ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുതെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തതിനു പിന്നാലെ പ്രത്യേക വിമാനം ഒഴിവാക്കി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമൻ. ന്യൂഡൽഹിയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പ്രതിരോധ മന്ത്രി യാത്ര തിരിച്ചത് സാധാരണ യാത്രാവിമാനത്തിലാണെന്ന് പാര്‍ട്ടി വ്യക്തമാക്കി. ഒരു പരിപാടിയിൽ പങ്കെടുക്കാനായി ചെന്നൈയിലെത്തിയ പ്രതിരോധ മന്ത്രി ഔദ്യോഗിക വാഹനവും എസ്കോര്‍ട്ട് വാഹനങ്ങളും ഒഴിവാക്കി ഒരു ബിജെപി നേതാവിന്റെ കാറിലായിരുന്നു സഞ്ചരിച്ചത് ന്യൂഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ചെന്നൈയിലേയ്ക്ക് തിരിക്കാനായിരുന്നു പ്രതിരോധമന്ത്രി ആദ്യം പദ്ധതിയിട്ടത്. എന്നാൽ വിമാനം പുറപ്പെടുന്നതിന് അൽപം മുൻപാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തത്. ഏഴ് ഘട്ടങ്ങളിലായി നടത്തുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഏപ്രിൽ 11നാണ് നടക്കുക.
തുടര്‍ന്ന് 8.40ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട ഒരു സ്വകാര്യ കമ്പനിയുടെ വിമാനത്തിൽ മന്ത്രി ചെന്നൈയ്ക്ക് തിരിക്കുകയായിരുന്നു. തന്നെ യാത്രയാക്കാൻ ടെര്‍മിനൽ കെട്ടിടത്തിലേയ്ക്ക് വരേണ്ടതില്ലെന്ന് അവര്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ വോട്ടര്‍മാരെ സ്വാധീനിക്കാനായി പുതിയ നയങ്ങളോ പദ്ധതികളോ പ്രഖ്യാപിക്കാനോ ഔദ്യോഗിക സംവിധാനമോ ഉദ്യോഗസ്ഥരെയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാനോ സര്‍ക്കാരിന് സാധിക്കില്ല.
തുടര്‍ന്ന് 8.40ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട ഒരു സ്വകാര്യ കമ്പനിയുടെ വിമാനത്തിൽ മന്ത്രി ചെന്നൈയ്ക്ക് തിരിക്കുകയായിരുന്നു. തന്നെ യാത്രയാക്കാൻ ടെര്‍മിനൽ കെട്ടിടത്തിലേയ്ക്ക് വരേണ്ടതില്ലെന്ന് അവര്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ വോട്ടര്‍മാരെ സ്വാധീനിക്കാനായി പുതിയ നയങ്ങളോ പദ്ധതികളോ പ്രഖ്യാപിക്കാനോ ഔദ്യോഗിക സംവിധാനമോ ഉദ്യോഗസ്ഥരെയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാനോ സര്‍ക്കാരിന് സാധിക്കില്ല.