മുംബൈ: അമ്മയുടെ കൺമുമ്പിൽ നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. ആശുപത്രിയിൽ എത്തിക്കാൻ വഴിയില്ലാതെ വന്നതോടെയാണ് നവജാത ശിശുക്കൾക്ക് അമ്മയുടെ കൺമുമ്പിൽവെച്ച് ജീവൻ നഷ്ടമായത്. മഹാരാഷ്ട്രയിലെ പാർഘർ ജില്ലയിലാണ് സംഭവം. അമിത രക്തസ്രാവത്തെ തുടർന്ന് കുട്ടികളുടെ അമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കമ്പിൽ തുണികൂട്ടിക്കെട്ടി യുവതിയെ അതിലിരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ബന്ധുക്കളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പാറക്കെട്ടുകൾക്കിടയിലൂടെ 3 കിലോമീറ്ററോളം യുവതിയെ ചുമന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. പാൽഘർ ജില്ലയിലെ മൊഖദ സ്വദേശിയായ വന്ദന ബുധർ എന്ന യുവതിയാണ് കഴിഞ്ഞ ദിവസം ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. മാസം തികയാതെയുള്ള പ്രസവമായതിനാൽ കുട്ടികളുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനോ കൃത്യമായ പരിചരണം നൽകാനോ കഴിയാതെ വന്നതോടെയാണ് ഇരട്ടക്കുട്ടികൾക്ക് ജനിച്ച് അൽപ്പ സമയത്തിനകം തന്നെ ജീവൻ നഷ്ടമായത്. പ്രസവത്തിന് പിന്നാലെ രക്തസ്രാവം നിൽക്കാതെ വന്നതോടെ ബന്ധുക്കൾ യുവതിയെ ചുമന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൃത്യമായ റോഡോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത പ്രദേശമായതിനാൽ അപകടകരമായ വഴികൾ താണ്ടിയാണ് ബന്ധുക്കൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
ഒരു കുടുംബത്തിലെ 6 പേർ വീടിനുള്ളിൽ മരിച്ച നിലയിൽ, ദുരൂഹത; സംഭവം ജമ്മു കശ്മീരിൽവേദനാജനകമായ സംഭവമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ചിത്ര കിഷോർ വാഗ് ട്വീറ്റ് ചെയ്തു. കൃത്യസമയത്ത് ചികിത്സാ സൗകര്യങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് വന്ദനയുടെ കുട്ടികൾ മരിച്ചതെന്ന് അവർ ട്വീറ്റ് ചെയ്തു.