ന്യൂഡൽഹി: അൺലോക്ക് 5 നവംബർ 30 വരെ നീട്ടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവ് നീട്ടാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
നവംബർ 30 വരെ കണ്ടെൻമെന്റ് സോണുകളിൽ ലോക്ക് ഡൗൺ നടപ്പാക്കുന്നത് തുടരും. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം കണ്ടെൻമെന്റ് സോണുകളെ വേർതിരിക്കുന്ന നടപടി ജില്ലാ ഭരണകൂടം തുടരണം.
Also Read: പ്രധാനമന്ത്രിയെക്കുറിച്ച് പരാമര്‍ശം; പ്രസംഗത്തിനിടെ ഗുജറാത്ത് ഉപമുഖ്യമന്ത്രിയ്ക്ക് നേർക്ക് ചെരിപ്പേറ്
നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മെട്രോ റെയിൽ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, റസ്റ്റോറന്റുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, മത സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.
ഒക്ടോബർ 15 മുതൽ രാജ്യത്തെ സ്കൂളുകളും കോളേജുകളും തുറക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. 50 ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് സിനിമാ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകിയിരുന്നു. സ്കൂളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചെങ്കിലും പല സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.
നവംബർ 30 വരെ കണ്ടെൻമെന്റ് സോണുകളിൽ ലോക്ക് ഡൗൺ നടപ്പാക്കുന്നത് തുടരും. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം കണ്ടെൻമെന്റ് സോണുകളെ വേർതിരിക്കുന്ന നടപടി ജില്ലാ ഭരണകൂടം തുടരണം.
Also Read: പ്രധാനമന്ത്രിയെക്കുറിച്ച് പരാമര്‍ശം; പ്രസംഗത്തിനിടെ ഗുജറാത്ത് ഉപമുഖ്യമന്ത്രിയ്ക്ക് നേർക്ക് ചെരിപ്പേറ്
നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മെട്രോ റെയിൽ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, റസ്റ്റോറന്റുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, മത സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.
ഒക്ടോബർ 15 മുതൽ രാജ്യത്തെ സ്കൂളുകളും കോളേജുകളും തുറക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. 50 ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് സിനിമാ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകിയിരുന്നു. സ്കൂളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചെങ്കിലും പല സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.