ഗ്വാളിയോർ: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ നായയെന്ന് വിളിച്ചെന്ന ആരോപണം നിഷേധിച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ അവഹേളിച്ചെന്ന മുൻ കോൺഗ്രസ് നേതാവ് കൂടിയായ സിന്ധ്യയുടെ ആരോപണത്തോട് പ്രതികരിച്ച കമൽനാഥ് താൻ ഇത്തരം പ്രയോഗം നടത്തിയിട്ടില്ലെന്നാണ് പറഞ്ഞത്.
'അശോക് നഗറിൽ വെച്ച് ഞാൻ അദ്ദേഹത്തെ നായ എന്നാണ് വിളിച്ചതെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ പറഞ്ഞത്. ഞാൻ അദ്ദേഹത്തെ നായയെന്ന് അഭിസംബോധന ചെയ്തിട്ടില്ല, ഞാൻ അങ്ങനെ ചെയ്യില്ല. അശോക് നഗറിലെ ജനങ്ങൾ ഇതിന് സാക്ഷികളാണ്' കമൽനാഥ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
Also Read : മധ്യപ്രദേശിൽ ആരായിരുന്നു ശരി? കോൺഗ്രസോ, ജ്യോതിരാദിത്യ സിന്ധ്യയോ? ഉപതെരഞ്ഞെടുപ്പ് നൽകും ഉത്തരം
തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ വനിതാ നേതാവിനെ 'ഐറ്റം' എന്ന് വിശേഷിപ്പിച്ച് കമൽനാഥ് വിവാദങ്ങളിൽപ്പെട്ടതിന് പിന്നാലെയായിരുന്നു കമൽനാഥ് തനിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്.
കമൽനാഥ് തന്നെ നായയെന്ന് വിളിച്ചു. അതെ ഞാൻ നായയാണ് ഇവിടത്തെ ജനങ്ങളാണ് എന്‍റെ യജമാനൻമാർ. ഉടമകളെ സംരക്ഷിക്കുകയാണ് നായയുടെ ജോലി. എന്‍റെ ഉടമകളായ ജനങ്ങളെ സംരക്ഷിക്കുമെന്നും സിന്ധ്യ പറഞ്ഞിരുന്നു. എന്നാൽ ആരോപണം ഉയർന്നതിന് തൊട്ടുപിന്നാലെ തന്നെ കോൺഗ്രസ് ഇത് നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.
Also Read : 'പിന്നാലെ നടന്ന് ശല്ല്യം'; യുപിയിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷനെ സ്ത്രീകൾ എടുത്തിട്ടിടിച്ചു
കമൽനാഥിന്‍റെ വക്താവായിരുന്നു പ്രസ്താവന നിഷേധിച്ച് ആദ്യം രംഗത്തെത്തിയത്. സിന്ധ്യക്കെതിരെയല്ല ഒരു നേതാവിനെതിരെയും അത്തരം വാക്കുകൾ തന്‍റെ പ്രസംഗങ്ങളിൽ കമൽനാഥ് ഉപയോഗിച്ചിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയുടെ വക്താവ് നരേന്ദ്ര സലൂജ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കമൽനാഥും രംഗത്തെത്തിയത്.
'അശോക് നഗറിൽ വെച്ച് ഞാൻ അദ്ദേഹത്തെ നായ എന്നാണ് വിളിച്ചതെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ പറഞ്ഞത്. ഞാൻ അദ്ദേഹത്തെ നായയെന്ന് അഭിസംബോധന ചെയ്തിട്ടില്ല, ഞാൻ അങ്ങനെ ചെയ്യില്ല. അശോക് നഗറിലെ ജനങ്ങൾ ഇതിന് സാക്ഷികളാണ്' കമൽനാഥ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
Also Read : മധ്യപ്രദേശിൽ ആരായിരുന്നു ശരി? കോൺഗ്രസോ, ജ്യോതിരാദിത്യ സിന്ധ്യയോ? ഉപതെരഞ്ഞെടുപ്പ് നൽകും ഉത്തരം
തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ വനിതാ നേതാവിനെ 'ഐറ്റം' എന്ന് വിശേഷിപ്പിച്ച് കമൽനാഥ് വിവാദങ്ങളിൽപ്പെട്ടതിന് പിന്നാലെയായിരുന്നു കമൽനാഥ് തനിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്.
കമൽനാഥ് തന്നെ നായയെന്ന് വിളിച്ചു. അതെ ഞാൻ നായയാണ് ഇവിടത്തെ ജനങ്ങളാണ് എന്‍റെ യജമാനൻമാർ. ഉടമകളെ സംരക്ഷിക്കുകയാണ് നായയുടെ ജോലി. എന്‍റെ ഉടമകളായ ജനങ്ങളെ സംരക്ഷിക്കുമെന്നും സിന്ധ്യ പറഞ്ഞിരുന്നു. എന്നാൽ ആരോപണം ഉയർന്നതിന് തൊട്ടുപിന്നാലെ തന്നെ കോൺഗ്രസ് ഇത് നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.
Also Read : 'പിന്നാലെ നടന്ന് ശല്ല്യം'; യുപിയിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷനെ സ്ത്രീകൾ എടുത്തിട്ടിടിച്ചു
കമൽനാഥിന്‍റെ വക്താവായിരുന്നു പ്രസ്താവന നിഷേധിച്ച് ആദ്യം രംഗത്തെത്തിയത്. സിന്ധ്യക്കെതിരെയല്ല ഒരു നേതാവിനെതിരെയും അത്തരം വാക്കുകൾ തന്‍റെ പ്രസംഗങ്ങളിൽ കമൽനാഥ് ഉപയോഗിച്ചിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയുടെ വക്താവ് നരേന്ദ്ര സലൂജ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കമൽനാഥും രംഗത്തെത്തിയത്.