ആപ്പ്ജില്ല

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ

രാജ്യത്ത് സ്വകാര്യ മേഖലയിൽ വായ്‌പ നൽകാൻ തയ്യാറാകാത്തത് സാമ്പത്തിക മെഖലയെ തകർത്തു. പണം വായ്പ നൽകാൻ ആരെയും വിശ്വാസമില്ലാത്ത അവസ്ഥയെന്നും രാജീവ് കുമാർ.

Samayam Malayalam 23 Aug 2019, 12:28 pm
ന്യൂഡൽഹി: രാജ്യം കഴിഞ്ഞ 70 വർഷങ്ങൾക്കിടെ അഭിമുഖീകരിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വെളിപ്പെടുത്തി നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. സാമ്പത്തിക പ്രതിസന്ധി നേരിടാൻ അസാധാരണ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും രാജീവ് കുമാർ വ്യക്തമാക്കി.
Samayam Malayalam rajiv kumar


രാജ്യത്ത് ഉപഭോഗം കുറയുന്നു. ജനങ്ങളുടെ കൈയ്യിൽ പണമില്ല എന്ന വസ്തുതയിലേക്കാണ് ഈ അവസ്ഥ വിരൽ ചൂണ്ടുന്നത്. ഇതിന് മുൻപ് അഭിമുഖീകരിച്ചിട്ടില്ലാത്തത് പോലെ പണലഭ്യത കുറവ് അനുഭവപ്പെടുന്നതായി രാജീവ് കുമാർ പറഞ്ഞു. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജീവ് കുമാർ. രാജ്യത്തെ സാമ്പത്തിക മേഖല മുരടിപ്പിലാണ്.

രാജ്യത്ത് ആർക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണ്. സ്വകര്യമേഖലയുടെ ആശങ്ക പരിഹരിക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും രാജീവ് കുമാർ കൂട്ടിച്ചേർത്തു. പണം മുടക്കാൻ ആർക്കും വിശ്വാസമില്ലാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ ജിഡിപി 6.8 ശതമാനമായിരുന്നു. ഈ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ ഇത് 5.7 ശതമാനമായി കുറയുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതെ സമയം, കമ്പനികളുടെ പെയ്‌മെന്റുകൾ തടഞ്ഞുവെക്കുക സർക്കാർ നയമല്ലെന്നും രാജീവ് കുമാർ കൂട്ടിച്ചേർത്തു.

സ്വകാര്യമേഖലയിൽ ആരും വായ്‌പ നൽകാൻ തയ്യാറാകാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നു. സ്വകാര്യ നിക്ഷേപം രാജ്യത്ത് വർധിച്ചാൽ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് കര കയറാൻ സാധിക്കും. സാമ്പത്തിക വളർച്ചയെ പ്രേരിപ്പിക്കുന്ന ചില നടപടികൾ കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയിലെ സമ്മർദ്ദം സാമ്പത്തിക പ്രതിസന്ധിയിലേക്ക് എങ്ങനെ നയിച്ചെന്നും രാജീവ് കുമാർ വിശദീകരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്