ആപ്പ്ജില്ല

പകൽ പാചകം ചെയ്താൽ 2 വർഷം തടവെന്ന് ബീഹാർ സർക്കാർ

കടുത്ത വേനലിനെത്തുടർന്ന് തീപിടിത്തങ്ങൾ പതിവായതിനാൽ തുറസായ സ്ഥങ്ങളിൽ ഭക്ഷണം പാകം

TNN 28 Apr 2016, 11:06 pm
പട്‌ന : കടുത്ത വേനലിനെത്തുടർന്ന് തീപിടിത്തങ്ങൾ പതിവായതിനാൽ തുറസായ സ്ഥങ്ങളിൽ ഭക്ഷണം പാകം ചെയ്യരുതെന്ന് ബീഹാർ സര്‍ക്കാര്‍. വിലക്ക് ലംഘിച്ച് പാചകം ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടി വരും. തീപിടിത്തത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 66 മനുഷ്യരും 1,200 കന്നുകാലികളും കൊല്ലപ്പെട്ടതോടെ തീപിടുത്തം തടയുകയുന്നതിന് വിചിത്രമായ പരിഹാരമാര്‍ഗം ഏര്‍പ്പെടുത്തിയത്.
Samayam Malayalam no cooking or you will be jailed bihar government advisory
പകൽ പാചകം ചെയ്താൽ 2 വർഷം തടവെന്ന് ബീഹാർ സർക്കാർ


രാവിലെ 9 മണി മുതല്‍ 6 മണി വരെയാണ് പാചകം ചെയ്യുന്നത് വിലക്കിയിരിക്കുന്നത്. അഗ്നി ഉപയോഗിച്ചുള്ള മതപരമായ ചടങ്ങുകള്‍ക്കും ബിഹാറില്‍ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കാറ്റിൽ അടുപ്പുകളില്‍ നിന്നും മറ്റുമുള്ള തീപ്പൊരി പടര്‍ന്നാണ് തീപിടിക്കുന്നതെന്നാണ് സർക്കാരിൻെറ നിഗമനം. കടുത്ത ചൂടും ശക്തമായ കാറ്റും രൂപപ്പെടുന്ന മേഖലകളില്‍ തീ പടർന്ന് പിടിച്ച് കുടിലുകള്‍ കത്തി നശിച്ചിരുന്നു. ബെഗുസരെയിൽ 300 കുടിലുകളാണ് കഴിഞ്ഞ ദിവസം പടര്‍ന്നു പിടിച്ച തീയില്‍ കത്തിയെരിഞ്ഞത്.

നൂറുകണക്കിന് പേരുടെ ജീവന്‍ ഭീഷണിയുള്ളതുകൊണ്ടാണ് ഇത്തരമൊരു നടപടിയെടുത്തതെന്ന് ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥാൻഅറിയിച്ചു. വിശദമായ പരിശോധന നടത്തിയതിന് ശേഷമാണ് പാചകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്