവ് കേസുകൾ എന്നിവ മുൻ ദിവസങ്ങളേക്കാൾ കുറഞ്ഞ ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും നമുക്ക് ആശ്വസിക്കാറായിട്ടില്ല. വൈറസ് ഇപ്പോഴും അവിടെയുണ്ട്. ആളുകളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്.
5. കൊവിഡ് -19 സമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന സ്വാധീനം ചെലുത്തിയിട്ടുണ്ട്, ഇതിനെ ജീവിതവും ഉപജീവനവും തമ്മിലുള്ള സന്തുലിതാവസ്ഥയെ ശരിയായി ബാധിക്കുകയെന്ന ലക്ഷ്യത്തോടെ നിങ്ങൾ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു. ഈ ശ്രമത്തിൽ സർക്കാർ എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്?
നമ്മൾക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴ് പതിറ്റാണ്ടിലേറെയായി, പക്ഷേ ഇപ്പോഴും ചില ആളുകൾക്ക് കൊളോണിയൽ ഹാംഗ് ഓവർ ഉണ്ട്, ഈ ജനങ്ങളും സർക്കാരുകളും രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളാണ്. ഈ വിപത്ത് സർക്കാരിൽ പതിച്ചിട്ടുണ്ട് എന്ന ധാരണ ഇത്തരം മാനസികാവസ്ഥയിൽ നിന്നാണ് ഉരുത്തിരിയുന്നത്. ഈ പകർച്ചവ്യാധി 130 കോടി ജനങ്ങളെ ബാധിച്ചു, ഇതിനെ നേരിടാൻ സർക്കാരും പൗരന്മാരും ഒരുമിച്ച് പ്രവർത്തിക്കുന്നു.
Also Read : പ്രവാസികൾക്ക് അപ്രതീക്ഷിത തിരിച്ചടി; യാത്ര വിലക്ക് കൂടുതൽ രാജ്യങ്ങൾക്ക്? പട്ടിക വിപുലീകരിക്കാൻ കുവൈറ്റ്
കൊവിഡ് -19 ആരംഭിച്ച കാലം മുതൽ, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ ധാരാളം ആളുകൾ മരിക്കുന്ന കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു. രോഗികളുടെ പെട്ടെന്നുള്ള വർധനവ് കാരണം അവരുടെ ആരോഗ്യ സംവിധാനങ്ങൾ തകർന്നുകൊണ്ടിരുന്നു. വൃദ്ധരും ചെറുപ്പക്കാരും യാതൊരു വ്യത്യാസവുമില്ലാതെ മരിക്കുകയായിരുന്നു. ആ സമയത്ത്, ഇന്ത്യയിൽ സമാനമായ ഒരു സാഹചര്യം ഒഴിവാക്കുക, ജീവൻ രക്ഷിക്കുക എന്നിവയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ വൈറസ് ഒരു അജ്ഞാത ശത്രുവിനെ പോലെയായിരുന്നു.
ഒരാൾ അദൃശ്യനായ ഒരു ശത്രുവിനോട് യുദ്ധം ചെയ്യുമ്പോൾ, അതിനെ മനസിലാക്കാനും പ്രതിരോധിക്കാൻ ഫലപ്രദമായ ഒരു തന്ത്രം ആവിഷ്കരിക്കാനും സമയമെടുക്കും. ഞങ്ങൾക്ക് 130 കോടി ഇന്ത്യക്കാരുമായി ബന്ധപ്പെടേണ്ടതും വൈറസിൽ നിന്ന് നാം നേരിടുന്ന അപകടങ്ങളെക്കുറിച്ചും സ്വന്തംനിലയിലും കുടുംബാംഗങ്ങളെയും രക്ഷിക്കാൻ കഴിയുന്ന രീതിയെക്കുറിച്ചും അവരെ ബോധവാന്മാരാക്കേണ്ടതുണ്ട്.
