ന്യൂഡൽഹി: സിനിമാ, സീരിയൽ ഷൂട്ടിങ് കേന്ദ്രങ്ങളിൽ അഭിനേതാക്കളായ കുട്ടികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്താൻ നടപടികളുമായി ദേശീയ ബാലാവകാശ കമ്മീഷൻ രംഗത്ത്. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ചുള്ള അഭിനയം പാടേ വിലക്കി. ബാലതാരങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും പഠനം ഉറപ്പു വരുത്തണമെന്നുമാണ് കമ്മീഷൻ്റെ നിർദേശം. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ വാക്സിൻ ബോധവത്കരണത്തിനും മുലയൂട്ടൽ ബോധവത്കരണത്തിനുമായുള്ള ചിത്രങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എൻ്നാണ് നിർദേശം. വാണിജ്യ സിനിമകളിൽ നവജാതശിശുക്കളെ ഉപയോഗിക്കരുതെന്നാണ് നിർദേശം. സിനിമകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും യൂട്യൂബ് ചാനലുകളിലും അടക്കം കുട്ടികളെ ഉപയോഗിച്ച് അഭിനയിപ്പിക്കുന്നതു സംബന്ധിച്ചാണ് കമ്മീഷൻ കരടുമാർഗനിർദേശം പുറപ്പെടുവിച്ചത്. ഷൂട്ടിങുകൾക്കിടെ കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നതായി പരാതികളുണ്ടെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനുങ്കോ വ്യക്തമാക്കി. റിയാലിറ്റി ഷോകൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. കുട്ടികളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യപൂര്‍ണമായ തൊഴിലിടം ഉറപ്പാക്കാൻ കൂടിയാണ് നിര്‍ദേശങ്ങള്‍.
Also Read: താമസം കാമുകനൊപ്പം, വ്ളോഗറെ നാലാം നിലയിൽനിന്ന് വലിച്ചെറിഞ്ഞ് ഭർത്താവും സംഘവും; പിടിയിലായവരിൽ രണ്ട് യുവതികളും
കുട്ടികൾക്ക് അമിതമായി മേക്കപ്പ് ഉപയോഗിക്കരുതെന്നും മാനസിക സമ്മര്‍ദ്ദമുണ്ടാക്കരുതെന്നും നിര്‍ദേശമുണ്ട്. കൂടാതെ ആറു വയസിനു താഴെ പ്രായമുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിനു കീഴിൽ നിര്‍ത്തി അഭിനയിപ്പിക്കാനും പാടില്ല. കുട്ടികള്‍ക്കായി പ്രത്യേകം മുറി അനുവദിക്കണമെന്നാണ് നിര്‍ദേശം. എതിര്‍ലിംഗത്തിൽപ്പെട്ടവരുടെയോ മുതിര്‍ന്നവരുടെയോ സാമീപ്യത്തിൽ വസ്ത്രം മാറാനും ബാലതാരങ്ങളെ നിര്‍ബന്ധിക്കരുത്.
പരമാവധി 27 ദിവസം കൊണ്ട് കുട്ടികളുടെ ചിത്രീകരണം പൂര്‍ത്തിയാക്കണം. തുടര്‍ച്ചയായി അഭിനയിപ്പിക്കാവുന്ന പരമാവധി സമയം ആറു മണിക്കൂറാണ്. മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഇടവേള നൽകുകയും വേണം. കുട്ടികള്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ പാടില്ല. കുട്ടികളുടെ സാമീപ്യത്തിൽ മുതിര്‍ന്ന താരങ്ങള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് ചിത്രീകരിക്കുന്നതിനും വിലക്കുണ്ട്. കുട്ടികള്‍ക്കൊപ്പം രക്ഷിതാവും ഉണ്ടായിരിക്കണം.
