ആപ്പ്ജില്ല

നിര്‍മാണത്തിലിരുന്ന വീട്ടിൽ നിന്ന് കണ്ടെത്തിയത് 100 കോടി രൂപയുടെ നോട്ടുമെത്ത

നോട്ടു നിരോധനത്തിനു ശേഷമുള്ള ഏറ്റവും വലിയ കള്ളപ്പണവേട്ട

TNN 17 Jan 2018, 1:19 pm
കാൺപൂ‍ര്‍: ഉത്തര്‍പ്രദേശിൽ കാൺപൂരിനടുത്ത് നിര്‍മാണം നടന്നു കൊണ്ടിരുന്ന വീട്ടിൽ റെയ്ഡ് നടത്തിയ എൻഐഎ കണ്ടെത്തിയത് മെത്തയുടെ രൂപത്തിൽ അടുത്തി വെച്ചിരുന്ന നിരോധിത നോട്ടുകള്‍. ഉത്തര്‍ പ്രദേശിലെ സ്വരൂപ് നഗറിൽ നിന്നാണ് 500ന്‍റെയും ആയിരത്തിന്‍റെയും നോട്ടുകൊട്ടുകള്‍ കണ്ടെടുത്തത്. മൊത്തം നൂറുകോടിയോളം രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്.
Samayam Malayalam nia finds 100 crore worth currency bed of demonetized notes
നിര്‍മാണത്തിലിരുന്ന വീട്ടിൽ നിന്ന് കണ്ടെത്തിയത് 100 കോടി രൂപയുടെ നോട്ടുമെത്ത


പണി പൂര്‍ത്തിയാകാത്ത ഒരു വീട്ടിൽ നിരോധിച്ച നോട്ടുകളുടെ വൻശേഖരമുണ്ടെന്ന് ഒരു കെട്ടിടനിര്‍മാതാവിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഉത്തര്‍ പ്രദേശ് പോലീസിന്‍റെ സഹായത്തോടെയായിരുന്നു റെയ്ഡ്.

നാലോ അഞ്ചോ കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ളതാണ് പണമെന്ന് പോലീസ് പറഞ്ഞു. അനധികൃത മാര്‍ഗങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയധികം പണം നോട്ടുനിരോധനത്തിനു ശേഷവും സൂക്ഷിച്ചതെന്നാണ് എൻഐഎയുടെ നിഗമനം. നോട്ടു നിരോധനത്തിനു ശേഷമുള്ള ഏറ്റവും വലിയ കള്ളപ്പണവേട്ടകളിലൊന്നാണ് കാൺപൂരിലേത്.

2016 നവംബറില്‍ നോട്ട് നിരോധനം നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ കള്ളപ്പണവേട്ടകളിലൊന്നാണ് കാണ്‍പൂരിലേത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്