വളരെ വെല്ലുവിളി നിറഞ്ഞ ഒരു ജോലിയായിരുന്നു അത്. ജനങ്ങളെ ബോധവാന്മാരാക്കുക എനത്ത് അവരുടെ പങ്കാളിത്തത്തിലൂടെ മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. ജനതാ കർഫ്യൂയിലൂടെ, പാത്രം കൊട്ടുന്നതിലൂടെ വിളക്കുകൾ കത്തിക്കുന്നതിലൂടെയും, എല്ലാ ഇന്ത്യക്കാരെയും ഒരേ വേദിയിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ബഹുജന അവബോധത്തിന്റെ അവിശ്വസനീയമായ ഉദാഹരണമാണിത്.
6. എന്തായിരുന്നു സാമ്പത്തിക തന്ത്രം?
ജീവൻ രക്ഷിക്കുക എന്നത് കൊവിഡ് -19 ൽ നിന്ന് ജീവൻ രക്ഷിക്കുക എന്നത് മാത്രമായിരുന്നില്ല. അത് പാവപ്പെട്ടവർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും നൽകുന്നതിനെക്കുറിച്ചും ആയിരുന്നു. കോർപ്പറേറ്റ് മേഖലയ്ക്കായി ഒരു സാമ്പത്തിക പാക്കേജ് പുറത്തിറക്കാൻ മിക്ക വിദഗ്ധരും മാധ്യമങ്ങളും സർക്കാരിനോട് ആവശ്യപ്പെടുമ്പോഴും, ഞങ്ങളുടെ ശ്രദ്ധ ദുർബലരായ ജനവിഭാഗങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു. പാവപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും കർഷകരുടെയും ദുരിതങ്ങൾ പരിഹരിക്കുന്നതിനായി ഞങ്ങൾ ആദ്യം പ്രധാനമന്ത്രി ഗരിബ് കല്യാൺ പാക്കേജ് പ്രഖ്യാപിച്ചു.
ഞങ്ങൾക്ക് ആദ്യം തന്നെ വന്ന തിരിച്ചറിവും ഉൾക്കാഴ്ചയും, ഉൽപാദനക്ഷമതയിൽ വിട്ടുവീഴ്ച ചെയ്യാതെ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കൂടുതൽ സ്വാഭാവികമായി നിലനിർത്താൻ കഴിയുന്ന ഒന്നാണ് കാർഷിക മേഖല എന്നതാണ്. അതുകൊണ്ട് തുടക്കം മുതൽ തന്നെ കാർഷിക പ്രവർത്തനങ്ങൾ അനുവദിച്ചു. ഇത്രയും മാസങ്ങൾ നീണ്ട തടസ്സങ്ങൾക്കിടയിലും ഈ മേഖല മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഈ ഫലം നമുക്കെല്ലാവർക്കും കാണാൻ കഴിയുന്നത്.
ഭക്ഷ്യധാന്യങ്ങളുടെ റെക്കോർഡ് വിതരണം, ശ്രമിക് പ്രത്യേക ട്രെയിനുകൾ, ജനങ്ങളുടെ അടിയന്തിര- ഇടത്തരം ആവശ്യങ്ങൾക്കായി സജീവ സംഭരണം എന്നിവ ഏറ്റെടുത്തു. ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ആത്മനിഭർ ഭാരത് പാക്കേജ് കൊണ്ടുവന്നു. ഈ പാക്കേജ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നു.
മുൻപ് ആരും മുൻകൈ എടുക്കാതിരുന്ന, പതിറ്റാണ്ടുകളായി യാഥാർഥ്യമാകാൻ കാത്തിരുന്ന പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള അവസരവും ഇത് ഞങ്ങൾക്ക് നൽകി. കൽക്കരി, കൃഷി, തൊഴിൽ, പ്രതിരോധം, സിവിൽ ഏവിയേഷൻ തുടങ്ങിയ മേഖലകളിലെ പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇത് പ്രതിസന്ധിക്ക് മുമ്പുണ്ടായ നമ്മുടെ ഉയർന്ന വളർച്ചാ പാതയിലേക്ക് തിരിച്ചുവരാൻ സഹായിക്കും.
