പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ വിങ് കമാൻഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമൻ. ജയ് ഹിന്ദ് എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ ട്വീറ്റ്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് വാഗാ അതിര്‍ത്തിിയിൽ വെച്ച് വിങ് കമാൻഡര്‍ അഭിനന്ദനെ പാക് അധികൃതര്‍ ഇന്ത്യൻ സൈന്യത്തിന് കൈമാറിയത്. അഭിനന്ദൻ രാജ്യത്തെ യുവാക്കൾക്ക് പ്രചോദനമാണെന്ന് മറ്റൊരു ട്വീറ്റിൽ നിർമലാ സീതാരാമൻ കുറിച്ചു. അഭിനന്ദൻ പ്രകടിപ്പിച്ച അസാമാന്യമായ ധൈര്യത്തെ പ്രകീർത്തിക്കുന്നുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയ്ക്ക് ശേഷം അഭിനന്ദനെ കൈമാറുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാത്രി ഒൻപതരയോടെ മാത്രമാണ് കൈമാറൽ നടന്നത്.
ബാലകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാൻ കശ്മീരിലെ നൗഷേര മേഖലയിൽ നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് വിങ് കമാൻഡര്‍ അഭിനന്ദൻ പാക്കിസ്ഥാന്റെ പിടിയിലായത്. എന്നാൽ അന്താരാഷ്ട്രസമ്മര്ദ്ദങ്ങള്ക്കിടയിലും ഇന്ത്യയുടെ നയതന്ത്രനീക്കങ്ങള്ക്കിടയിലും പാക്കിസ്ഥാൻ അഭിനന്ദനെ കൈമാറാമെന്ന് അറിയിക്കുകയായിരുന്നു. സമാധാനസൂചകമായി ഇന്ത്യൻ വൈമാനികനെ കൈമാറാൻ തീരുമാനിച്ചെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചത്.
ഇന്ത്യയ്ക്ക് കൈമാറിയ വിങ് കമാൻഡര്‍ അഭിനന്ദനെ അമൃത്സറിൽ എത്തിച്ച ശേഷം വൈദ്യപരിശോധനകള്‍ക്ക് വിധേയനാക്കും. അതിനു ശേഷം ഡൽഹിയിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയ്ക്ക് ശേഷം അഭിനന്ദനെ കൈമാറുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാത്രി ഒൻപതരയോടെ മാത്രമാണ് കൈമാറൽ നടന്നത്.
ബാലകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാൻ കശ്മീരിലെ നൗഷേര മേഖലയിൽ നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് വിങ് കമാൻഡര്‍ അഭിനന്ദൻ പാക്കിസ്ഥാന്റെ പിടിയിലായത്. എന്നാൽ അന്താരാഷ്ട്രസമ്മര്ദ്ദങ്ങള്ക്കിടയിലും ഇന്ത്യയുടെ നയതന്ത്രനീക്കങ്ങള്ക്കിടയിലും പാക്കിസ്ഥാൻ അഭിനന്ദനെ കൈമാറാമെന്ന് അറിയിക്കുകയായിരുന്നു. സമാധാനസൂചകമായി ഇന്ത്യൻ വൈമാനികനെ കൈമാറാൻ തീരുമാനിച്ചെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചത്.
ഇന്ത്യയ്ക്ക് കൈമാറിയ വിങ് കമാൻഡര്‍ അഭിനന്ദനെ അമൃത്സറിൽ എത്തിച്ച ശേഷം വൈദ്യപരിശോധനകള്‍ക്ക് വിധേയനാക്കും. അതിനു ശേഷം ഡൽഹിയിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.