കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്ക സാക്ഷ്യം വഹിച്ച സ്ഫോടന പരമ്പരയ്ക്ക് ശേഷവും ആശങ്ക ഒഴിയുന്നില്ല. സ്ഫോടനം നടന്നതിന്റെ മൂന്നാം ദിവസവും കൊളംബോയിൽനിന്നും ബോംബുകൾ കണ്ടെടുത്തു. ബോംബ് സ്ഫോടനത്തിനു പിന്നിൽ തങ്ങളാണെന്ന് ഇസ്ലാമിക് തീവ്ര സംഘടനയായ ഐ എസ് അവകാശപ്പെട്ടിരുന്നു. മുന്നൂറോളംപേരാണ് ഈസ്റ്റർ ദിനത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 500 ഓളം പേർക്ക് പരിക്കേറ്റിരുന്നു. കൊളംബോയിലെ ക്രിസ്ത്യൻ പള്ളിയിലും സമീപ ദേശങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് സ്ഫോടന പരമ്പര അരങ്ങേറിയത്. എട്ടിടങ്ങളിൽ സ്ഫോടനം നടന്നിരുന്നു. ഒരു മലയാളിയും ആറ് ഇന്ത്യാക്കാരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ ശ്രീലങ്കൻ ഭരണകൂടം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
ചാവേറെന്ന് സംശയിക്കുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈസ്റ്റർ ദിവനത്തിൽ കുർബ്ബാന നടക്കുന്ന പള്ളിയിൽ പ്രവേശിച്ച് സംശയിക്കപ്പെടുന്ന ആൾ അൾത്താരയ്ക്ക് മുന്നിൽ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിനു പിന്നിൽ ഐഎസ് ആണെന്ന് വാർത്താ ഏജൻസിയായ അമാഖാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചാവേറെന്ന് സംശയിക്കുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈസ്റ്റർ ദിവനത്തിൽ കുർബ്ബാന നടക്കുന്ന പള്ളിയിൽ പ്രവേശിച്ച് സംശയിക്കപ്പെടുന്ന ആൾ അൾത്താരയ്ക്ക് മുന്നിൽ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിനു പിന്നിൽ ഐഎസ് ആണെന്ന് വാർത്താ ഏജൻസിയായ അമാഖാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.