ന്യൂഡൽഹി: ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ട് നല്‍കുന്ന നടപടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന് യോഗത്തിലാണ് നടപടിയില്‍ നിന്നും പിന്മാറുന്നതായി തീരുമാനം എടുത്തത്. പാസ്പോര്‍ട്ടിന് രണ്ട് വ്യത്യസ്ത നിറങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടായത്. ഇതേ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയത്.
എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ട് നല്‍കാനും അല്ലാത്തവരുടെ പാസ്പോര്‍ട്ടിന് കടുംനീല നിറം നല്‍കാനുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചിരുന്നത്. പാസ്പോര്‍ട്ടിന്റെ നിറം മാറ്റുന്നതിനു പുറമെ പാസ്പോര്‍ട്ടില്‍ വിലാസമുള്ള അവസാന പേജ് ഒഴിവാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനവും പിന്‍വലിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പത്താം ക്ലാസ് പാസാകാത്തവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോകുമ്ബോള്‍ എമിഗ്രേഷന്‍ പരിശോധന നിര്‍ബന്ധമാണ്. പത്താം ക്ലാസ് പാസാകാത്തവര്‍ക്കായി ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ട് നല്‍കുന്നതിലൂടെ വിദേശത്തും സ്വദേശത്തും രണ്ട് തരത്തിലുള്ള പൗരന്മാരെ സൃഷ്ടിക്കും എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. തീരുമാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയതോടെ പാസ്പോര്‍ട്ട് നല്‍കുന്നതില്‍ നിലവിലുള്ള രീതി തന്നെ പിന്‍തുടരും.
എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ട് നല്‍കാനും അല്ലാത്തവരുടെ പാസ്പോര്‍ട്ടിന് കടുംനീല നിറം നല്‍കാനുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചിരുന്നത്. പാസ്പോര്‍ട്ടിന്റെ നിറം മാറ്റുന്നതിനു പുറമെ പാസ്പോര്‍ട്ടില്‍ വിലാസമുള്ള അവസാന പേജ് ഒഴിവാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനവും പിന്‍വലിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പത്താം ക്ലാസ് പാസാകാത്തവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോകുമ്ബോള്‍ എമിഗ്രേഷന്‍ പരിശോധന നിര്‍ബന്ധമാണ്. പത്താം ക്ലാസ് പാസാകാത്തവര്‍ക്കായി ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ട് നല്‍കുന്നതിലൂടെ വിദേശത്തും സ്വദേശത്തും രണ്ട് തരത്തിലുള്ള പൗരന്മാരെ സൃഷ്ടിക്കും എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. തീരുമാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയതോടെ പാസ്പോര്‍ട്ട് നല്‍കുന്നതില്‍ നിലവിലുള്ള രീതി തന്നെ പിന്‍തുടരും.