ആപ്പ്ജില്ല

കൊവിഡ്: എല്ലാം ഉടൻ ശരിയാകുമെന്ന് നൊബേൽ ജേതാവ്; പറയുന്നത് വെറുതെയല്ല, കാരണമിതാണ്

കൊറോണ വൈറസ് നേരിടാൻ ഇന്ത്യ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക രാജ്യങ്ങളിലെല്ലാം ഭീതിപടർത്തിയ വൈറസ് ഇന്ത്യയിൽ 500 ൽ അധികം പേർക്ക് ബാധിച്ചതോടെയാണ് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യപിച്ചത്. വൈറസ് പൊട്ടിപുറപ്പെട്ട ചൈനയിലേതിനേക്കാൾ ഭീകരാന്തരീക്ഷമാണ് നിലവിൽ ഇറ്റലിയിൽ നിലനിൽക്കുന്നത്. ദിവസവും 500 ൽ അധികം ആളുകളാണ് ഇവിടെ രോഗം ബാധിച്ച് മരണപ്പെടുന്നതെന്നാണ് ലോകജനതയെ പേടിപ്പെടുത്തുന്നത്. എന്നാൽ മാസങ്ങളും വർഷങ്ങളും നീണ്ടുനിൽക്കുന്ന ഭീഷണിയായി ഇത് മാറില്ലെന്നാണ് നൊബേൽ ജേതാവ് മൈക്കൽ ലെവിറ്റ് പറയുന്നത്.

Samayam Malayalam 25 Mar 2020, 2:29 pm
കൊറോണ വൈറസ് നേരിടാൻ ഇന്ത്യ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക രാജ്യങ്ങളിലെല്ലാം ഭീതിപടർത്തിയ വൈറസ് ഇന്ത്യയിൽ 500 ൽ അധികം പേർക്ക് ബാധിച്ചതോടെയാണ് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യപിച്ചത്. വൈറസ് പൊട്ടിപുറപ്പെട്ട ചൈനയിലേതിനേക്കാൾ ഭീകരാന്തരീക്ഷമാണ് നിലവിൽ ഇറ്റലിയിൽ നിലനിൽക്കുന്നത്. ദിവസവും 500 ൽ അധികം ആളുകളാണ് ഇവിടെ രോഗം ബാധിച്ച് മരണപ്പെടുന്നതെന്നാണ് ലോകജനതയെ പേടിപ്പെടുത്തുന്നത്. എന്നാൽ മാസങ്ങളും വർഷങ്ങളും നീണ്ടുനിൽക്കുന്ന ഭീഷണിയായി ഇത് മാറില്ലെന്നാണ് നൊബേൽ ജേതാവ് മൈക്കൽ ലെവിറ്റ് പറയുന്നത്.
Samayam Malayalam nobel laureate michael levitt predicts a quicker coronavirus recovery
കൊവിഡ്: എല്ലാം ഉടൻ ശരിയാകുമെന്ന് നൊബേൽ ജേതാവ്; പറയുന്നത് വെറുതെയല്ല, കാരണമിതാണ്


കൊറോണ വ്യാപനം പ്രവചിച്ച് മൈക്കൽ ലെവിറ്റ്


നൊബേൽ സമ്മാന ജേതാവും സ്റ്റാൻഫോർഡിലെ ബയോഫിസിസിസ്റ്റുമായ മൈക്കൽ ലെവിറ്റ് ജനുവരിയിൽ തന്നെ കൊവിഡ്-19 ന്‍റെ വ്യാപനം പ്രവചിച്ചിരുന്നു. ആരോഗ്യ വിദഗ്ധർ കൊറോണ വ്യാപനത്തെക്കുറിച്ച് പ്രവചിക്കുന്നതിന് മുന്നേയായിരുന്നു ലെവിറ്റിന്‍റെ ഈ വിലയിരുത്തൽ. അമേരിക്കയിലും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലും നിലവിൽ സമാനമായ സാഹചര്യം ഉണ്ടാകുമെന്നും ലെവിറ്റ് പറയുന്നു. എന്നാൽ പല ആരോഗ്യ വിദഗ്ധരും മാസങ്ങളോ വർഷങ്ങളോ നീണ്ട വൈറസ് വ്യാപനത്തെക്കുറിച്ചും മരണങ്ങളെക്കുറിച്ചും പറയുമ്പോൾ, അത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ലെവിറ്റ്. പ്രത്യേകിച്ചും ജനങ്ങൾ സാമൂഹികാകലം പാലിക്കുന്ന ഈ സാഹചര്യത്തിൽ.

