ആപ്പ്ജില്ല

യുപിയും ബിഹാറും മര്യാദക്കാരായി; രാജ്യത്തെ കൊലപാതക നിരക്ക് അര നൂറ്റാണ്ടിലെ ഏറ്റവും താഴ്‌ന്ന നിരക്കിൽ

തൊണ്ണൂറുകളുടെ അവസാനത്തോടെ രാജ്യത്തെ കൊലപാതക നിരക്കിൽ കാര്യമായ കുറവ് സംഭവിച്ചു. കോടതി ശിക്ഷാ നടപടികൾ ശക്തമാക്കിയതും പോലീസ് ഇടപെടലുകൾ വർദ്ധിച്ചതുമാണ് ഇതിന് കാരണം.

Samayam Malayalam 23 Oct 2019, 11:35 am

ഹൈലൈറ്റ്:

  • 1963ലാണ് കൊലപാതക നിരക്കിൽ വലിയ കുറവുണ്ടായത്.
  • 1992ലെ കണക്കുകളിൽ ഈ നിരക്ക് ഏറ്റവും ഉയർന്നു നിന്നു.
  • കൊലപാതക നിരക്ക് കുറഞ്ഞെങ്കിലും കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam crime
ന്യൂഡൽഹി: രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചെങ്കിലും കൊലപാതക നിരക്കിൽ ഗണ്യമായ കുറവ് സംഭവിച്ചുവെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻസിആർബി). കഴിഞ്ഞ 54 വർഷത്തിനിടെയിലെ ഏറ്റവും താഴ്‌ന്ന കൊലപാതക നിരക്കാണ് 2017ൽ രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ കൊലപാതക നിരക്ക് സംബന്ധിച്ച ആദ്യ റിപ്പോർട്ട് തയ്യാറാക്കപ്പെട്ട 1957ന് ശേഷം 1963ലാണ് വലിയ കുറവുണ്ടായത്. 1992ലാണ് രാജ്യത്ത് എറ്റവും കൂടുതൽ കൊലപാതക നിരക്ക് രേഖപ്പെടുത്തിയത്. അതേസമയം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവാണ് റിപ്പോർട്ടുകളിൽ കാണിക്കുന്നത്.

ഒരു ലക്ഷം ജനസംഖ്യാ ആനുപാതികത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ 1992ൽ രാജ്യത്തെ കൊലപാതക നിരക്ക് 5.15 ആയിരൂന്നു. ഏറ്റവും കുറവ് രേഖപ്പെടുത്തിയ 1963ൽ 2.34 ആയിരുന്നു. 2017ൽ എത്തിയപ്പോൾ 2.49 എന്ന നിലയിലെത്തി. 1992ലെ നിരക്കിൽ നിന്നും 2017ൽ എത്തിയപ്പോൾ വലിയ കുറവ് സംഭവിച്ചു എന്നതാണ് ശ്രദ്ധേയം.

1957-1970 വർഷങ്ങളിൽ കൊലപാതക നിരക്ക് കുറഞ്ഞ് നിന്നപ്പോൾ 1970ന് ശേഷം വർദ്ധിച്ചു. 1992ൽ എത്തിയപ്പോൾ ഈ നിരക്ക് കുത്തനെ ഉയരുകയും ചെയ്‌തു. ആ വർഷങ്ങളിൽ ഉത്തർപ്രദേശ് 12,287), ബിഹാർ(5,743), മധ്യപ്രദേശ്(3,753, മഹാരാഷ്‌ട്ര(3,338), ആന്ധ്രാപ്രദേശ്(2,841) എന്നീ സംസ്ഥാനങ്ങളിലാണ് കൊലപാതക നിരക്ക് കൂടുതലായി രേഖപ്പെടുത്തിയത്.

തൊണ്ണൂറുകളുടെ അവസാനത്തോടെ കൊലപാതക നിരക്കിൽ കാര്യമായ കുറവ് സംഭവിച്ചു. ആഗോള തലത്തിലുള്ള കണക്കുകളിൽ പോലും കുറവ് സംഭവിച്ചു. ക്രിമിനൽ കേസുകളിൽ പെട്ടാലുണ്ടാകുന്ന ശിക്ഷാവിധികൾ വന്ന മാറ്റവും കൊലപാതക നിരക്ക് കുറയാൻ കാരണമായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്