ന്യൂഡൽഹി: ജമ്മു കശ്മീരിലെ ലെത്പോറ സിആര്‍പിഎഫ് കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജെയ്ഷെ ഭീകരൻ കൂടി അറസ്റ്റിൽ. അഞ്ചാം പ്രതിയായ ഇര്‍ഷാദ് അഹമ്മദ് റേഷിയെയാണ് എൻഐഎ ഇന്ന് അറസ്റ്റ് ചെയ്തത്.
2017 ഡിസംബര്‍ 30 നാണ് സൗത്ത് കശ്മീരിലെ ലെത്പോറയിലുള്ള സിആര്‍പിഎഫ് കേന്ദ്രത്തിനു നേരെ ആക്രമണം നടന്നത്. ജെയ്ഷെ ഭീകരര്‍ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 2017 ൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജെയ്ഷെ ഭീകരൻ നൂര്‍ ട്രാലിയെ വധിച്ചിരുന്നു. ഇതിൻ്റെ പ്രതികാരമായിരുന്നു ലെത്പോറ ആക്രമണം.
ലെത്പോറ ആക്രമണത്തിൻ്റെ സൂത്രധാരന്മാരായ നാല് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് അറസ്റ്റ് ചെയ്ത ഇര്‍ഷാദ് അഹമ്മദ് റേഷി മുൻപ് വധിച്ച ജെയ്ഷെ കമാൻഡര്‍ നൂര്‍ മുഹമ്മദുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളാണ്. ഇയാളെ ഏപ്രിൽ 15 ന് എൻഐഎ കോടതിയിൽ ഹാജരാക്കും.
2017 ഡിസംബര്‍ 30 നാണ് സൗത്ത് കശ്മീരിലെ ലെത്പോറയിലുള്ള സിആര്‍പിഎഫ് കേന്ദ്രത്തിനു നേരെ ആക്രമണം നടന്നത്. ജെയ്ഷെ ഭീകരര്‍ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 2017 ൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജെയ്ഷെ ഭീകരൻ നൂര്‍ ട്രാലിയെ വധിച്ചിരുന്നു. ഇതിൻ്റെ പ്രതികാരമായിരുന്നു ലെത്പോറ ആക്രമണം.
ലെത്പോറ ആക്രമണത്തിൻ്റെ സൂത്രധാരന്മാരായ നാല് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് അറസ്റ്റ് ചെയ്ത ഇര്‍ഷാദ് അഹമ്മദ് റേഷി മുൻപ് വധിച്ച ജെയ്ഷെ കമാൻഡര്‍ നൂര്‍ മുഹമ്മദുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളാണ്. ഇയാളെ ഏപ്രിൽ 15 ന് എൻഐഎ കോടതിയിൽ ഹാജരാക്കും.