ആപ്പ്ജില്ല

ഗൗരിയെ വധിച്ചത് ആര്‍.എസ്‍‍.എസെന്ന് പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ്

സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം

TNN 9 Sept 2017, 6:49 pm
ന്യൂഡൽഹി: ബെംഗലൂരുവിൽ കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.‍‍എസ്- ബിജെപി സംഘടനകളാണെന്ന് കോണ്‍ഗ്രസ് പ്രസ്താവിച്ചെന്ന തരത്തിലുള്ള വാര്‍ത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ. എന്നാല്‍ ഗൗരിയുമായുള്ള സംഘടനയുടെ ആശയവൈരുധ്യമാകാം കൊലപാതകത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Samayam Malayalam never said bjp rss behind gauri lankeshs murder congress leader mallikarjun kharge
ഗൗരിയെ വധിച്ചത് ആര്‍.എസ്‍‍.എസെന്ന് പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ്


വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം ഏറ്റുമുട്ടുന്നതിനിടെയാണ് ഖാര്‍ഗെ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പരസ്യമായി ബിജെപിയെ കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ കോണ്‍ഗ്രസിനെയും കര്‍ണാടക സര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ട് ബിജെപിയും പിന്നാലെ രംഗത്തെത്തി. രാഹുലിന്‍റെ പരാമര്‍ശത്തോടെ കേസന്വേഷണം നീതിയുക്തമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് ബിജെപി നേതാക്കള്‍ കഴിഞ്ഞദിവസം പറഞ്ഞത്.

Never said BJP-RSS behind Gauri Lankesh's murder: Congress leader Mallikarjun Kharge

Congress leader Mallikarjun Kharge declared that Never said BJP-RSS behind Gauri Lankesh's murder

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്