7. വിമര്‍ശകരുടെ ഒരു പ്രധാന ആരോപണം കൊവിഡ്-19 ഇന്‍ഫെക്ഷനുകളിലും സാമ്പത്തിക തളര്‍ച്ചയിലും ഇന്ത്യ വളരെ മുന്നിലാണെന്നാണ്. എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നത്?
ചില ആളുകള്‍ അതിബുദ്ധിമാന്മാരാണ്. അവര്‍ നമ്മുടെ രാജ്യത്തിന്‍റെ ബൃഹത്തായ കണക്കുകള്‍ എടുത്ത് നമ്മുടെ സംസ്ഥാനങ്ങളുടെ അത്രപോലും ജനസംഖ്യയില്ലാത്ത രാജ്യങ്ങളുമായാണ് താരതമ്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ നിങ്ങളാണ് ഒരു ഗവേഷണം നടത്തേണ്ടത്. ഇപ്പോഴത്തെ കണക്കുകള്‍ പരിശോധിച്ച് മാര്‍ച്ചില്‍ നമ്മള്‍ പ്രതീക്ഷിച്ചിരുന്ന കണക്കുകള്‍ എത്രമാത്രം വലുതായിരുന്നു എന്നുകൂടെ നിങ്ങള്‍ ചിന്തിക്കണം.
Also Read : 'നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ കസ്റ്റംസ് ഓഫീസറെ വിളിച്ചു'; എം ശിവശങ്കറിന്റെ അറസ്റ്റ് മെമ്മോ പുറത്ത്
8. സാമ്പത്തിക വളര്‍ച്ചയ്‍ക്ക് മാതൃകയാണെന്ന് ചൂണ്ടിക്കാണിക്കാന്‍ ഒരു അഞ്ച് കാര്യങ്ങള്‍ എടുത്തുപറയാന്‍ കഴിയുമോ? അടുത്ത വര്‍ഷം എന്താണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന തിരിച്ചുവരവ്?
നമ്മള്‍ സാമ്പത്തിക തളര്‍ച്ചയില്‍ നിന്ന് തിരികെ കയറുകയാണ്. സൂചികകള്‍ അതാണ് പറയുന്നത്. ഒന്നാമത്, ഞാന്‍ കാര്‍ഷികരംഗത്തെക്കുറിച്ച് പറയാം. കര്‍ഷകര്‍ താങ്ങുവിലയില്‍ നടത്തിയ സംഭരണം സര്‍വകാല റെക്കോഡ് ആണ്. ഇതിന് രണ്ടുണ്ടല്ലോ കാരണങ്ങള്‍ -- റെക്കോഡ് ഉല്‍പ്പാദനവും സംഭരണവും. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ സഹായിക്കാന്‍ പോകുകയാണ്. രണ്ടാമത്, നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയെ നിക്ഷേപസൗഹൃദ രാജ്യമാക്കും. ഏപ്രില്‍ - ഓഗസ്റ്റ് കാലയളവില്‍ നമുക്ക് 35.73 ബില്യണ്‍ ഡോളര്‍ ആണ് വിദേശനിക്ഷേപം ലഭിച്ചത്. മഹാമാരിക്കാലത്ത് ആണിതെന്ന് ഓര്‍മ്മിക്കണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 13 ശതമാനം അധികമാണിത്. മൂന്നാമത് വാഹന വില്‍പ്പന, ട്രാക്റ്റര്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷങ്ങളിലെതിനെക്കാള്‍ ഉയര്‍ന്നു. ഇത് ഡിമാന്‍ഡ് കൂടിയതിന്‍റെ തെളിവല്ലേ. നാലാമത് നിര്‍മ്മാണ മേഘല കരകയറി. സെപ്റ്റംബറില്‍ ചൈന, ബ്രസീല്‍ എന്നിവര്‍ക്ക് ഒപ്പമുണ്ട് നമ്മള്‍. അവസാനമായി ഇപിഎഫ്‍ഒ എടുത്താല്‍ ഓഗസ്റ്റ് 2020ല്‍ 34 ശതമാനം അധികംപേരാണ് ഇപിഎഫ്‍ഒ എടുത്തത്. തൊഴില്‍വിപണി വളരുന്നു എന്നതിന് തെളിവാണിത്.
