പട്ന: ഉദ്ഘാടനത്തിനൊരുങ്ങിയ പാലം നദിയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് നിലംപൊത്തി. ബീഹാറിലെ കൃഷ്മഗഞ്ചിലാണ് സംഭവം. കൻകൈ നദിക്കു കുറുകെ 1.42 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. ഗോബവരി ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം.
Also Read: ഇന്ത്യയിൽ ഇതുവരെ 84,000 മരണം; 24 മണിക്കൂറിനുള്ളില്‍ 96,000ത്തിലധികം പുതിയ രോഗബാധിതര്‍
അടുത്തയിടെയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായത്. ഉദ്ഘാടനവും നിശ്ചയിച്ചിരുന്നു. നദിയിൽ വെള്ളം ഉയർന്നതാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണം എന്നാണ് നിഗമനം. പാലത്തിന്റെ നിർമ്മാണത്തിൽ അഴിമതി നടന്നതായി നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് കുത്തൊഴുക്കും മണ്ണൊലിപ്പും ഉണ്ടായതിനാലാണ്പാലം തകർന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Also Read: പാകിസ്ഥാന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി; പ്രതിരോധ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്ത് വെറും 29 ദിവസം മാത്രമായ പാലം ജുലൈയിൽ തകർന്നിരുന്നു. 2012 ൽ നിർമ്മാണം ആരംഭിച്ച് എട്ട് വർഷങ്ങൾക്ക് ശേഷം ജുൺ 14 ന് യാത്രക്കാർക്കായി തുറന്നുകൊടുത്ത 1.4 കിമി നീളമുള്ള പാലമാണ് തകർന്നത്. 264 കോടി ചെലവഴിച്ചായിരുന്നു പാലത്തിന്റെ നിർമ്മാണം.
Also Read: ഇന്ത്യയിൽ ഇതുവരെ 84,000 മരണം; 24 മണിക്കൂറിനുള്ളില്‍ 96,000ത്തിലധികം പുതിയ രോഗബാധിതര്‍
അടുത്തയിടെയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായത്. ഉദ്ഘാടനവും നിശ്ചയിച്ചിരുന്നു. നദിയിൽ വെള്ളം ഉയർന്നതാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണം എന്നാണ് നിഗമനം. പാലത്തിന്റെ നിർമ്മാണത്തിൽ അഴിമതി നടന്നതായി നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് കുത്തൊഴുക്കും മണ്ണൊലിപ്പും ഉണ്ടായതിനാലാണ്പാലം തകർന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Also Read: പാകിസ്ഥാന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി; പ്രതിരോധ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്ത് വെറും 29 ദിവസം മാത്രമായ പാലം ജുലൈയിൽ തകർന്നിരുന്നു. 2012 ൽ നിർമ്മാണം ആരംഭിച്ച് എട്ട് വർഷങ്ങൾക്ക് ശേഷം ജുൺ 14 ന് യാത്രക്കാർക്കായി തുറന്നുകൊടുത്ത 1.4 കിമി നീളമുള്ള പാലമാണ് തകർന്നത്. 264 കോടി ചെലവഴിച്ചായിരുന്നു പാലത്തിന്റെ നിർമ്മാണം.