ആപ്പ്ജില്ല

ഇൻഡോറിൽ 50 ലക്ഷം ആളുകളെ കൊല്ലാൻ ശേഷിയുള്ള രാസവസ്തു പിടിച്ചെടുത്തു

പ്രകൃതി ദത്തമല്ലാത്ത ലഹരിമരുന്നാണ് ഫെന്റാനൈൽ. കൂട്ടക്കൊല നടത്തുന്നതിന് രാസായുധമായും ഇത് ഉപയോഗിക്കാനാകും.

TNN 30 Sept 2018, 11:02 am
ന്യൂഡൽഹി: ഇൻഡോറിലെ അനധികൃത ലബോറട്ടറിയിൽനിന്നും 50 ലക്ഷം ആളുകളെ കൊല്ലാൻ ശേഷിയുള്ള രാസവസ്തു പിടിച്ചെടുത്തു. ഫെന്റാനൈൽ എന്ന മാരക രാസവസ്തുവാണ് ഡയറക്ടറേറ്റ് ഓഫ് റെവെന്യു ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ഒമ്പത് കിലോയോളം ഫെന്റാനൈലാണ് പിടികൂടിയത്. ഒരാഴ്ച മുമ്പാണ് രാസവസ്തു പിടിച്ചെടുത്തത്.
Samayam Malayalam nine kilograms of deadly synthetic opioid seized in indore
ഇൻഡോറിൽ 50 ലക്ഷം ആളുകളെ കൊല്ലാൻ ശേഷിയുള്ള രാസവസ്തു പിടിച്ചെടുത്തു


പ്രദേശത്തെ വ്യവസായിയും ഒരു കെമിസ്റ്റും ചേർന്നായിരുന്നു ലബോറട്ടറി നടത്തിയിരുന്നത്. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് രാസവസ്തു ഫെന്റാനൈലാണെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യയിൽനിന്നും ആദ്യമായാണ് ഫെന്റാനൈൽ പിടിച്ചെടുക്കുന്നത്. ആളുകളെ കൂട്ടത്തോടെ കൊലപ്പെടുത്താൻ ഫെന്റാനൈൽ രാസായുധമായും ഉപയോഗിക്കാൻ കഴിയും.

ലഹരിമരുന്നായ ഹെറോയിനേക്കാൾ 50 മടങ്ങും മോർഫിനേക്കാൾ 100 മടങ്ങും വീര്യമേറിയതാണ് ഫെന്റാനൈൽ. കുറഞ്ഞയളവിൽ ഫെന്റാനൈൽ ശ്വസിക്കാനിടവന്നാൽത്തന്നെ അത് ജീവന് ഭീഷണിയാകും. രണ്ട് മില്ലി ഗ്രാമോളം ഫെന്റാനൈൽ ഉള്ളിൽ ചെന്നാൽ അത് മരണകാരണമാകുമെന്നാണ് റിപ്പോർട്ട്. കൃത്രിമമായി നിർമ്മിക്കുന്ന ലഹരിമരുന്നാണിത്.

110 കോടിയോളമാണ് ഫെന്റാനൈലിന്റെ വിപണിമൂല്ല്യം.2016ൽ അമേരിക്കയിൽ ഫെന്റാനൈൽ ഉപയോഗം നിമിത്തം 20,000 ആളുകൾ മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അപ്പാഷെ, ചൈനാ ടൌൺ തുടങ്ങിയ പേരുകളിലും ഈ രാസവസ്തു അറിയപ്പെടുന്നു.

നേരത്തെ ചൈന കേന്ദ്രീകരിച്ചാണ് ഫെന്റാനൈൽ നിർമ്മിച്ചിരുന്നത്. മെക്സിക്കൻ ലഹരി മാഫിയയാണ് ഫെന്റാനൈൽ നിർമ്മാണത്തിനു പിന്നിലെന്നാണ് ലഭിക്കുന്ന സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്