ആപ്പ്ജില്ല

'ഞാന്‍ അധികം സവാള കഴിക്കാറില്ല'; ഉള്ളിവില ഉയരുമ്പോള്‍ ധനമന്ത്രി

വെളുത്തുള്ളിയും സവാളയും കഴിക്കുന്നത് കുറവാണ്. എന്‍റെ കുടുംബത്തില്‍ ഉള്ളി അധികം ഉപയോഗിക്കാറില്ല. പാര്‍ലമെന്‍റില്‍ ഉള്ളിവില ചര്‍ച്ചയില്‍ വിചിത്ര പരാമര്‍ശവുമായി മന്ത്രി നിര്‍മ്മല സീതാരാമന്‍

Samayam Malayalam 5 Dec 2019, 12:16 pm
ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുമ്പോള്‍ പാര്‍ലമെന്‍റില്‍ ഉള്ളി ഉപയോഗത്തെക്കുറിച്ച് വിചിത്രമായ പ്രസ്‍താവന നടത്തി കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍. അധികം സവാളയും വെളുത്തുള്ളിയും ഉപയോഗിക്കാറില്ല. എന്‍റെ കുടുംബത്തിലെ പതിവ് അതാണ്. അതുകൊണ്ട് പ്രശ്‍നമില്ലെന്നായിരുന്നു പ്രസ്‍താവന.
Samayam Malayalam Union Finance Minister Nirmala Sitharaman
നിർമ്മല സീതാരാമൻ



ഒഡീഷയില്‍ വ്യാഴാഴ്‍ച്ച സവാള വില കിലോഗ്രാമിന് 120 രൂപ കടന്നിരുന്നു. ബുധനാഴ്‍ച്ച പാര്‍ലമെന്‍റില്‍ നടന്ന സംവാദത്തിലാണ് നിര്‍മ്മല സീതാരാമന്‍റെ പ്രസ്‍താവന. പ്രതിപക്ഷം നിരന്തരം ഉള്ളിവിലയെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചപ്പോഴാണ് അവര്‍ താന്‍ അധികം സവാള ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞത്. കൂട്ടച്ചിരിയായിരുന്നു പാര്‍ലമെന്‍റിന്‍റെ പ്രതികരണം.

Also Read: അരലക്ഷം രൂപയുടെ സവാള മോഷണംപോയി; പണപ്പെട്ടി തൊടാതെ കള്ളൻ

രാജ്യത്ത് ഉള്ളിവില നിയന്ത്രിക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ സഭയെ അറിയിച്ചു. നിലവില്‍ ഉള്ളി കയറ്റുമതി നിര്‍ത്തിയിരിക്കുകയാണ്. സ്റ്റോക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും തുര്‍ക്കിയും ഈജിപ്‍തും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിക്കുകയും ചെയ്‍തിട്ടുണ്ട്.

Also Read: ഉള്ളി ദോശയെ മെനുവില്‍ കാണാനില്ല

കൊല്‍ക്കത്തയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സവാള വില രേഖപ്പെടുത്തിയത്. കിലോഗ്രാമിന് 150 രൂപ. പലയിടങ്ങളിലും ഉള്ളി മോഷ്‍ടിക്കപ്പെടുകയും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ട സാഹചര്യവും ഉണ്ടായിരുന്നു.

ശാസ്ത്രീയമായി ഉള്ളി സംഭരിക്കാനും സംരക്ഷിക്കാനുമുള്ള സംവിധാനം രാജ്യത്ത് ഇല്ല. ഇത് നടപ്പിലാക്കാതെ ഉള്ളിവില നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Also Read: സ്വര്‍ണം വേണ്ട, ഉള്ളി മതി. രാജ്യത്ത് ഉള്ളി മോഷണം പെരുകുന്നു

ഉള്ളി കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് വില ഉയരാന്‍ കാരണമെന്നാണ് പൊതുവെയുള്ള വാദം. ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ഭക്ഷണത്തില്‍ അവിഭാജ്യ ഘടകമാണ് ഉള്ളി. ഉള്ളിക്ക് വില കൂടിയതോടെ വിവിധ സംസ്ഥാനങ്ങള്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു. ഡല്‍ഹി ആംആദ്‍മി സര്‍ക്കാര്‍ ഉള്ളിവില കുറച്ചു വില്‍ക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ സ്ഥാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരും സബ്‍സിഡി നിരക്കില്‍ ഉള്ളി വില്‍പ്പനയ്‍ക്ക് സംവിധാനം പരീക്ഷിച്ചു വരികയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്