ആപ്പ്ജില്ല

'ജയ് ശ്രീരാം' വിളികൾ മുഴങ്ങി; നിതീഷ് വീണ്ടും മുഖ്യമന്ത്രി; മന്ത്രിമാർ ഇവർ

ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യ മുന്നണിയിൽ നിന്ന് പിൻവാങ്ങിയ ശേഷം എന്‍ഡിഎയുമായി ചേരുകയായിരുന്നു അദ്ദേഹം.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 28 Jan 2024, 10:38 pm
പാറ്റ്ന: ബിഹാർ രാജ്ഭവനിലെ രാജേന്ദ്ര മണ്ഡപം ഹാളിൽ ജയ് ശ്രീരാം വിളികൾ മുഴങ്ങി. ജെഡിയു നേതാവ് നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ട് ഉപമുഖ്യമന്ത്രിമാരും ആറ് മന്ത്രിമാരും കൂടെ സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് രാവിലെ രാജി സമർപ്പിച്ച നിതീഷ് പിന്നാലെത്തന്നെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇത് ഗവർണർ അർലേകർ സ്വീകരിച്ചു.
Samayam Malayalam nitish taking oath


നിതീഷ് രാജി വെച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.

മന്ത്രിമാർ ഇവർ

സാമ്രാട്ട് ചൗധരി (ഉപമുഖ്യമന്ത്രി- ബിജെപി), വിജയ് കുമാർ സിൻഹ (ഉപമുഖ്യമന്ത്രി- ബിജെപി), ഡോ. പ്രേം കുമാർ (ബിജെപി), വിജയ് കുമാർ ചൗധരി (ജെഡിയു), ബിജേന്ദ്ര പ്രസാദ് യാദവ് (ജെഡിയു), ശ്രാവൺ കുമാര്‍ (ജെഡിയു), സന്തോഷ് കുമാർ സുമൻ (ഹിന്ദുസ്ഥാൻ അവാം മോർച്ച), സുമിത് കുമാർ സിങ് (സ്വതന്ത്രൻ). ആകെ എട്ടുപേർ.
കുറുപ്പ് സിനിമ പ്രചോദനം; കാറിന് തീകൊളുത്തി നിരപരാധിയെ കൊന്ന കർണാടകയിലെ 'സുകുമാരക്കുറുപ്പ്'
Read: കൈരളി ടിവി ചെയർമാൻ മമ്മൂട്ടിക്ക് രാജ്യസഭാംഗത്വം നൽകണം: സിപിഎമ്മിനോട് ചെറിയാൻ ഫിലിപ്പ്

Read: പ്രശ്നം പ്രധാനമന്ത്രി പദവി തന്നെ: മമതയെ പഴിച്ച് ജെഡിയു; നിതീഷിന് ഓന്തിന്റെ സ്വഭാവമെന്ന് കോൺഗ്രസ്

ഒമ്പതാം തവണയാണ് നിതീഷ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ നേതാവെന്ന റെക്കോർഡു കൂടി നിതീഷ് സ്വന്തമാക്കിയിരിക്കുകയാണ്. ആറ് ഇലക്ഷനുകൾ നേരിട്ട് മുഖ്യമന്ത്രിയായ ജ്യോതിബസു, അഞ്ച് ഇലക്ഷൻ നേരിട്ട് മുഖ്യമന്ത്രിയായ സിക്കിമിലെ പവൻ കുമാർ തുടങ്ങിയവരെ പിന്നിലാക്കിയാണ് നിതീഷ് അത്ര പെട്ടെന്നൊന്നും ഭേദിക്കാനാകാത്ത ഈ റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത്.

അതെസമയം നിതീഷ് ഇന്ത്യാ മുന്നണിക്ക് പുറത്തുപോകുമെന്നത് പ്രതീക്ഷിച്ചിരുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. എല്ലാം മുൻകൂട്ടി നിശ്ചയിച്ചതായിരുന്നെന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണിയെ തകർക്കാൻ വേണ്ടി അവർ ആസൂത്രണം ചെയ്തതാണിത്. നിതീഷ് കുമാർ ഞങ്ങളെ ഇരുട്ടിൽ നിറുത്തി. ലാലു പ്രസാദ് യാദവിനെയും ഇരുട്ടിൽ നിറുത്തി. 'ആയാ റാം ഗയാ റാം' എന്ന് നിതീഷിനെ പരിഹസിക്കുകയും ചെയ്തു ഖാർഗെ. നിതീഷ് പുറത്തുപോയതു കൊണ്ട് ഇന്ത്യാ സഖ്യം തകരില്ലെന്ന് മമതാ ബാനർജി പ്രസ്താവിച്ചു. നിതീഷിന് ഓന്തിന്റെ സ്വഭാവമാണെന്നും അവസരത്തിന് നിറം മാറുകയാണെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്