പരിഭ്രാന്തി നിയന്ത്രിക്കുകയാണ് വേണ്ടത്, എല്ലാ ശരിയാകും


ജനങ്ങൾക്കിടയിലെ പരിഭ്രാന്തി നിയന്ത്രിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും എല്ലാം ഉടൻ ശരിയാകുമെന്നുമാണ് ലെവിറ്റ് പറയുന്നത്. ചൈനയിലെയും മറ്റു രാജ്യങ്ങളിലെയും കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലെവിറ്റ് ഇക്കാര്യം പറയുന്നത്. ജനുവരി 31ന് ചൈനയിൽ 46 മരണങ്ങളായിരുന്നു സംഭവിച്ചത്. അതിന്‍റെ തലേദിവസം സംഭവിച്ചത് 42 മരണവും. താരതമ്യേന മരണം വർധിച്ചിട്ടുണ്ടെങ്കിലും വർധനവിന്‍റെ തോത് കുറഞ്ഞെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. പുതിയ കേസുകളുടെ എണ്ണവും വളരെ കുറഞ്ഞ നിരക്കിലാണെന്നത് വൈറസിന്‍റെ വ്യാപനം കുറഞ്ഞതിന്‍റെ സൂചനയാണെന്നാണ് അദ്ദേഹം വിലയിരുത്തി.

ചൈനയെക്കുറിച്ച് കൃത്യമായ പ്രവചനം


ഫെബ്രുവരി ഒന്നിന് സുഹൃത്തുക്കൾക്കയച്ച റിപ്പോർട്ടിൽ അടുത്തയാഴ്ച മുതൽ ചൈനയിലെ മരണ നിരക്ക് കുറയുമെന്നാണ് ലെവിറ്റ് വിലയിരുത്തിയത്. ഇക്കാര്യം സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. താമസിയാതെ തന്നെ ചൈനയിലെ മരണങ്ങളുടെ എണ്ണം ദിവസേന കുറഞ്ഞ് വരികയും ചെയ്തു. മൂന്നാഴ്ചയ്ക്ക് ശേഷം വൈറസിന്‍റെ വളർച്ചാ നിരക്ക് ഉയർന്നതാണെന്നും രാജ്യത്തെ കൊവിഡ്-19 കേസുകളുടെ എണ്ണം 80,000 ത്തിലും മരണം 3250 ലേക്ക് എത്തുമെന്നും അദ്ദേഹം ചൈനീസ് ദിനപത്രത്തോട് പറഞ്ഞിരുന്നു. മാർച്ച് പകുതിയാകുമ്പോഴേക്കും ഈ കണക്കുകളും കൃത്യമാവുകയായിരുന്നു. ചൈനയിൽ 80,298 കേസുകളും, 3245 മരണങ്ങളുമാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ലോകരാജ്യങ്ങളിലെ കൊറോണ വൈറസ് കണക്കുകൾ


78 രാജ്യങ്ങളിൽ നിന്നുള്ള കൊവിഡ്-19 കേസുകൾ വിശകലനം ചെയ്യുന്ന മൈക്കൽ ലെവിറ്റ് ദിനംപ്രതി 50 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും എന്നാൽ ഒരു ദിവസത്തിൽ നിന്ന് അടുത്ത ദിവസത്തേക്കുള്ള കേസുകളുടെ എണ്ണത്തിൽ വരുന്ന മാറ്റം കൊവിഡ് വ്യാപനത്തിന്‍റെ വളർച്ചയുടെ വേഗം കുറഞ്ഞതിനെയാണ് സൂചിപ്പിക്കുന്നതെന്നുമാ പറയുന്നത്. 'സംഖ്യകൾ ഇപ്പോഴും ഗൗരവമുള്ളതാണ്, പക്ഷേ വളർച്ചയുടെ വേഗത കുറഞ്ഞതിന്‍റെ സൂചനകളുണ്ട്.' ലെവിറ്റ് പറയുന്നു. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് വന്ന് തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്