9. സാമ്പത്തിക ഉത്തേജനത്തിന് സര്‍ക്കാരിന് മുന്നിലുള്ള പദ്ധതിയെന്താണ്?
സമയത്തിന് അനുസരിച്ച് സമ്പദ്‍ഘടനയ്‍ക്ക് ഉത്തേജനം നല്‍കാന്‍ നിരന്തരം സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. നമ്മള്‍ ഈ മഹാമാരിയെ അതിജീവിച്ചിട്ടില്ല. എങ്കിലും സമ്പദ്‍വ്യവസ്ഥ തിരികെ വളര്‍ച്ചയിലേക്ക് വരാനുള്ള പ്രവണത കാണിക്കുന്നുണ്ട്. ഇത് ആളുകളുടെ ദൃഢനിശ്ചയമാണ് കാണിക്കുന്നത്. കടയുടമകള്‍, വ്യാപാരികള്‍, എംഎസ്‍എംകള്‍, ഫാക്ടറി ജീവനക്കാരന്‍, സംരംഭകന്‍ എല്ലാവരും ഈ പ്രവൃത്തിയാല്‍ ഹീറോകളാണ്.
10. ഒരു വാക്സിന്‍ അടുത്ത വര്‍ഷം ലഭ്യമാകുമെന്നാണല്ലോ പ്രതീക്ഷ. എങ്ങനെയാണ് ഇത് വിതരണം ചെയ്യുക, മുന്‍ഗണനക്രമങ്ങളുണ്ടോ?
എനിക്ക് പറയാനുള്ളത് ഒരു വാക്സിന്‍ യാഥാര്‍ഥ്യമായാല്‍ രാജ്യം മുഴുവന്‍ എല്ലാവരും വാക്സിനേറ്റ് ചെയ്യപ്പെടും. ഒരാള്‍ പോലും പിന്നിലാകില്ല. ഏറ്റവും ഗുരുതരമായ പ്രശനങ്ങളുള്ളവരും മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായിരിക്കും ആദ്യം പരിഗണന. ദേശീയ തലത്തില്‍ ഒരു വിദഗ്‍ധ സമിതി ഇക്കാര്യത്തില്‍ രൂപീകരിച്ചിട്ടുണ്ട്. അവരാണ് ഇത് നടപ്പിലാക്കുക. വാക്സിന്‍ ഇപ്പോഴും ലഭ്യമല്ലെന്ന് ഓര്‍ക്കണം. പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. എങ്ങനെയാണ് വാക്സിന്‍ ലഭിക്കുക, ഡോസേജ് എങ്ങനെയാണ്, എത്ര നാളുകള്‍ക്ക് ഇടയിലാണ് ഇത് നല്‍കേണ്ടിവരിക തുടങ്ങിയ കാര്യങ്ങളില്‍ നമുക്ക് ഇപ്പോഴും പ്രവചനങ്ങള്‍ക്ക് സാധ്യതയില്ല. വിദഗ്‍ധര്‍ ഇത് വ്യക്തമാക്കട്ടെ, അപ്പോഴേക്കും സര്‍ക്കാരും നയം വ്യക്തമാക്കും.
