സിലുഗുരി: പശ്ചിമ ബംഗാളിലെ ബിജെപി പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതാ ബാനര്‍ജി പശ്ചിമ ബംഗാളിലെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണെന്ന് മോദി ആരോപിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ ചിട്ടി തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും മോദി മമതാ ബാനര്‍ജിയ്ക്കെതിരെ കത്തിക്കയറി. തൃണമൂൽ സര്‍ക്കാരിന്റെ വികസനനയങ്ങളെയും മോദി വിമര്‍ശിച്ചു. ബംഗാളിലെ വികസനത്തിന് ഒരു സ്പീഡ് ബ്രേക്കര്‍ ഉണ്ട്, അവരെ നിങ്ങളറിയുമെന്നും അവരുടെ പേര് ദീദി (മമതാ ബാനര്‍ജി) എന്നാണെന്നും മോദി പറഞ്ഞു. ദീദിയാണ് സംസ്ഥാനത്തിന്റെ വികസനത്തെ മന്ദീഭവിപ്പിക്കുന്നതെന്ന് മോദി ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളിൽ താൻ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ പശ്ചിമ ബംഗാളിൽ കൊണ്ടുവരാൻ കഴിയാത്തതിന്റെ കാരണം മമതാ ബാനര്‍ജിയാണെന്നും മോദി കുറ്റപ്പെടുത്തി. സിലിഗുരിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു മോദിയുടെ വിമര്‍ശനം.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ നടത്തിപ്പിന് തടസ്സം നിൽക്കുന്നത് മമതാ ബാനര്‍ജി സര്‍ക്കാരാണെന്ന് മോദി കുറ്റപ്പെടുത്തി. പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യമായി നൽകുന്ന ആരോഗ്യപദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും പദ്ധതിയ്ക്ക് തടസ്സം നിൽക്കുന്ന മമതാ ബാനര്‍ജിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ നടത്തിപ്പിന് തടസ്സം നിൽക്കുന്നത് മമതാ ബാനര്‍ജി സര്‍ക്കാരാണെന്ന് മോദി കുറ്റപ്പെടുത്തി. പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യമായി നൽകുന്ന ആരോഗ്യപദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും പദ്ധതിയ്ക്ക് തടസ്സം നിൽക്കുന്ന മമതാ ബാനര്‍ജിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.