മംഗളൂരു: ഭാവിയിൽ കാവിക്കൊടി ദേശീയപതാകയകുമെന്ന് കർണാടകയിലെ ആർഎസ്എസ് നേതാവ് കല്ലട്ക പ്രഭാകർ ഭട്ട്. ഇന്നല്ലെങ്കിൽ നാളെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഇതിനായി ഹിന്ദു സംഘടനകൾ ഒരുമിച്ച് നിൽക്കണം. പാർലമെൻ്റിൽ ഇക്കാര്യം ചർച്ച ചെയ്താൽ ഭൂരിഭാഗം പേരും പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റിലും രാജ്യസഭയിലും ഭൂരിപക്ഷം പേർ ദേശീയപതാക മാറ്റുന്നതിനെ അനുകൂലിച്ചാൽ കൊടിയുടെ നിറം മാറും. ഒരിക്കൽ കാവിക്കൊടി ദേശീയപതാകയായേക്കാം. ഹിന്ദുസമൂഹം ഒന്നിച്ചാൽ അത് സംഭവിക്കും. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടിയാണ് ദേശീയപതാക ഇപ്പോഴത്തെ രീതിയിൽ അന്തിമമാക്കിയത്. വന്ദേമാതരം തള്ളിക്കളഞ്ഞാണ് ദേശീയഗാനം തീരുമാനിച്ചതെന്നും പ്രഭാകർ ഭട്ട് പറഞ്ഞു.
നിലവിലെ മൂവർണക്കൊടി മുൻപ് ബ്രിട്ടീഷ് പതാകയായിരുന്നു. ഭഗവദ്ഗീത സ്കൂളിലും ഖുർആനും ബൈബിളും സ്കൂളിലുമാണ് പഠിപ്പിക്കേണ്ടത്. സ്കൂളിൽ ഭഗവദ്ഗീത പഠിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിൻ്റെ തീരുമാനം പോലെ കർണാടക സർക്കാരും മുന്നോട്ട് വരണമെന്നും മംഗളൂരുവിലെ കുറ്റാറിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച പഥസഞ്ചലനത്തിന് ശേഷം നടന്ന പൊതുയോഗത്തിൽ പ്രഭാകർ ഭട്ട് വ്യക്തമാക്കി.
നിലവിൽ നടക്കുന്ന ഹിജാബ് വിവാദം ജിഹാദിന്റെ മറ്റൊരു രൂപമാണെന്ന വിവാദ പ്രസ്താവനയും പ്രഭാകർ ഭട്ട് നടത്തി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകളാണ് വിദ്യാർഥികളെ ഇത്തരം നീക്കങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. സാനിയ മിർസയെയും എഴുത്തുകാരി സാറ അബൂബക്കറെയും പോലുള്ള സ്ത്രീകൾ ഹിജാബ് ധരിക്കുന്നതിനെ എതിർക്കുമ്പോൾ ചില മുസ്ലീം പെൺകുട്ടികൾ ക്ലാസിൽ ഹിജാബ് ധരിക്കണമെന്ന് വാശിപിടിക്കുന്നത് വിചിത്രമായി തോന്നുകയാണ്. ഹിജാബ് വിഷയത്തിൽ കോടതിയുടെ നിലപാട് പുറത്തുവന്നതിന് പിന്നാലെ ചില മുസ്ലീം വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിച്ചത് വർഗീയ വിദ്വേഷം വളർത്താനുള്ള നടപടിയാണ്. ഇത്തരം നടപടി രാജ്യദ്രോഹത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ മൂവർണക്കൊടി മുൻപ് ബ്രിട്ടീഷ് പതാകയായിരുന്നു. ഭഗവദ്ഗീത സ്കൂളിലും ഖുർആനും ബൈബിളും സ്കൂളിലുമാണ് പഠിപ്പിക്കേണ്ടത്. സ്കൂളിൽ ഭഗവദ്ഗീത പഠിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിൻ്റെ തീരുമാനം പോലെ കർണാടക സർക്കാരും മുന്നോട്ട് വരണമെന്നും മംഗളൂരുവിലെ കുറ്റാറിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച പഥസഞ്ചലനത്തിന് ശേഷം നടന്ന പൊതുയോഗത്തിൽ പ്രഭാകർ ഭട്ട് വ്യക്തമാക്കി.
നിലവിൽ നടക്കുന്ന ഹിജാബ് വിവാദം ജിഹാദിന്റെ മറ്റൊരു രൂപമാണെന്ന വിവാദ പ്രസ്താവനയും പ്രഭാകർ ഭട്ട് നടത്തി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകളാണ് വിദ്യാർഥികളെ ഇത്തരം നീക്കങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. സാനിയ മിർസയെയും എഴുത്തുകാരി സാറ അബൂബക്കറെയും പോലുള്ള സ്ത്രീകൾ ഹിജാബ് ധരിക്കുന്നതിനെ എതിർക്കുമ്പോൾ ചില മുസ്ലീം പെൺകുട്ടികൾ ക്ലാസിൽ ഹിജാബ് ധരിക്കണമെന്ന് വാശിപിടിക്കുന്നത് വിചിത്രമായി തോന്നുകയാണ്. ഹിജാബ് വിഷയത്തിൽ കോടതിയുടെ നിലപാട് പുറത്തുവന്നതിന് പിന്നാലെ ചില മുസ്ലീം വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിച്ചത് വർഗീയ വിദ്വേഷം വളർത്താനുള്ള നടപടിയാണ്. ഇത്തരം നടപടി രാജ്യദ്രോഹത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.