സര്‍ക്കാര്‍ പദ്ധതിയിടുന്നത് 28000 കോള്‍ഡ് ചെയിന്‍ പോയിന്‍റുകളാണ്. വാക്സിന്‍ ഇവിടെ സൂക്ഷിക്കും വിതരണം ചെയ്യും. സംസ്ഥാന, ജില്ലാ, തദ്ദേശ തലങ്ങളില്‍ ഇത് വിതരണം ചെയ്യും. ആളുകളെ എന്‍റോൾ ചെയ്യാനും ട്രാക്ക് ചെയ്യാനും ഒരു ഡിജിറ്റല്‍ പ്ലാറ്റ്‍ഫോമും സര്‍ക്കാര്‍ തയാറാക്കുന്നുണ്ട്.
11. കൊവിഡ്-19 സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു. സ്വാഭാവികമായും 2024ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‍വ്യവസ്ഥ എന്ന ലക്ഷ്യം എത്രമാത്രം പ്രാപ്യമാണ്?
അശുഭപ്രതീക്ഷക്കാരായ ആളുകള്‍ സംശയത്തിലാണ്. അവര്‍ക്കൊപ്പം ചേര്‍ന്നാല്‍ നിങ്ങളും നിരാശയെക്കുറിച്ച് മാത്രമേ കേള്‍ക്കൂ. പക്ഷേ, നിങ്ങള്‍ ശുഭാപ്‍തി വിശ്വാസികളോട് സംസാരിക്കണം അപ്പോള്‍ ആശയങ്ങളും നിര്‍ദേശങ്ങളും ലഭിക്കും. ഈ രാജ്യം ഭാവിയെക്കുറിച്ച് പ്രതീക്ഷയിലാണ്. 5 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം എത്തുമെന്നാണ് പ്രതീക്ഷ. ഇത് ആത്മവിശ്വാസം നല്‍കുന്നു.
ഈ വര്‍ഷം നമുക്ക് കൊവിഡ്-19 കാരണം ഓടിയെത്താന്‍ കഴിഞ്ഞില്ലങ്കിലോ, നമ്മള്‍ അടുത്ത വര്‍ഷം അത്രയും വേഗതയില്‍ ഓടാന്‍ ശ്രമിക്കും. പാതയിലെ പ്രതിബന്ധങ്ങളില്‍ തട്ടി നില്‍ക്കാന്‍ തീരുമാനിച്ചാല്‍ ഒന്നും നടക്കില്ല. നമ്മള്‍ ആഗ്രഹിക്കണം, അല്ലാത്തപക്ഷം പരാജയം ഉറപ്പാണ്. വാങ്ങല്‍ശേഷിയില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാണ്. ഇപ്പോഴത്തെ യുഎസ് ഡോളര്‍ മൂല്യത്തിലും ഇതേ നിലവാരം എത്താന്‍ നമുക്ക് കഴിയണം. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ ഇതിന് സഹായിക്കും.
ഈ സര്‍ക്കാരിന് ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന ചരിത്രമാണുള്ളത്. ഗ്രാമീണ ശുചിത്വത്തില്‍ നമ്മള്‍ അത് നേടി. വൈദ്യുതീകരണത്തിലും നമ്മളത് പൂര്‍ത്തിയാക്കി. 8 കോടി ഉജ്ജ്വല കണക്ഷനുകളിലും ഇത് കണ്ടു. പരിഷ്‍കാരങ്ങള്‍ സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കുന്ന ഈ ചരിത്രം ആവര്‍ത്തിക്കും, ആളുകള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ട്, ആത്മവിശ്വാസമുണ്ട്. ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും.
(പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇക്കണോമിക് ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍. വ്യക്തതയ്ക്കും ദൈര്‍ഘ്യം നിജപ്പെടുത്തുന്നതിനുമായി അഭിമുഖം എഡിറ്റ് ചെയ്‍തിരിക്കുന്നു. പൂര്‍ണരൂപം വായിക്കാം : New India believes in market forces, will be the most preferred investment destination: PM Modi )