ബീഡ് (മഹാരാഷ്ട്ര): എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ 80ാം പിറന്നാൾ ആഘോഷം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ബീഡ് എന്ന സ്ഥലത്ത് വച്ച നടന്ന പരിപാടിയാണ് സ്വന്തം അണികളെക്കൊണ്ട് തന്നെ പുലിവാല് പിടിച്ചിരിക്കുന്നത്.
Also Read : ജനുവരിയോടെ വാക്സിന്‍ വിതരണം ചെയ്യും, ഒക്ടോബറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങും; ആദാര്‍ പൂനാവാല
ഒരു കഷ്ണം കേക്കിന് വേണ്ടി കടിപിടി കൂടുന്ന അണികളുടെ വീഡിയോയാണ് വാര്‍ത്താ മാധ്യമങ്ങളില്‍ അടക്കം വന്നിരിക്കുന്നത്. കാബിനെറ്റ് മന്ത്രി ധനഞ്ജയ് മുണ്ഡയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടിയാണ് കുളമായത്.
കൊവിഡ് ഏറ്റവും രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിൽ കേക്ക് മുറിച്ചപ്പോഴേക്കും സാമൂഹിക അകലവും മറ്റും മറികടന്ന് ആളുകള്‍ ഇടിച്ചുകൂടുകയായിരുന്നു. ടൈംസ് നൗ ഈ വാര്‍ത്ത വീഡിയോ സഹിത പുറത്തേക്ക് വിടുകയും ചെയ്തിട്ടുണ്ട്.
കേക്ക് കഷ്ണം ലഭിക്കുന്നതിന് വേണ്ടി ആളുകള്‍ തമ്മിൽ അടിക്കുകയും കസേരകള്‍ എറിയുകയും ചെയ്യുന്നുണ്ട്.
സ്റ്റേജിന് മുന്നിൽ ഒരുക്കിയ ഭീമൻ കേക്കിന്റെ കഷ്ണം കരസ്ഥമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ബഹളമുണ്ടാക്കിയത്. ചിലര്‍ സ്റ്റേജിൽ നിന്നും താഴേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. മറ്റു ചിലര്‍ ഇതിന്റെ ഭീമൻ പീസ് കരസ്തമാക്കി ഓടുന്നതും കാണുവാന്‍ സാധിക്കും.
Also Read : സമരം കൂടുതൽ ശക്തമാക്കാന്‍ കര്‍ഷകര്‍; ഇന്ന് ഡൽഹി ജെയ്പൂര്‍ പാത അടയ്ക്കും
പിന്നീട്, പോലീസ് സംഭവത്തിൽ ഇടപെടുകയും ജനങ്ങളെ അടക്കി നിർത്തുകയുമായിരുന്നു. ഒരു മഹാമാരിയുടെ കാലഘട്ടത്തിൽ ഇത്രയും വലിയ ജനക്കൂട്ടത്തെ ഒത്തുചേരാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അടക്കമുള്ളവര്‍ എൻസിപി അധ്യക്ഷന്റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് രംഗത്തുവന്നിട്ടുണ്ട്.
Also Read : ജനുവരിയോടെ വാക്സിന്‍ വിതരണം ചെയ്യും, ഒക്ടോബറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങും; ആദാര്‍ പൂനാവാല
ഒരു കഷ്ണം കേക്കിന് വേണ്ടി കടിപിടി കൂടുന്ന അണികളുടെ വീഡിയോയാണ് വാര്‍ത്താ മാധ്യമങ്ങളില്‍ അടക്കം വന്നിരിക്കുന്നത്. കാബിനെറ്റ് മന്ത്രി ധനഞ്ജയ് മുണ്ഡയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടിയാണ് കുളമായത്.
കൊവിഡ് ഏറ്റവും രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിൽ കേക്ക് മുറിച്ചപ്പോഴേക്കും സാമൂഹിക അകലവും മറ്റും മറികടന്ന് ആളുകള്‍ ഇടിച്ചുകൂടുകയായിരുന്നു. ടൈംസ് നൗ ഈ വാര്‍ത്ത വീഡിയോ സഹിത പുറത്തേക്ക് വിടുകയും ചെയ്തിട്ടുണ്ട്.
കേക്ക് കഷ്ണം ലഭിക്കുന്നതിന് വേണ്ടി ആളുകള്‍ തമ്മിൽ അടിക്കുകയും കസേരകള്‍ എറിയുകയും ചെയ്യുന്നുണ്ട്.
സ്റ്റേജിന് മുന്നിൽ ഒരുക്കിയ ഭീമൻ കേക്കിന്റെ കഷ്ണം കരസ്ഥമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ബഹളമുണ്ടാക്കിയത്. ചിലര്‍ സ്റ്റേജിൽ നിന്നും താഴേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. മറ്റു ചിലര്‍ ഇതിന്റെ ഭീമൻ പീസ് കരസ്തമാക്കി ഓടുന്നതും കാണുവാന്‍ സാധിക്കും.
Also Read : സമരം കൂടുതൽ ശക്തമാക്കാന്‍ കര്‍ഷകര്‍; ഇന്ന് ഡൽഹി ജെയ്പൂര്‍ പാത അടയ്ക്കും
പിന്നീട്, പോലീസ് സംഭവത്തിൽ ഇടപെടുകയും ജനങ്ങളെ അടക്കി നിർത്തുകയുമായിരുന്നു. ഒരു മഹാമാരിയുടെ കാലഘട്ടത്തിൽ ഇത്രയും വലിയ ജനക്കൂട്ടത്തെ ഒത്തുചേരാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അടക്കമുള്ളവര്‍ എൻസിപി അധ്യക്ഷന്റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് രംഗത്തുവന്നിട്ടുണ്ട്.