Also Read: മാധ്യമങ്ങൾക്ക് മുഖം നൽകാതെ ഓടി വിജയ് ബാബു; എഎംഎംഎ യോഗത്തിൽ പങ്കെടുക്കാൻ കുറ്റാരോപിതൻ
കുട്ടികളെ ഉപയോഗിച്ചുള്ള ഷൂട്ടിങിനു മുൻപായി ജില്ലാ മജിസ്ട്രേറ്റിൻ്റെ അനുമതി വാങ്ങണം. കൂടാതെ ബാലതാരങ്ങളുടെ വിവരങ്ങള്‍ ജില്ലാ മജിസ്ട്രേറ്റിനു കൈമാറുകയും വേണം. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ആവശ്യമെങ്കിൽ ഷൂട്ടിങ് സ്ഥലത്ത് പരിശോധനയ്ക്ക് എത്തുകയും ചെയ്യും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ആറു മാസം മുതൽ രണ്ട് വര്‍ഷം വരെ തടവോ 5000 രൂപ വരെ പിഴയോ ആണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
ഷൂട്ടിങ് മൂലം കുട്ടികൾക്ക് സ്കൂളിൽ ഹാജര്‍ നഷ്ടപ്പെടുന്നതിൽ പ്രശ്നമില്ല, പക്ഷെ പഠനം മുടങ്ങാതിരിക്കാൻ നിര്‍മാതാവ് ഷൂട്ടിങ് സെറ്റിൽ സ്വകാര്യ ട്യൂട്ടറെ ഏര്‍പ്പാടാക്കണം. കൃത്യസമയത്ത് വേതനം നൽകുകയും കുട്ടികളുടെ അവകാശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
Also Read: താമസം കാമുകനൊപ്പം, വ്ളോഗറെ നാലാം നിലയിൽനിന്ന് വലിച്ചെറിഞ്ഞ് ഭർത്താവും സംഘവും; പിടിയിലായവരിൽ രണ്ട് യുവതികളും
കുട്ടികൾക്ക് അമിതമായി മേക്കപ്പ് ഉപയോഗിക്കരുതെന്നും മാനസിക സമ്മര്‍ദ്ദമുണ്ടാക്കരുതെന്നും നിര്‍ദേശമുണ്ട്. കൂടാതെ ആറു വയസിനു താഴെ പ്രായമുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിനു കീഴിൽ നിര്‍ത്തി അഭിനയിപ്പിക്കാനും പാടില്ല. കുട്ടികള്‍ക്കായി പ്രത്യേകം മുറി അനുവദിക്കണമെന്നാണ് നിര്‍ദേശം. എതിര്‍ലിംഗത്തിൽപ്പെട്ടവരുടെയോ മുതിര്‍ന്നവരുടെയോ സാമീപ്യത്തിൽ വസ്ത്രം മാറാനും ബാലതാരങ്ങളെ നിര്‍ബന്ധിക്കരുത്.
പരമാവധി 27 ദിവസം കൊണ്ട് കുട്ടികളുടെ ചിത്രീകരണം പൂര്‍ത്തിയാക്കണം. തുടര്‍ച്ചയായി അഭിനയിപ്പിക്കാവുന്ന പരമാവധി സമയം ആറു മണിക്കൂറാണ്. മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഇടവേള നൽകുകയും വേണം. കുട്ടികള്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ പാടില്ല. കുട്ടികളുടെ സാമീപ്യത്തിൽ മുതിര്‍ന്ന താരങ്ങള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് ചിത്രീകരിക്കുന്നതിനും വിലക്കുണ്ട്. കുട്ടികള്‍ക്കൊപ്പം രക്ഷിതാവും ഉണ്ടായിരിക്കണം.
Also Read: മാധ്യമങ്ങൾക്ക് മുഖം നൽകാതെ ഓടി വിജയ് ബാബു; എഎംഎംഎ യോഗത്തിൽ പങ്കെടുക്കാൻ കുറ്റാരോപിതൻ
കുട്ടികളെ ഉപയോഗിച്ചുള്ള ഷൂട്ടിങിനു മുൻപായി ജില്ലാ മജിസ്ട്രേറ്റിൻ്റെ അനുമതി വാങ്ങണം. കൂടാതെ ബാലതാരങ്ങളുടെ വിവരങ്ങള്‍ ജില്ലാ മജിസ്ട്രേറ്റിനു കൈമാറുകയും വേണം. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ആവശ്യമെങ്കിൽ ഷൂട്ടിങ് സ്ഥലത്ത് പരിശോധനയ്ക്ക് എത്തുകയും ചെയ്യും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ആറു മാസം മുതൽ രണ്ട് വര്‍ഷം വരെ തടവോ 5000 രൂപ വരെ പിഴയോ ആണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
ഷൂട്ടിങ് മൂലം കുട്ടികൾക്ക് സ്കൂളിൽ ഹാജര്‍ നഷ്ടപ്പെടുന്നതിൽ പ്രശ്നമില്ല, പക്ഷെ പഠനം മുടങ്ങാതിരിക്കാൻ നിര്‍മാതാവ് ഷൂട്ടിങ് സെറ്റിൽ സ്വകാര്യ ട്യൂട്ടറെ ഏര്‍പ്പാടാക്കണം. കൃത്യസമയത്ത് വേതനം നൽകുകയും കുട്ടികളുടെ അവകാശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.