ബെംഗളൂരു: കർണാടകയിൽ 224 സീറ്റുകൾക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കർണാടകയിൽ നടന്നതെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് ന്യൂസ് നാഷൻ - സിജിഎസ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. ബിജെപിക്ക് 114 സീറ്റുകൾ വരെ ലഭിക്കാമെന്ന് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. കോൺഗ്രസ് 86 സീറ്റിൽ തൃപ്തിപ്പെടേണ്ടി വരും ജെഡിഎസിന് 21 ഉം മറ്റുള്ളവർക്ക് മൂന്ന് സീറ്റുകളും ലഭിക്കും. അതേസമയം 24 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 103 മുതല്‍ 118 സീറ്റ് വരെ ലഭിച്ചേക്കാമെന്നാണ് സീ ന്യൂസ്-മാട്രിസ് എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. ബിജെപിക്ക് 79 മുതല്‍ 94 സീറ്റുകള്‍ വരെ ലഭിക്കാം. ജെഡിഎസിന് 25 മുതല്‍ 33 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സീ ന്യൂസ്-മാട്രിസ് എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.
സുവർണ ന്യൂസ് - ജൻ കി ഹാത്ത് ഏക്സിറ്റ് പോൾ ഫലം കാണിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കോൺഗ്രസിന് 91 മുതൽ 106 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് 94 മുതൽ 117 സീറ്റുകൾ വരെ ലഭിക്കും. അതേസമയം 14 മുതൽ 24 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചിക്കുന്നു. മറ്റുള്ളവർക്ക് 2 സീറ്റുകൾ വീതം ലഭിക്കും.
സുവർണ ന്യൂസ് - ജൻ കി ഹാത്ത് ഏക്സിറ്റ് പോൾ ഫലം കാണിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കോൺഗ്രസിന് 91 മുതൽ 106 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് 94 മുതൽ 117 സീറ്റുകൾ വരെ ലഭിക്കും. അതേസമയം 14 മുതൽ 24 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചിക്കുന്നു. മറ്റുള്ളവർക്ക് 2 സീറ്റുകൾ വീതം ലഭിക്കും.