ആപ്പ്ജില്ല

ഭക്ഷണമില്ലാതെ നടന്നത് 135 കിലോമീറ്റര്‍; ലോക്ഡൗണ്‍ സമയത്ത് ഗ്രാമത്തിലേക്ക് എത്താന്‍ യുവാവ് നടത്തിയ യാത്ര ഇങ്ങനെ

ഭക്ഷണമില്ലാതെ വെള്ളം മാത്രം കുടിച്ചാണ് നരേന്ദ്ര ഷേൽഖെ ഗ്രാമത്തിലേക്ക് കാൽനടയാത്ര നടത്തിയത്. മറ്റൊരു മാർഗ്ഗവുമില്ലാതെ വന്നതോടെയാണ് ഇത്തരത്തിൽ ഒരു നടപടിക്ക് ഷേൽഖെ മുതിർന്നത്.

Samayam Malayalam 26 Mar 2020, 3:55 pm
നാഗപൂര്‍։ കൊവിഡ് രോഗഭീതിയെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് രാജ്യം പൂര്‍ണമായും പ്രധാനമന്ത്രി ലോക്ഡൗണ്‍ ആകുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ നിരവധി ആളുകളാണ് പല സ്ഥലങ്ങളിലായി കുടുങ്ങിയത്.
Samayam Malayalam പ്രതീകാത്മക ചിത്രം
ഭക്ഷണമില്ലാതെ അയാള്‍ നടന്നത് 135 കിലോമീറ്റര്‍


ഇത്തരത്തില്‍ 26കാരനായ ചെറുപ്പക്കാരന്‍ വാഹനമില്ലാത്തതിനെത്തുടര്‍ന്ന് 135 കിലോമീറ്റര്‍ ദൂരമാണ് കാല്‍നടയായി സഞ്ചരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നും തന്റെ ഗ്രാമമായ ചന്ദ്രാപൂരിലേക്ക് നരരേന്ദ്ര ഷേല്‍ഖെ എന്ന യുവാവ് ഭക്ഷണം പോലും കഴിക്കാതെ നടത്തിയ കാല്‍നടയാത്രയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Also Read : Coronavirus LIVE: ഇന്ത്യയില്‍വീണ്ടും കൊവിഡ് മരണം; മരണസംഖ്യ 13; രോഗബാധിതര്‍ 657

പൂനയില്‍ ദിവസവേതനത്തിന് ജോലി ചെയ്യുകയായിരുന്ന ഷേല്‍ഖെ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പുനയിലെ നിന്നും ട്രെയിന്‍ മാര്‍ഗം നാഗ്പൂരിലേക്ക് എത്തി. എന്നാല്‍, അവിടെ വച്ച ട്രെയിന്‍ ഗതാഗതം നിര്‍ത്തി വയ്ക്കുകയായിരന്നു. ഇതോടെ ഷേല്‍ഖെ അവിടെ കുടുങ്ങി.

മറ്റൊരു മാര്‍ഗ്ഗവും ലഭിക്കാതെ വന്നതോടെ ഇയാള്‍ ഗ്രാമത്തിലേക്ക് നടക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി പ്രധാന ഹൈവേ തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇങ്ങനെ രണ്ട് ദിവസം ഭക്ഷണമില്ലാതെ വെള്ളം മാത്രം കുടിച്ചാണ് ഇയാള്‍ സഞ്ചരിച്ചത്.

ബുധനാഴ്ച് രാത്രിയില്‍ ബോധരഹിതനായി ശിവാജി സ്ക്വയറില്‍ കിടക്കുന്ന ഷേല്‍ഖയെ പൊലീസ് പട്രോളിങ്ങിനിടെ കണ്ടെത്തുകയും ചെയ്തു. പ്രാധമിക ചികിത്സകള്‍ നല്‍കിയ ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ സംഭവിച്ച കാര്യങ്ങള്‍ വിശദമായി പറഞ്ഞത്.

Also Read : വാഹന പരിശോധനയ്ക്ക് കാർ നിർത്തിച്ചു; പോലീസുകാരെ നക്കിയും തുപ്പിയും ഭീതിപടർത്തി യുവതി

പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇയാളെ ആശുപത്രിയില്‍ ആക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. പരിശോധനയ്ക്ക് ശേഷം ഇയാളെ പൊലീസ് വാഹനത്തില്‍ തിരികെ വീട്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഷേൽഖെയെ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്തതായി അധിക‍ൃതര്‍ അറിയിക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്