ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയത്തിന്‍റെ ഭാഗമായി തകര്‍ന്ന റോഡുകൾ പുനർനിർമ്മിക്കാൻ പ്രത്യേക ഫണ്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പതിവ് വാർഷിക അറ്റകുറ്റപണികള്‍ക്ക് വേണ്ടി മാത്രമേ ഫണ്ട് അനുവദിക്കാനാകൂ. പ്രളയ പുനർനിർമ്മാണത്തിനായി ഫണ്ടില്ലെന്നും നിതിൻ ഗഡ്കരി സഭയിൽ വ്യക്തമാക്കി.
പ്രളയത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കിലോ മീറ്ററുകളോളം റോഡാണ് തകര്‍ന്നുപോയത്. ഇതില്‍ വലിയ ശതമാനം റോഡുകളും സംസഥാന സര്‍ക്കാര്‍ തന്നെ ഗതാഗതയോഗ്യമാക്കി കഴിഞ്ഞു. എന്നാല്‍ ഇതിന് പുറമേ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ സഹായം നല്‍കാനാകില്ലെന്നാണ് മന്ത്രി ഇന്ന് വ്യക്തമാക്കിയത്.
പ്രളയത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കിലോ മീറ്ററുകളോളം റോഡാണ് തകര്‍ന്നുപോയത്. ഇതില്‍ വലിയ ശതമാനം റോഡുകളും സംസഥാന സര്‍ക്കാര്‍ തന്നെ ഗതാഗതയോഗ്യമാക്കി കഴിഞ്ഞു. എന്നാല്‍ ഇതിന് പുറമേ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ സഹായം നല്‍കാനാകില്ലെന്നാണ് മന്ത്രി ഇന്ന് വ്യക്തമാക്കിയത്.