ആപ്പ്ജില്ല

ബെംഗളൂരു-മൈസൂർ എക്സ്പ്രസ്‌വേയിൽ ബൈക്ക്, ഓട്ടോ, ട്രാക്ടർ നിരോധനം വരും; സർവ്വീസ് റോഡുകൾ ഉപയോഗിക്കാം; അപകടമുണ്ടാക്കുമെന്ന് NHAI

ബെംഗളൂരു-മൈസൂർ എക്സ്പ്രസ്‌വേയിൽ ബൈക്കുകളും ഓട്ടോറിക്ഷകളും ട്രാക്ടറുകളും, പതുക്കെ സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങളും നിരോധിക്കപ്പെടും. അതിവേഗ പാതയിൽ ഇവ അപകടമുണ്ടാക്കുമെന്ന് കണ്ടാണ് നിരോധനം.

Authored byകാർത്തിക് കെ കെ | Samayam Malayalam 27 Apr 2023, 1:06 pm
പുതിയ ബെംഗളൂരു-മൈസൂരു എക്സ്പ്രസ്‌വേയിൽ ടൂവീലറുകൾക്ക് നിരോധനം ഏർപ്പെടുത്തിയേക്കും. ഇതുസംബന്ധിച്ച നിർദ്ദേശ ദേശീയപാതാ അതോരിറ്റിയുടെ പരിഗണനയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടൂവീലറുകളും ത്രീ വീലറുകളും ഈ പാതയിൽ ഓടിക്കാൻ കഴിഞ്ഞേക്കില്ല. ഉയർന്ന അപകടസാധ്യതയുള്ള വാഹനങ്ങളെന്ന നിലയിലാണ് ഇവയെ നിരോധിക്കുന്നത്.
Samayam Malayalam Bengaluru-Mysuru Expressway bikes


ഈ വാഹനങ്ങൾക്ക് സർ‍വ്വീസ് റോഡുകളിൽ മാത്രമേ ഓടാൻ അനുമതിയുണ്ടാകൂ.

ഇതോടൊപ്പം കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും ബെംഗളൂരു-മൈസൂരു എക്സ്പ്രസ്‌വേയിൽ ഓടുന്നതില്‍ നിന്ന് വിലക്കുമെന്നറിയുന്നു.

കേരളത്തിന് 2 വന്ദേഭാരത് കൂടി; ഒരു ട്രെയിൻ ബെംഗളൂരുവിലേക്ക്; വന്ദേ മെട്രോ ആദ്യം വരുന്ന സംസ്ഥാനങ്ങളിൽ കേരളവും

ബെംഗളൂരു-മൈസൂരു എക്സ്പ്രസ്‌വേ അതിവേഗപാതയാണ്. ഇതിലൂടെ പതുക്കെ സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപെടാനും, അപകടങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. ടൂവീലറുകൾ അപകടങ്ങളുണ്ടാക്കുന്നതിൽ മുൻപന്തിയിലാണെന്നതാണ് അവയെ നിരോധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരോധനം സംബന്ധിച്ച വിജ്ഞാപനം ഉടനെ ഉണ്ടായേക്കും.

ഇത്തരം അതിവേഗപാതകളിൽ ബൈക്കുകളും ഓട്ടോറിക്ഷകളും മറ്റ് വേഗംകുറഞ്ഞ വാഹനങ്ങളുമൊന്നും അനുവദിക്കാറില്ല. കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ട്രാക്ടറുകളുടെ പ്രശ്നവും വേഗതക്കുറവാണ്.

പത്ത് വരികളാണ് ബെംഗളൂരു-മൈസൂർ എക്സ്പ്രസ്‌വേക്കുള്ളത്. മാർച്ച് 18-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഈ പാതയ്ക്ക് 118 കിലോമീറ്റർ നീളമുണ്ട്. ഈ പാതയിലൂടെ മുക്കാൽ മണിക്കൂര്‍ സമയത്തിനുള്ളിൽ ബാംഗ്ലൂരിൽ നിന്ന് മൈസൂരിലെത്താൻ കഴിയും. 8480 കോടി രൂപയുടെ പദ്ധതിയാണ് ബെംഗളൂരു-മൈസൂർ പാത.

അതിവേഗ ട്രെയിനുകൾ ടെസ്റ്റ് ചെയ്യാൻ 'ഹൈ സ്പീഡ് ട്രെയിൻ ടെസ്റ്റിങ് ട്രാക്ക്': മണിക്കൂറിൽ 220 കി.മി. വേഗതയിൽ സഞ്ചരിക്കാം

19 വലിയ പാലങ്ങളും, 44 ചെറിയ പാലങ്ങളും ഉൾപ്പെടുന്നതാണ് ബാംഗ്ലൂർ മൈസൂർ എക്സ്പ്രസ്‌വേ. നാല് റെയിൽവേ മേൽപ്പാലങ്ങളും ഈ പാതയിലുണ്ട്. കാൽനടയാത്രക്കാർക്കായി 50 അടിപ്പാതകളും പണിഞ്ഞിരിക്കുന്നു.

ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും കുറച്ചുകാലം മാത്രമേ എക്സ്പ്രസ്‌വേയിൽ ഓടാൻ അനുമതിയുണ്ടാകൂ എന്ന് നേരത്തെ തന്നെ ദേശീയപാതാ അതോരിറ്റി വ്യക്തമാക്കിയിരുന്നതാണ്. സർവ്വീസ് റോഡ് തയ്യാറാകുന്നതു വരെയാണ് ഇവയെ ഓടാൻ അനുവദിക്കുക. സർവ്വീസ് റോഡ് പണി പൂർത്തിയാകാത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഉയര്‍ന്ന ടോൾ നിരക്ക് താങ്ങാനാകാത്ത വാഹനങ്ങൾ പണി പൂർത്തിയാകാത്ത സർവ്വീസ് റോഡ് ഉപയോഗിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കി. പലരും സർവ്വീസ് റോഡിലൂടെ ടോൾ ബൂത്തിനെ മറികടന്നു.

സർവ്വീസ് റോഡുകളുടെ പണി പൂർത്തിയാകുന്നതോടെ ബൈക്കുകളും ഓട്ടോകളും നിരോധിക്കപ്പെടും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്