ന്യൂഡൽഹി: പുൽവാമയിൽ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ജയ്ഷ് ഭീകരൻ മുദാസ്സിര്‍ അഹമ്മദ് ഖാന് വേണ്ടിയുള്ള തിരച്ചിൽ ശക്തിപ്പെടുത്തി എൻഐഎ. ഉഗ്രസ്ഫോടനം നടത്താനായി ആര്‍ഡിഎക്സ് ആണ് ഉപയോഗിച്ചതെന്ന് ഏതാണ്ട് വ്യക്തമായ സാഹചര്യത്തിൽ ജമ്മുവിന്റെ അതിര്‍ത്തി പ്രദേശങ്ങളിൽ പ്രവര്‍ത്തനം നടത്തുന്ന ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നാകാം ഇതെത്തിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ അനുമാനം. ഒരു വര്‍ഷത്തിനിടെ 35ലധികം ലഷ്കര്‍ ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയിട്ടുണ്ടെന്ന് അടുത്തിടെ എൻഐഎ കണ്ടെത്തിയിരുന്നു. ആക്രമണത്തിന് മാസങ്ങള്‍ നീണ്ട ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നാണ് അന്വേഷണസംഘവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പറയുന്നത്. ജമ്മു അതിര്‍ത്തിയിൽ നിന്നാണ് സ്ഫോടകവസ്തുക്കള്‍ എത്തിച്ചതെന്നും ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടകവസ്തുക്കള്‍ തയ്യാറാക്കാൻ വിഗദ്ധരായ ഭീകരര്‍ സ്ഫോടകവസ്തുക്കള്‍ അസംബിള്‍ ചെയ്യാനായി അതിര്‍ത്തി കടന്നെത്തിയിട്ടുണ്ടെന്നുമാണ് എൻഐഎയുടെ അനുമാനം. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും ചോദ്യം ചെയ്തിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മുദാസിര്‍ ഖാനെ പിടികൂടാനായാൽ സ്ഫോടകവസ്തുക്കള്‍ എത്തിച്ചതെവിടെ നിന്നെന്നും ഐഇഡി തയ്യാറാക്കിയത് ആരെന്നും തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
ഇതിനിടെ ആക്രമണത്തിന് ഉപയോഗിച്ച മാരുതി ഈക്കോ വാൻ ആരുടേതെന്ന് തിരിച്ചറിയാൻ സംഘം മാരുതി സുസുക്കി എൻജിനീയര്‍മാരുടെ സഹായവും തേടിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തു നിന്ന് ഏതാനും അക്കങ്ങള്‍ കൊത്തിയ ഒരു ലോഹ പ്ലേറ്റ് അന്വേഷണസംഘത്തിന് ലഭ്യമായിട്ടുണ്ട്. ഇത് ഉപയോഗിച്ച് വാഹനം നിര്‍മിച്ച വര്‍ഷം, വാഹനം വിറ്റ ഡീലര്‍ഷിപ്പ്, വാങ്ങിയ ആള് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരാവാദിത്തം ഏറ്റെടുത്തു കൊണ്ട് ജെയ്ഷെ മുഹമ്മദ് പുറത്തുവിട്ട വീഡിയോയും ചണ്ടിഗഢിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. വീഡിയോയിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
പ്രദേശത്ത് മുൻപ് നടന്ന ആക്രമണങ്ങളിൽ പുറമെ നിന്ന് സഹായം നല്കിയ പ്രദേശവാസികളെയും പോലീസും എൻഐഎയും ചേര്‍ന്ന് നിരീക്ഷിച്ചു വരികയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പുൽവാമയ്ക്ക് സമീപം ലെഥ്പോറയിൽ സൈനികവ്യൂഹത്തിന് നേര്‍ക്കുണ്ടായ ചാവേറാക്രണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മുദാസിര്‍ ഖാനെ പിടികൂടാനായാൽ സ്ഫോടകവസ്തുക്കള്‍ എത്തിച്ചതെവിടെ നിന്നെന്നും ഐഇഡി തയ്യാറാക്കിയത് ആരെന്നും തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
ഇതിനിടെ ആക്രമണത്തിന് ഉപയോഗിച്ച മാരുതി ഈക്കോ വാൻ ആരുടേതെന്ന് തിരിച്ചറിയാൻ സംഘം മാരുതി സുസുക്കി എൻജിനീയര്‍മാരുടെ സഹായവും തേടിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തു നിന്ന് ഏതാനും അക്കങ്ങള്‍ കൊത്തിയ ഒരു ലോഹ പ്ലേറ്റ് അന്വേഷണസംഘത്തിന് ലഭ്യമായിട്ടുണ്ട്. ഇത് ഉപയോഗിച്ച് വാഹനം നിര്‍മിച്ച വര്‍ഷം, വാഹനം വിറ്റ ഡീലര്‍ഷിപ്പ്, വാങ്ങിയ ആള് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരാവാദിത്തം ഏറ്റെടുത്തു കൊണ്ട് ജെയ്ഷെ മുഹമ്മദ് പുറത്തുവിട്ട വീഡിയോയും ചണ്ടിഗഢിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. വീഡിയോയിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
പ്രദേശത്ത് മുൻപ് നടന്ന ആക്രമണങ്ങളിൽ പുറമെ നിന്ന് സഹായം നല്കിയ പ്രദേശവാസികളെയും പോലീസും എൻഐഎയും ചേര്‍ന്ന് നിരീക്ഷിച്ചു വരികയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പുൽവാമയ്ക്ക് സമീപം ലെഥ്പോറയിൽ സൈനികവ്യൂഹത്തിന് നേര്‍ക്കുണ്ടായ ചാവേറാക്രണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടത്.