അമൃത്സർ: പുൽവാമ ഭീകരാക്രമണത്തിൽ വിവാദ പ്രസ്താവനയുമായി മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിംഗ് സിദ്ദു രംഗത്ത്. ഭീകരാക്രമണത്തിന്‍റെ പേരില്‍ ഒരു രാജ്യത്തെയും മുഴുവന്‍ ജനങ്ങളെയും എങ്ങനെ കുറ്റപ്പെടുത്താൻ കഴിയുമെന്ന് നവജോത് സിംഗ് സിദ്ദു ചോദിച്ചു. ഭീകരാക്രമണത്തെ അപലപിക്കുന്നതിനിടെയായിരുന്നു സിദ്ദുവിന്‍റെ വിവാദ പ്രസ്താവന. പുൽവാമയിൽ നടന്ന ഭീകരാക്രമണം ഭീരുത്വം നിറഞ്ഞതും ക്രൂരവുമായിരുന്നുവെന്നായിരുന്നു സിദ്ദുവിന്‍റെ പ്രസ്താവന. ഇതിനെ താൻ അപലപിക്കുന്നു. എല്ലാ തരത്തിലുമുള്ള ആക്രമണവും അപലപിക്കേണ്ടത് തന്നെയാണ്. ഈ കൊടുംക്രൂരത കാണിച്ചത് ആരായാലും അവർ തീർച്ചയായും ശിക്ഷിക്കപ്പെടണം. എന്നാൽ ആക്രണത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു രാജ്യത്തെ ഒന്നടങ്കം ഇതിന്‍റെ പേരിൽ കുറ്റപ്പെടുത്താൻ കഴിയുമോ എന്നായിരുന്നു സിദ്ദുവിന്‍റെ ചോദ്യം.
പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലടക്കം സിദ്ദുവിനെതിരം വ്യാപക പ്രതിഷേധവും വിമര്‍സനവുമാണ് ഉയരുന്നത്. ഇതിന് പിന്നാലെ പ്രശസ്ത സ്റ്റാൻഡ് അപ് കോമഡി ഷോ ആയ കപിൽ ശർമ ഷോയിൽ നിന്ന് സിദ്ദുവിനെ പുറത്താക്കിയതായി ചാനല്‍ അധികൃതര്‍ അറിയിച്ചു. സിദ്ദുവിന് പകരം അർച്ചന പുരൺ സിംഗിനെ ഉൾപ്പെടുത്താനാണ് സോണി എന്‍റർടെയിൻമെന്‍റ് ടെലിവിഷന്‍റെ തീരുമാനം.
പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലടക്കം സിദ്ദുവിനെതിരം വ്യാപക പ്രതിഷേധവും വിമര്‍സനവുമാണ് ഉയരുന്നത്. ഇതിന് പിന്നാലെ പ്രശസ്ത സ്റ്റാൻഡ് അപ് കോമഡി ഷോ ആയ കപിൽ ശർമ ഷോയിൽ നിന്ന് സിദ്ദുവിനെ പുറത്താക്കിയതായി ചാനല്‍ അധികൃതര്‍ അറിയിച്ചു. സിദ്ദുവിന് പകരം അർച്ചന പുരൺ സിംഗിനെ ഉൾപ്പെടുത്താനാണ് സോണി എന്‍റർടെയിൻമെന്‍റ് ടെലിവിഷന്‍റെ തീരുമാനം.