ചണ്ഡീഗഡ്: അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തിൽ 25000 പേർക്ക് സർക്കാർ ജോലി നൽകി പഞ്ചാബിലെ ഭഗവന്ത് മൻ സർക്കാർ. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലും ബോർഡുകളിലും കോർപ്പറേഷനിലുമാണ് തസ്തികകൾ സൃഷ്ടിച്ചത്. പോലീസിൽ 10000 തസ്തികകൾ സൃഷ്ടിക്കപ്പെടുമ്പോൾ മറ്റ് വകുപ്പുകളിൽ 15000 തസ്തികകളാണ് സൃഷ്ടിക്കുന്നത്. ഒഴിവുകൾ സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കും.
Also Read: ശ്രമിച്ചതു ചുണ്ടിൻ്റെ ഭംഗി കൂട്ടാൻ; 20-ാം വയസിൽ ചെയ്തതു വിനയായി; തുറന്നു പറഞ്ഞ് യുവതി
"ഒരു മാസത്തിനുള്ളിൽ 25000 തസ്തികകൾ സൃഷ്ടിക്കാൻ പഞ്ചാബ് മന്ത്രിസഭ അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്തതു പോലെ പഞ്ചാബിലെ യുവാക്കളുടെ തൊഴിൽ ആം ആദ്മി സർക്കാരിന്റെ പ്രഥമ പരിഗണനയായിരിക്കും." പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ട്വീറ്റ് ചെയ്തു.
ശനിയാഴ്ച നടന്ന ചടങ്ങിൽ ഒരു വനിത അടക്കം പത്ത് ആം ആദ്മി എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പഞ്ചാബ് രാജ്ഭവനിലെ ഗുരുനാനാക് ദേവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് മന്ത്രിമാർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പഞ്ചാബി ഭാഷയിലാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്തത്.
Also Read: വെറുപ്പിൻ്റെ കാര്യത്തിൽ ഇന്ത്യ ഒന്നാം റാങ്ക് നേടും: ബിജെപിയ്ക്കെതിരെ രാഹുൽ ഗാന്ധി
പത്ത് പേരിൽ ഹർപാൽ സിംഗ് ചീമയും ഗുർമീത് സിംഗ് മീറ്റ് ഹയറും ഒഴികെ എട്ട് പേർ ആദ്യമായി നിയമസഭയിൽ എത്തുന്നവരാണ്. ജൻഡിയാലയിൽ നിന്നുള്ള ഹർഭജൻ സിംഗ്, മാൻസയിൽ നിന്നുള്ള ഡോ വിജയ് സിംഗ്ല, ഭോവയിൽ നിന്നുള്ള ലാൽ ചന്ദ്, ബർണാലയിൽ നിന്നുള്ള ഗുർമീത് സിംഗ് മീത് ഹയർ, അജ്‌നാലയിൽ നിന്നുള്ള കുൽദീപ് സിംഗ് ധലിവാൾ, പട്ടിയിൽ നിന്നുള്ള ലാൽജിത് സിംഗ് ഭുള്ളർ, ഹോഷിയാർപൂരിൽ നിന്നുള്ള ബ്രാം ശങ്കർ ജിമ്പ, ആനന്ദപൂർ സാഹിബിൽ നിന്നുള്ള ഹർജോത് സിംഗ് ബെയിൻസ് എന്നിവരാണ് പുതുമുഖങ്ങൾ. പഞ്ചാബിലെ 117 നിയമസഭയിൽ 92 സീറ്റുകൾ നേടി അട്ടിമറി വിജയം കാഴ്ചവെക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞിരുന്നു.
Also Read: ശ്രമിച്ചതു ചുണ്ടിൻ്റെ ഭംഗി കൂട്ടാൻ; 20-ാം വയസിൽ ചെയ്തതു വിനയായി; തുറന്നു പറഞ്ഞ് യുവതി
"ഒരു മാസത്തിനുള്ളിൽ 25000 തസ്തികകൾ സൃഷ്ടിക്കാൻ പഞ്ചാബ് മന്ത്രിസഭ അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്തതു പോലെ പഞ്ചാബിലെ യുവാക്കളുടെ തൊഴിൽ ആം ആദ്മി സർക്കാരിന്റെ പ്രഥമ പരിഗണനയായിരിക്കും." പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ട്വീറ്റ് ചെയ്തു.
ശനിയാഴ്ച നടന്ന ചടങ്ങിൽ ഒരു വനിത അടക്കം പത്ത് ആം ആദ്മി എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പഞ്ചാബ് രാജ്ഭവനിലെ ഗുരുനാനാക് ദേവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് മന്ത്രിമാർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പഞ്ചാബി ഭാഷയിലാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്തത്.
Also Read: വെറുപ്പിൻ്റെ കാര്യത്തിൽ ഇന്ത്യ ഒന്നാം റാങ്ക് നേടും: ബിജെപിയ്ക്കെതിരെ രാഹുൽ ഗാന്ധി
പത്ത് പേരിൽ ഹർപാൽ സിംഗ് ചീമയും ഗുർമീത് സിംഗ് മീറ്റ് ഹയറും ഒഴികെ എട്ട് പേർ ആദ്യമായി നിയമസഭയിൽ എത്തുന്നവരാണ്. ജൻഡിയാലയിൽ നിന്നുള്ള ഹർഭജൻ സിംഗ്, മാൻസയിൽ നിന്നുള്ള ഡോ വിജയ് സിംഗ്ല, ഭോവയിൽ നിന്നുള്ള ലാൽ ചന്ദ്, ബർണാലയിൽ നിന്നുള്ള ഗുർമീത് സിംഗ് മീത് ഹയർ, അജ്‌നാലയിൽ നിന്നുള്ള കുൽദീപ് സിംഗ് ധലിവാൾ, പട്ടിയിൽ നിന്നുള്ള ലാൽജിത് സിംഗ് ഭുള്ളർ, ഹോഷിയാർപൂരിൽ നിന്നുള്ള ബ്രാം ശങ്കർ ജിമ്പ, ആനന്ദപൂർ സാഹിബിൽ നിന്നുള്ള ഹർജോത് സിംഗ് ബെയിൻസ് എന്നിവരാണ് പുതുമുഖങ്ങൾ. പഞ്ചാബിലെ 117 നിയമസഭയിൽ 92 സീറ്റുകൾ നേടി അട്ടിമറി വിജയം കാഴ്ചവെക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞിരുന്നു.