ആപ്പ്ജില്ല

ഇടതു ഭരണത്തിനിടെ ത്രിപുരയില്‍ ആൾക്കൂട്ട ആക്രമണമുണ്ടായിട്ടില്ല; മാണിക്​ സർക്കാർ

സർക്കാർ നൽകിയ വാഗ്​ദാനങ്ങളിൽ വീഴ്​ചകൾ ജനങ്ങൾ ചൂണ്ടിക്കാട്ടുമ്പോള്‍ അതിൽ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനാണ്​ ആൾക്കൂട്ട ആക്രമണങ്ങൾ പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്

Samayam Malayalam 29 Jul 2018, 3:39 pm
ന്യൂഡൽഹി: ത്രിപുരയിൽ 25 വർഷത്തെ ഇടതുപക്ഷ ഭരണത്തിനിടെ ഒരു ആൾക്കൂട്ട ആക്രമണം പോലും ഉണ്ടായിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി മാണിക് സർകാർ. സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ വീഴ്ചകൾ ജനങ്ങൾ ചൂണ്ടിക്കാട്ടുമ്പോള്‍ അതിൽ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് ആൾക്കൂട്ട ആക്രമണങ്ങൾ പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് .മാണിക് സര്‍ക്കാര്‍ പറ‌ഞ്ഞു.
Samayam Malayalam sarkar.


ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ൽ ബി ജെ പി സർക്കാർ അധികാരത്തിലേറുമ്പോള്‍ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും മാണിക് സർക്കാർ ചൂണ്ടിക്കാട്ടി.

മതത്തിന്‍റെയും ജാതിയുടെയും സമുദായത്തിന്‍റെയും പേരിൽ ജനങ്ങളെ വേർതിരിക്കാനാണ് ബി ജെ പി ശ്രമിച്ചത്. ത്രിപുരയിൽ നാലുപേരാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്