പട്ന: മദ്യനിരോധനം നിലവിലുള്ള ബീഹാറിൽ ഇനി മുതൽ മദ്യപിച്ച് പിടിക്കപ്പെട്ടാലും ജയിലിൽ കിടക്കേണ്ടിവരില്ല. എന്നാൽ മദ്യം ലഭിച്ചത് എവിടെ നിന്നെന്ന് പോലീസിനോട് വെളിപ്പെടുത്തേണ്ടിവരും. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ വിജയിച്ചാൽ ശിക്ഷയിൽ നിന്നും രക്ഷപെടാനാകും. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. മദ്യപന്മാർക്കെതിരെയുള്ള കേസുകൾ വർദ്ധിച്ചതോടെയാണ് പുതിയ തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ബീഹാറിലെ കോടതികളിൽ മദ്യപന്മാർക്കെതിരെയുള്ള കേസുകൾ പെരുകിയതോടെ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
2021 ജനുവരി മുതൽ ഒക്ടോബർ വരെ അരലക്ഷത്തോളം പേരെയാണ് മദ്യനിരോധന നിയമം ലംഘിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. മദ്യപന്മാരും മദ്യമാഫിയയുമായി ബന്ധപ്പെട്ടവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. മദ്യം നിരോധിച്ചെങ്കിലും വ്യാജ മദ്യം ബീഹാറിൽ സുലഭമാണ്. വ്യാജ മദ്യം കഴിച്ചുണ്ടാകുന്ന മരണങ്ങളും സർക്കാരിന് വെല്ലുവിളിയായി.
2016 ഏപ്രിൽ മുതലാണ് ബീഹാറിൽ മദ്യ വിൽപ്പനയും ഉപഭോഗവും നിതീഷ് കുമാർ സർക്കാർ നിരോധിച്ചത്. 2021 നവംബറിന് ശേഷം മാത്രം 50 അധികം പേർക്കാണ് വ്യാജ മദ്യം കഴിച്ചതിനെത്തുടർന്ന് ജീവൻ നഷ്ടമായത്.
ബീഹാറിലെ മദ്യനയം പരാജയമാണെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നുണ്ടെങ്കിലും നയത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് നിതീഷ് കുമാറിന്റെ നിലപാട്. വ്യാജമദ്യ മാഫിയയെ പിടികൂടാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും ബീഹാർ സർക്കാർ രംഗത്തിറക്കിയിട്ടുണ്ട്.
മദ്യമാഫിയയ്ക്ക് കുരുക്കിടുക എന്ന ലക്ഷ്യത്തോടെയാണ് ഇളവ് കൊണ്ടുവന്നിരിക്കുന്നതെന്ന് എക്സൈസ് കമ്മീഷ്ണർ കൃഷ്ണ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. "പുതിയ നിയമം അനുസരിച്ച് മദ്യപിച്ച് പിടിക്കപ്പെടുന്ന ആളോട് മദ്യം എവിടെ നിന്ന് ലഭിച്ചുവെന്ന് ചോദിക്കും. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തും. വിവരം ശരിയാണെങ്കിൽ വിവരം നൽകിയ ആളെ ശിക്ഷിക്കില്ല." അദ്ദേഹം വ്യക്തമാക്കി.
2021 ജനുവരി മുതൽ ഒക്ടോബർ വരെ അരലക്ഷത്തോളം പേരെയാണ് മദ്യനിരോധന നിയമം ലംഘിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. മദ്യപന്മാരും മദ്യമാഫിയയുമായി ബന്ധപ്പെട്ടവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. മദ്യം നിരോധിച്ചെങ്കിലും വ്യാജ മദ്യം ബീഹാറിൽ സുലഭമാണ്. വ്യാജ മദ്യം കഴിച്ചുണ്ടാകുന്ന മരണങ്ങളും സർക്കാരിന് വെല്ലുവിളിയായി.
2016 ഏപ്രിൽ മുതലാണ് ബീഹാറിൽ മദ്യ വിൽപ്പനയും ഉപഭോഗവും നിതീഷ് കുമാർ സർക്കാർ നിരോധിച്ചത്. 2021 നവംബറിന് ശേഷം മാത്രം 50 അധികം പേർക്കാണ് വ്യാജ മദ്യം കഴിച്ചതിനെത്തുടർന്ന് ജീവൻ നഷ്ടമായത്.
ബീഹാറിലെ മദ്യനയം പരാജയമാണെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നുണ്ടെങ്കിലും നയത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് നിതീഷ് കുമാറിന്റെ നിലപാട്. വ്യാജമദ്യ മാഫിയയെ പിടികൂടാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും ബീഹാർ സർക്കാർ രംഗത്തിറക്കിയിട്ടുണ്ട്.
മദ്യമാഫിയയ്ക്ക് കുരുക്കിടുക എന്ന ലക്ഷ്യത്തോടെയാണ് ഇളവ് കൊണ്ടുവന്നിരിക്കുന്നതെന്ന് എക്സൈസ് കമ്മീഷ്ണർ കൃഷ്ണ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. "പുതിയ നിയമം അനുസരിച്ച് മദ്യപിച്ച് പിടിക്കപ്പെടുന്ന ആളോട് മദ്യം എവിടെ നിന്ന് ലഭിച്ചുവെന്ന് ചോദിക്കും. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തും. വിവരം ശരിയാണെങ്കിൽ വിവരം നൽകിയ ആളെ ശിക്ഷിക്കില്ല." അദ്ദേഹം വ്യക്തമാക്കി.