ന്യൂഡൽഹി: അലോക് വർമ്മ അഴിമതി നടത്തയതായി തെളിവില്ലെന്ന് ജസ്റ്റിസ് എ കെ പട്നായിക്ക്. അദ്ദേഹത്തിനെതിരെ തെളിവില്ലാത്ത സാഹചര്യത്തിൽ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റാൻ തിടുക്കം കാണിക്കേണ്ടിയിരുന്നില്ലെന്നും പട്നായ്ക്ക് പറഞ്ഞു. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ ചുമതലയുള്ളയാളാണ് വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് എ കെ പട്നായിക്ക്. സിവിസി റിപ്പോർട്ടിലുള്ള കണ്ടെത്തലുകൾ തന്റേതല്ലെന്നും പട്നായിക്ക് വ്യക്തമാക്കി. അലോക് വർമ്മയ്ക്കെതിരെ അന്വേഷണം നടന്നത് സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ പരാതിയിലാണ്. രാകേഷ് അസ്താന നേരിട്ട് തന്റെ മുന്നിൽവന്ന് മൊഴി നൽകിയിട്ടില്ല. രാകേഷ് അസ്താനയുടെ മൊഴി എന്നപേരിൽ അസ്താന ഒപ്പുവെച്ച രണ്ട് പേജ് തനിക്ക് തരികയായിരുന്നുവെന്നും പട്നായിക് പറഞ്ഞു. അലോക് വർമ്മയെ നീക്കിയ ഉന്നതാധികാര സമിതിയുടെ നീക്കം തിടുക്കത്തിലായിരുന്നുവെന്നും ജസ്റ്റിസ് പട്നായിക് പറഞ്ഞു.
ഈ ജനുവരി 31ന് വിരമിക്കാനിരിക്കെയാണ് അലോക് വർമ്മയെ ഡിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കിയത്. പകരം ഫയർ സർവ്വീസ് ഡിജിയായി നിയമിക്കുകയായിരുന്നു. പുതിയ ചുമതല ഏറ്റെടുക്കാൻ തയ്യാറാകാതെയാണ് അലോക് വർമ്മ സർവ്വീസിൽനിന്നും സ്വയം വിരമിച്ചത്.
കൈക്കൂലി കേസിലാണ് അലോക് വർമ്മയ്ക്ക് നിർബന്ധിത അവധിയിൽ പോകേണ്ടിവന്നത്. തിരികെ സർവ്വീസിൽ പ്രവേശിച്ച് 48 മണിക്കൂറിനുള്ളിലാണ് സ്ഥാനചലനം സംഭവിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് അസ്താന അലോക് വർമ്മയ്ക്കെതിരെ പരാതി നൽകിയത്.
ഈ ജനുവരി 31ന് വിരമിക്കാനിരിക്കെയാണ് അലോക് വർമ്മയെ ഡിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കിയത്. പകരം ഫയർ സർവ്വീസ് ഡിജിയായി നിയമിക്കുകയായിരുന്നു. പുതിയ ചുമതല ഏറ്റെടുക്കാൻ തയ്യാറാകാതെയാണ് അലോക് വർമ്മ സർവ്വീസിൽനിന്നും സ്വയം വിരമിച്ചത്.
കൈക്കൂലി കേസിലാണ് അലോക് വർമ്മയ്ക്ക് നിർബന്ധിത അവധിയിൽ പോകേണ്ടിവന്നത്. തിരികെ സർവ്വീസിൽ പ്രവേശിച്ച് 48 മണിക്കൂറിനുള്ളിലാണ് സ്ഥാനചലനം സംഭവിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് അസ്താന അലോക് വർമ്മയ്ക്കെതിരെ പരാതി നൽകിയത്.