ന്യൂഡൽഹി: പുതിയ കേസുകളിൽ വർധനയുണ്ടെങ്കിലും രാജ്യത്ത് കൊവിഡിൻ്റെ നാലാം തരംഗത്തിനുള്ള സാധ്യതയില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അഡീഷണൽ ഡയറക്ടർ ജനറൽ സമിരൻ പാണ്ഡെ. കൊവിഡിൻ്റെ കുതിച്ചുചാട്ടം ജില്ലാ തലങ്ങളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് കേസുകളുടെ വർധന നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയില്ല. കൊവിഡ് കേസുകളിലെ വർധനവിനെ ഒരു വ്യതിയാനം എന്നേ രീതിയിൽ മാത്രമേ കാണാൻ കഴിയൂ. നിലവിലേത് കൊവിഡിൻ്റെ നാലാം തരംഗമല്ലെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ സമിരൻ പാണ്ഡെ വ്യക്തമാക്കി.
പ്രാദേശിക തലങ്ങളിൽ മാത്രമാണ് കൊവിഡ് കേസുകളിൽ വർധനയുള്ളതെന്ന് ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ പറഞ്ഞു. ഈ സാഹചര്യത്തിന് കാരണം കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണ്. ഇപ്പോഴുള്ളത് ഒരു വ്യതിയാനം മാത്രമാണ് എല്ലാ സംസ്ഥാനങ്ങളും കൊവിഡിൻ്റെ പിടിയിലാണെന്ന് പറയാൻ കഴിയില്ലെന്നും പാണ്ഡെ പറഞ്ഞു. കൊവിഡിൻ്റെ പുതിയ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ ചില പ്രദേശങ്ങളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്കിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഈ വർധനവ് കൂടുതലും കുറഞ്ഞ പരിശോധന മൂലമാണ്. രോഗലക്ഷണങ്ങളുള്ള ആളുകൾക്കിടയിൽ പരിശോധന വർധിച്ചപ്പോൾ തന്നെ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു. രാജ്യത്ത് കൊവിഡിൻ്റെ കുതിച്ചുചാട്ടത്തിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സമിരൻ പാണ്ഡെ പറഞ്ഞു.
രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയില്ല. കൊവിഡ് കേസുകളിലെ വർധനവിനെ ഒരു വ്യതിയാനം എന്നേ രീതിയിൽ മാത്രമേ കാണാൻ കഴിയൂ. നിലവിലേത് കൊവിഡിൻ്റെ നാലാം തരംഗമല്ലെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ സമിരൻ പാണ്ഡെ വ്യക്തമാക്കി.
പ്രാദേശിക തലങ്ങളിൽ മാത്രമാണ് കൊവിഡ് കേസുകളിൽ വർധനയുള്ളതെന്ന് ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ പറഞ്ഞു. ഈ സാഹചര്യത്തിന് കാരണം കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണ്. ഇപ്പോഴുള്ളത് ഒരു വ്യതിയാനം മാത്രമാണ് എല്ലാ സംസ്ഥാനങ്ങളും കൊവിഡിൻ്റെ പിടിയിലാണെന്ന് പറയാൻ കഴിയില്ലെന്നും പാണ്ഡെ പറഞ്ഞു. കൊവിഡിൻ്റെ പുതിയ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ ചില പ്രദേശങ്ങളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്കിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഈ വർധനവ് കൂടുതലും കുറഞ്ഞ പരിശോധന മൂലമാണ്. രോഗലക്ഷണങ്ങളുള്ള ആളുകൾക്കിടയിൽ പരിശോധന വർധിച്ചപ്പോൾ തന്നെ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു. രാജ്യത്ത് കൊവിഡിൻ്റെ കുതിച്ചുചാട്ടത്തിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സമിരൻ പാണ്ഡെ പറഞ്ഞു.