ആപ്പ്ജില്ല

ഈ അനീതി ഒരിക്കലും മറക്കില്ല; ബാബറി മസ്ജിദ് ഓർമ്മയിൽ ഒവൈസി

പള്ളി പൊളിച്ചുമാറ്റിയ അനീതി ഓർമ്മിക്കണമെന്നും അടുത്ത തലമുറയെ പഠിപ്പിക്കണമെന്നും ഒവൈസി പറഞ്ഞു.

Samayam Malayalam 6 Dec 2020, 9:30 pm
ഹൈദരാബാദ്: അയോധ്യയിൽ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ അനീതി ഓർമ്മിക്കണമെന്നും അടുത്ത തലമുറയെ പഠിപ്പിക്കണമെന്നും എഐഎംഐഎം നേതാവ് അസദ്ദുദീൻ ഒവൈസി. പള്ളി പൊളിച്ചതിന്റെ 28-ാം വാർഷികത്തിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
Samayam Malayalam Asaduddin Owaisi
അസദുദ്ദീൻ ഒവൈസി |TOI


"നാനൂറിലധികം വർഷത്തോളം നമ്മുടെ ബാബറി മസ്ജിദ് അയോധ്യയിൽ നിന്നു. നമ്മുടെ പൂർവികർ അവിടെ പ്രാർത്ഥിച്ചു. ഒരുമിച്ച് നോമ്പുതുറന്നു. അവർ മരിച്ചപ്പോൾ അവിടുത്തെ ഖബർസ്ഥാനിൽ അടക്കുകയും ചെയ്തു."

"1949 ഡിസംബറിലെ ഒരു രാത്രിയിൽ ഞങ്ങളുടെ ബാബറി മസ്ജിദിനെ അവർ അവഹേളിക്കുകയും 42 വർഷം നിയമവിരുദ്ധമായി കൈവശം വെക്കുകയും ചെയ്തു. 1992 ൽ ലോകം നോക്കിനിൽക്കെ ഞങ്ങളുടെ പള്ളി പൊളിച്ചുമാറ്റി. അതിന്റെ ഉത്തരവാദികൾ ഒരു ദിവസം പോലും ശിക്ഷിക്കപ്പെട്ടില്ല, ഈ അനീതി ഒരിക്കലും മറക്കില്ല." ഒവൈസി ട്വീറ്റ് ചെയ്തു.

വിവിധ മുസ്ലിം സംഘടനകളുടെ ആഹ്വാനപ്രാകരം ഇന്ന് ഹൈദരാബാദിലും തെലങ്കാനയിലും ബാബരി മസ്ജിദ് ധ്വംസന ദിനം ആചരിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്