ന്യൂഡല്‍ഹി: ഞാനും കാവല്ക്കാരന് ആണ് എന്ന ചൗകിദാര്‍ ക്യാംപയ്ന് മുന്നോട്ടു കൊണ്ടുപോകാന്‍ തയാറെടുത്ത് നരേന്ദ്ര മോദി. നാളെ രാജ്യത്തെ വിവിധ നഗരങ്ങളിലായി 25 ലക്ഷം കാവല്ക്കാരെ ഓഡിയോ ബ്രിഡ്ജ് മാധ്യമത്തിലൂടെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ലോക് സഭ തെരഞ്ഞെടുപ്പ് പ്രചരണമായാണ് പരിപാടി നടത്തുന്നതെന്ന് ബിജെപി പറഞ്ഞു. ഉത്തരേന്ത്യന്‍ ആഘോഷമായ ഹോളിയോട് അനുബന്ധിച്ചാണ് പരിപാടി. ഹോളിയുടെ നിറങ്ങള്‍ എന്ന പേരില്‍ പ്രധാനമന്ത്രി കാവല്‍ക്കാരോട് സംവദിക്കുകയാണെന്ന് ബിജെപി പറയുന്നു. ഇതിന് പുറമെ മാര്‍ച്ച് 31ന് രാജ്യത്തെ 500 സ്ഥലങ്ങളില്‍ നിന്നുള്ളവരോട് ഞാനും ചൗകിദാര്‍ ആണ് എന്ന പരിപാടിയുടെ ഭാഗമായി മോദി സംസാരിക്കും.
വാച്ച്മാന്മാര് അവധിപോലും എടുക്കാതെ ജോലി ചെയ്യുന്നവരാണെന്നും അവരെപ്പോലെയുള്ളവരുടെ സേവനം ശ്രദ്ധയില്‍ കൊണ്ടുവരികയും എല്ലാവര്ക്കും വികസനം എല്ലാവര്ക്കും ഒപ്പം എന്ന ബിജെപിയുടെ രാഷ്ട്രീയലക്ഷ്യം നടപ്പാക്കാന്‍ ശ്രമിക്കുകയുമാണ് എന്നാണ് ബിജെപി അവകാശപ്പെടുന്നത്.
'രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാ'ണ് എന്ന എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ തുടർന്നാണ് ഇതേ വാക്ക് ബിജെപി പ്രചാരണായുധമാക്കാൻ തീരുമാനിച്ചത്. 2014 ൽ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ 'ചായവിൽപ്പനക്കാരൻ' എന്ന പരാമർശം പിന്നീട് ബിജെപി പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. സമാന രീതിയാണ് ബിജെപി ഇത്തവണയും പിന്തുടരുന്നത്.
വാച്ച്മാന്മാര് അവധിപോലും എടുക്കാതെ ജോലി ചെയ്യുന്നവരാണെന്നും അവരെപ്പോലെയുള്ളവരുടെ സേവനം ശ്രദ്ധയില്‍ കൊണ്ടുവരികയും എല്ലാവര്ക്കും വികസനം എല്ലാവര്ക്കും ഒപ്പം എന്ന ബിജെപിയുടെ രാഷ്ട്രീയലക്ഷ്യം നടപ്പാക്കാന്‍ ശ്രമിക്കുകയുമാണ് എന്നാണ് ബിജെപി അവകാശപ്പെടുന്നത്.
'രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാ'ണ് എന്ന എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ തുടർന്നാണ് ഇതേ വാക്ക് ബിജെപി പ്രചാരണായുധമാക്കാൻ തീരുമാനിച്ചത്. 2014 ൽ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ 'ചായവിൽപ്പനക്കാരൻ' എന്ന പരാമർശം പിന്നീട് ബിജെപി പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. സമാന രീതിയാണ് ബിജെപി ഇത്തവണയും പിന്തുടരുന്നത്.