ആപ്പ്ജില്ല

കൊറോണ വൈറസിൻ്റെ പുതിയ വകഭേദം ഇന്ത്യയിലെത്തി? ആശങ്ക ശക്തമാക്കി ഇരുപത്തിയെട്ടുകാരൻ, പരിശോധനകൾ തുടരുന്നു

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തിൽ ഇന്ത്യയിൽ ആശങ്ക ശക്തം. ബ്രിട്ടനിൽ നിന്ന് എത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി

Samayam Malayalam 24 Dec 2020, 9:08 pm
നാഗ്‌പുർ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം ബ്രിട്ടനിൽ രൂക്ഷമായിരിക്കെ ഇന്ത്യയിൽ ആശങ്ക ശക്തമാകുന്നു. ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ നാഗ്‌പുർ സ്വദേശിയായ യുവാവിന് കൊറോണ വൈറസിൻ്റെ പുതിയ വകഭേദം ബാധിച്ചതായി സംശയം.
Samayam Malayalam പ്രതീകാത്മക ചിത്രം. photo: TOI
പ്രതീകാത്മക ചിത്രം. photo: TOI


Also Read: കേരളത്തില്‍ ബ്രിട്ടനില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചവര്‍; രണ്ടാം തരംഗത്തിന്റെ സൂചനയോ?

നവംബർ 29ന് നാട്ടിലെത്തിയ ഇരുപത്തിയെട്ടുകാരന് വൈറസിൻ്റെ പുതിയ വകഭേദം ബാധിച്ചതായാണ് സംശയം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിൽ ഡിസംബർ 14നാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ കുടുംബത്തിനും കൊവിഡ് ബാധയുള്ളതായി നാഗ്‌പൂർ മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ബ്രിട്ടനിൽ നിന്ന് എത്തിയതിന് പിന്നാലെ വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിൽ യുവാവിന് കൊവിഡ് നെഗറ്റീവാണ് സ്ഥിരീകരിച്ചത്. വീട്ടിലെത്തി ഏഴ് ദിവസത്തിന് ശേഷം കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. യുവാവിൽ നിന്നും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളിൽ നിന്നും സ്വീകരിച്ച സ്രവ സാംപിളിലെ വൈറസിന്റെ ജനിതക ശ്രേണീകരണത്തിനുള്ള നടപടികളിലേക്കും കടന്നിട്ടുണ്ട്.

കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ബ്രിട്ടനില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചവര്‍ കേരളത്തിലും ഉണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈയിടെ യുകെയില്‍ നിന്നെത്തിയ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇമിഗ്രേഷന്‍ ബ്യൂറോ, വിമാനത്താവള അതോറിറ്റി എന്നിവയുമായി ഏകോപനം നടത്താനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Also Read: മമതാ 'വീഴുമോ'? തന്ത്രങ്ങളൊരുക്കാൻ സിപിഎമ്മും കോൺഗ്രസും, സഖ്യത്തിന് അംഗീകാരം

ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ എത്തുന്ന കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ ആരോഗ്യ സെക്രട്ടറി ബുധനാഴ്ച അടിയന്തര യോഗം വിളിച്ചിരുന്നു. ബ്രിട്ടണില്‍ കൊവിഡ് വൈറസിന്റെ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ നിര്‍ദേശിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്