ചെന്നൈ: തിരുന്നൽവേലി ജില്ലയിലെ കല്ലിടൈകുറിശി ദേശക്കാർക്ക് ഇന്ന് ആഘോഷത്തിന്റെ ദിവസമായിരുന്നു. 37 വർഷം മുമ്പ് മോഷ്ടിക്കപ്പെട്ട നടരാജ വിഗ്രഹത്തിന്റെ തിരിച്ചുവരവ് അത്ര ആഘോഷത്തോടെയാണ് അവർ കൊണ്ടാടിയത്. ആയിരക്കണക്കിന് ആളുകളാണ് വിഗ്രഹത്തിന്റെ മടങ്ങിവരവ് കാണാൻ കല്ലിടൈകുറിശിയിൽ തടിച്ചൂകൂടിയത്. അവർക്കിടയിലൂടെ പൂജാരിമാരുടെ സാന്നിധ്യത്തിൽ നടരാജ വിഗ്രഹം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കപ്പെട്ടു. കഴിഞ്ഞ 19 വർഷമായി നടരാജ വിഗ്രഹം ആസ്ട്രേലിയയിലെ അഡ്ലെയ്ഡ് ആർട്ട് ഗാലറിയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ആർട്ട് ഗാലറി അധികൃതർ വിഗ്രഹം അന്വേഷണ സംഘത്തിന് കൈമാറിയത്.
1982ൽ ശ്രീ കുലശേഖര മുടയ്യാർ ക്ഷേത്രത്തിൽനിന്നും ശിവഗാമി ദേവതയുടെയും, മണികവാസർ, ശ്രീബലിനായകർ എന്നീ വിഗ്രഹത്തോടൊപ്പമാണ് നടരാജ വിഗ്രഹം മോഷണം പോയത്. കേസിൽ അന്വേഷണം വഴിമുട്ടിയതിനെത്തുടർന്ന് രണ്ട് വർഷത്തിനു ശേഷം പോലീസ് കേസ് അവസാനിപ്പിച്ചു. 2017ൽ പുനരന്വേഷണം ആരംഭിക്കുകയും വിഗ്രഹം ആസ്ട്രേലിയയിൽ കണ്ടെത്തുകയുമായിരുന്നു.
2.5 അടി ഉയരമുള്ള വിഗ്രഹത്തിന് 100 കിലോ ഭാരമുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ഐജി മാണിക്കവേലിന്റെ നേതൃത്വത്തിൽ ആസ്ട്രേലിയയിൽ എത്തുകയും വിഗ്രഹം വീണ്ടെടുക്കുകയുമായിരുന്നു. 30 കോടി രൂപ വിലമതിക്കുന്ന വിഗ്രഹത്തിന്റെ സുരക്ഷയ്ക്കായി ക്ഷേത്രത്തിന് കാവൽ ഏർപ്പെടുത്തുമെന്ന് മാണിക്കവേൽ പറഞ്ഞു. മറ്റ് മൂന്ന് വിഗ്രഹങ്ങൾ കഴിയുന്നത്ര വേഗത്തിൽ വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
1982ൽ ശ്രീ കുലശേഖര മുടയ്യാർ ക്ഷേത്രത്തിൽനിന്നും ശിവഗാമി ദേവതയുടെയും, മണികവാസർ, ശ്രീബലിനായകർ എന്നീ വിഗ്രഹത്തോടൊപ്പമാണ് നടരാജ വിഗ്രഹം മോഷണം പോയത്. കേസിൽ അന്വേഷണം വഴിമുട്ടിയതിനെത്തുടർന്ന് രണ്ട് വർഷത്തിനു ശേഷം പോലീസ് കേസ് അവസാനിപ്പിച്ചു. 2017ൽ പുനരന്വേഷണം ആരംഭിക്കുകയും വിഗ്രഹം ആസ്ട്രേലിയയിൽ കണ്ടെത്തുകയുമായിരുന്നു.
2.5 അടി ഉയരമുള്ള വിഗ്രഹത്തിന് 100 കിലോ ഭാരമുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ഐജി മാണിക്കവേലിന്റെ നേതൃത്വത്തിൽ ആസ്ട്രേലിയയിൽ എത്തുകയും വിഗ്രഹം വീണ്ടെടുക്കുകയുമായിരുന്നു. 30 കോടി രൂപ വിലമതിക്കുന്ന വിഗ്രഹത്തിന്റെ സുരക്ഷയ്ക്കായി ക്ഷേത്രത്തിന് കാവൽ ഏർപ്പെടുത്തുമെന്ന് മാണിക്കവേൽ പറഞ്ഞു. മറ്റ് മൂന്ന് വിഗ്രഹങ്ങൾ കഴിയുന്നത്ര വേഗത്തിൽ വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.