ന്യൂഡൽഹി: പുഞ്ചിരിയോടെയാണ് എന്തെങ്കിലും പറയുന്നതെങ്കിൽ അത് കുറ്റകരമല്ലെന്ന് ഡൽഹി ഹൈക്കോടതി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. രാഷ്ട്രീയ പ്രസംഗവുമായി ബന്ധപ്പെട്ട് എഫ്ഐആർ ഫയൽ ചെയ്യുന്നതിനു മുമ്പ് "ചെക്ക് ആന്റ് ബാലൻസ്" ആവശ്യമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ചന്ദ്ര ധാരി സിംഗാണ് കേസ് പരിഗണിച്ചത്.
2020 ഡൽഹി കലാപത്തിനു മുന്നോടിയായി അനുരാഗ് താക്കൂർ, പർവേഷ് വർമ എന്നിവർ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള പരാതി തള്ളിയ വിചാരണ കോടതിയുടെ നടപടി ചോദ്യം ചെയ്ത് സിപിഎം നേതാവ് ബൃന്ദ കരാട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.
അനുയായികളോട് "രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലുക" എന്ന് മന്ത്രി ആഹ്വാനം ചെയ്തിരുന്നു. 2020 ജനുവരി 29ന് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുരാഗ് താക്കൂറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ വിചാരണ കോടതി മന്ത്രിക്കെതിരെയുള്ള പരാതി തള്ളുകയായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്തും അല്ലാത്ത സമയത്തും നടത്തുന്ന പ്രസംഗങ്ങളിൽ മാറ്റമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. "തെരഞ്ഞെടുപ്പ് സമയത്തുള്ള പ്രസംഗം വ്യത്യസ്ത സന്ദർഭത്തിലുള്ളതാണ്. സാധാരണ സമയത്താണ് നിങ്ങൾ പ്രസംഗിക്കുന്നതെങ്കിൽ നിങ്ങൾ പ്രേരിപ്പിക്കുകയാണെന്ന് പറയാൻ സാധിക്കും." എന്നാണ് ചന്ദ്ര ധാരി സിംഗിന്റെ നിരീക്ഷണം.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ നടത്തിയ പ്രസംഗങ്ങളിൽ പലതും അക്രമത്തിനു പ്രേരിപ്പിക്കുന്നവയായിരുന്നുവെന്ന് ബൃന്ദ കരാട്ടിന്റെ അഭിഭാഷകരായ അദിത് പൂജാരിയും താരാ നരുളയും ചൂണ്ടിക്കാട്ടി. ബൃന്ദയുടെ അപ്പീലിൽ വിധിപറയുന്നത് തത്കാലം കോടതി മാറ്റിവെച്ചിരിക്കുകയാണ്.
2020 ഡൽഹി കലാപത്തിനു മുന്നോടിയായി അനുരാഗ് താക്കൂർ, പർവേഷ് വർമ എന്നിവർ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള പരാതി തള്ളിയ വിചാരണ കോടതിയുടെ നടപടി ചോദ്യം ചെയ്ത് സിപിഎം നേതാവ് ബൃന്ദ കരാട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.
അനുയായികളോട് "രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലുക" എന്ന് മന്ത്രി ആഹ്വാനം ചെയ്തിരുന്നു. 2020 ജനുവരി 29ന് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുരാഗ് താക്കൂറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ വിചാരണ കോടതി മന്ത്രിക്കെതിരെയുള്ള പരാതി തള്ളുകയായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്തും അല്ലാത്ത സമയത്തും നടത്തുന്ന പ്രസംഗങ്ങളിൽ മാറ്റമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. "തെരഞ്ഞെടുപ്പ് സമയത്തുള്ള പ്രസംഗം വ്യത്യസ്ത സന്ദർഭത്തിലുള്ളതാണ്. സാധാരണ സമയത്താണ് നിങ്ങൾ പ്രസംഗിക്കുന്നതെങ്കിൽ നിങ്ങൾ പ്രേരിപ്പിക്കുകയാണെന്ന് പറയാൻ സാധിക്കും." എന്നാണ് ചന്ദ്ര ധാരി സിംഗിന്റെ നിരീക്ഷണം.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ നടത്തിയ പ്രസംഗങ്ങളിൽ പലതും അക്രമത്തിനു പ്രേരിപ്പിക്കുന്നവയായിരുന്നുവെന്ന് ബൃന്ദ കരാട്ടിന്റെ അഭിഭാഷകരായ അദിത് പൂജാരിയും താരാ നരുളയും ചൂണ്ടിക്കാട്ടി. ബൃന്ദയുടെ അപ്പീലിൽ വിധിപറയുന്നത് തത്കാലം കോടതി മാറ്റിവെച്ചിരിക്കുകയാണ്.