മുംബൈ: വിദര്‍ഭ ജലസേചന പദ്ധതിയിലെ അഴിമതിക്കേസിൽ എൻസിപി നേതാവും മുൻ ജലവിഭവ വകുപ്പ് മന്ത്രിയുമായി അജിത് പവാറിന് ക്ലിൻ ചിറ്റ്. മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗമാണ് കേസിൽ ക്ലീൻ ചിറ്റ് നൽകി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. നവംബര്‍ 27 നാണ് സത്യവാങ്മൂലം നൽകിയത്.
Also Read:'എൻ്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു'; തെലങ്കാന പോലീസിന് നന്ദി പറഞ്ഞ് ദിശയുടെ പിതാവ്
വിവാദമായ വിദര്‍ഭ ജലസേചന പദ്ധതിയിലെ അഴിമതിക്കേസിൽ അജിത് പവാറിനെതിരായ ആരോപണങ്ങളിൽ തെളിവില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മഹാരാഷ്ട്രയിൽ എൻസിപി-കോൺഗ്രസ്-ശിവസേന സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായാണ് അഴിമതി വിരുദ്ധ വിഭാഗം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Also Read: യുപി, ഡൽഹി പോലീസുകാർ ഹൈദരാബാദ് കണ്ട് പഠിക്കണം; പ്രതികളെ വെടിവെച്ചുകൊന്ന നടപടിയെ അഭിനന്ദിച്ച് മായാവതി
അജിത് പവാറിനെതിരെ രജിസ്റ്റര്‍ ചെയ്ത് 9 കേസുകളിലെ അന്വേഷണമാണ് അവസാനിപ്പിച്ചിരിക്കുന്നതെന്ന് അഴിമതി വിരുദ്ധ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ഇതേ അഴിമതിയിലെ മറ്റ് കേസുകളിൽ അന്വേഷണം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Also Read: അന്ന് വാറങ്കൽ ആസിഡാക്രമണക്കേസ് പ്രതികൾ; ഇന്ന് ദിശയെ കൊന്നവര്‍; ഇത് കമ്മീഷണര്‍ വി സി സജനാര്‍!
മഹാരാഷ്ട്ര ജലവിഭവ മന്ത്രിയായിരിക്കെ അജിത് പവാര്‍ ജലസേചന പദ്ധതികളുടെ നിര്‍മ്മാണ ചെലവ് വര്‍ധിപ്പിച്ചുവെന്നാണ് കേസ്. 32 പദ്ധതികളുടെ തുക മൂന്ന് മാസംകൊണ്ട് 17,700 കോടിയായി ഉയര്‍ത്തി എന്നായിരുന്നു ആരോപണം. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപിക്കും അജിത് പവാറിനുമെതിരെ അഴിമതിക്കേസ് ഉയര്‍ത്തിയാണ് ബിജെപി പ്രചാരണം നടത്തിയത്. ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ അധികാരത്തിൽ എത്തിയതിന് പിന്നാലെയാണ് അജിത് പവാറിനെതിരെ അന്വേഷണം ആരംഭിച്ചത്.