ചൈന്നൈ: മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. നിലവിലെ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. മികച്ച ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സിബിഐയിൽ പ്രവർത്തിച്ച രണ്ട് ഉദ്യോഗസ്ഥർ നിലവിലെ അന്വേഷണ സംഘത്തിലുണ്ട്. അതിനാൽ തന്നെ ഫാത്തിമയുടെ മരണത്തിൽ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം നിലവിൽ പരിഗണിക്കേണ്ടതില്ലെന്നും സർക്കാർ പറഞ്ഞു.
അന്വേഷണത്തിൽ തൃപ്‌തിയുണ്ടെന്നും ഫാത്തിമയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻ എസ് യു സമർപ്പിച്ച ഹർജിയിൽ സർക്കാർ നിലപാട് വ്യക്തമാക്കി.
ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മൂന്ന് അധ്യാപകരെ കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്തു. അഡീഷണൽ കമ്മീഷണര്‍ സി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അധ്യാപകരെ വിളിച്ചു വരുത്തിയത്. അന്വേഷണത്തിലെ വിശ്വാസ്യത ഉറപ്പു വരുത്താനായി അധ്യാപകരെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ തൃപ്‌തിയുണ്ടെന്നും ഫാത്തിമയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻ എസ് യു സമർപ്പിച്ച ഹർജിയിൽ സർക്കാർ നിലപാട് വ്യക്തമാക്കി.
ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മൂന്ന് അധ്യാപകരെ കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്തു. അഡീഷണൽ കമ്മീഷണര്‍ സി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അധ്യാപകരെ വിളിച്ചു വരുത്തിയത്. അന്വേഷണത്തിലെ വിശ്വാസ്യത ഉറപ്പു വരുത്താനായി അധ്യാപകരെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.