ന്യൂഡൽഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു നീക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്കെതിരെ തുറന്നടിച്ച് നോബേൽ ജേതാവും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെൻ. പശ്ചിമേതര ലോകത്ത് ജനാധിപത്യപരമായ ഭരണത്തിനായി പോരാടിയ രാജ്യമാണ് ഇന്ത്യ എന്ന നിലയ്ക്ക് നിലവിലെ രാഷ്ട്രീയ നീക്കത്തിൽ താൻ സന്തുഷ്ടനല്ലെന്ന് അമര്‍ത്യ സെൻ വെളിപ്പെടുത്തി. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമര്‍ത്യ സെന്നിന്‍റെ പ്രസ്താവന. ജനാധിപത്യപരമല്ലാതെ കശ്മീരിൽ ഒരു പരിഹാരത്തിനും സാധ്യതയില്ലെന്ന് അമര്‍ത്യ സെൻ അഭിപ്രായപ്പെട്ടു. ലോകത്ത് ജനാധിപത്യ സംവിധാനം നടപ്പിലാക്കാൻ ഒരുപാട് പ്രയത്നിച്ച ഒരു രാജ്യം എന്ന നിലയിൽ, ജനാധിപത്യ സംവിധാനം തെരഞ്ഞെടുത്ത ആദ്യ പശ്ചിമ ലോകരാഷ്ട്രമെന്ന നിലയ്ക്ക് നമ്മുടെ നടപടികള്‍ മൂലം മൂലം ഇന്ത്യയുടെ മാന്യത നഷ്ടപ്പെടുമ്പോള്‍ ഇന്ത്യക്കാരനെന്ന നിലയ്ക്ക് തനിക്ക് അഭിമാനമില്ല. കശ്മീരിനു പുറത്തു നിന്നുള്ളവര്‍ക്ക് അവിടെ ഭൂമി വാങ്ങിക്കുന്നതിൽ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തു നീക്കിയതിലും അമര്‍ത്യ സെൻ വിമര്‍ശനം ഉന്നയിച്ചു. കശ്മീര്‍ കശ്മീരികളുടേതാണെന്നിരിക്കേ അക്കാര്യത്തിൽ അവരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹംപറഞ്ഞു. കശ്മീരി രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയ സംഭവത്തെയും അദ്ദേഹം വിമര്‍ശിച്ചു.
Also Read: കശ്മീർ ഞങ്ങളുടെ കാര്യം; പാക്കിസ്ഥാൻ തലയിടേണ്ടെന്ന് ഇന്ത്യ
കശ്മീരി നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ നിങ്ങള്‍ക്ക് നീതി നടപ്പാക്കാനാകില്ലെന്നും ജനാധിപത്യത്തിന്‍റെ മാര്‍ഗം നിങ്ങള്‍ ചെറുതാക്കുകയാണെന്നും അമര്‍ത്യ സെൻ വിമര്‍ശനമുന്നയിച്ചു. ഈ രാജ്യത്തെ നയിച്ച നേതാക്കളെ ജയിലിലാക്കിയും വീട്ടു തടങ്കലിലാക്കിയും നീതി നടപ്പാക്കാനാകുമെന്ന് താൻ കരുതുന്നില്ലെന്ന് അമര്‍ത്യ സെൻ പറഞ്ഞു.
Also Read: 'മോദിയും അമിത് ഷായും കൃഷ്ണനെയും അർജുനനെയും പോലെ'
അനുച്ഛേദം 370 റദ്ദാക്കുമ്പോള്‍ കശ്മീരിൽ ഉണ്ടാകാൻ സാധ്യതയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ സര്‍ക്കാര്‍ നേരത്തെ തന്നെ മുൻകരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും നേതാക്കളെ കരുതൽ തടങ്കലിലാക്കിയത് അതിന്‍റെ ഭാഗമാണെന്നുമുള്ള സര്‍ക്കാര്‍ വാദത്തെ അമര്‍ത്യ സെൻ പരിഹസിച്ചു. ഇത്തരം വാദങ്ങള്‍ കൊളോണിയലിസത്തിന്‍റെ ഏറ്റവും വലിയ ഒഴിവുകഴിവുകളാണെന്നും ഇങ്ങനെയാണ് 200 വര്‍ഷം ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകളെ തടവിലാക്കുന്ന കൊളേണിയൽ പാരമ്പര്യത്തിലേയ്ക്ക് നാം തിരിച്ചു പോകുമെന്ന് സ്വാതന്ത്ര്യം ലഭിച്ചപ്പോള‍് ഒരിക്കൽ പോലും താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അമര്‍ത്യ സെൻ ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് 5നായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 കേന്ദ്രസര്‍ക്കാര്‍ എടുത്തു നീക്കിയതും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതും. നിലവിൽ പഴയ ജമ്മു കശ്മീര്‍ സംസ്ഥാനം ജമ്മു കശ്മീര്‍, ലഡാഖ് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാണ്. രാഷ്ട്രീയ നീക്കത്തിന് മുന്നോടിയായി കശ്മീരിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിൻവലിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: 'കശ്‌മീർ ദക്ഷിണ സുഡാനോ കൊസോവോയാ ആകരുത്': എതിർത്ത് വൈക്കോ
Also Read: കശ്മീർ ഞങ്ങളുടെ കാര്യം; പാക്കിസ്ഥാൻ തലയിടേണ്ടെന്ന് ഇന്ത്യ
കശ്മീരി നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ നിങ്ങള്‍ക്ക് നീതി നടപ്പാക്കാനാകില്ലെന്നും ജനാധിപത്യത്തിന്‍റെ മാര്‍ഗം നിങ്ങള്‍ ചെറുതാക്കുകയാണെന്നും അമര്‍ത്യ സെൻ വിമര്‍ശനമുന്നയിച്ചു. ഈ രാജ്യത്തെ നയിച്ച നേതാക്കളെ ജയിലിലാക്കിയും വീട്ടു തടങ്കലിലാക്കിയും നീതി നടപ്പാക്കാനാകുമെന്ന് താൻ കരുതുന്നില്ലെന്ന് അമര്‍ത്യ സെൻ പറഞ്ഞു.
Also Read: 'മോദിയും അമിത് ഷായും കൃഷ്ണനെയും അർജുനനെയും പോലെ'
അനുച്ഛേദം 370 റദ്ദാക്കുമ്പോള്‍ കശ്മീരിൽ ഉണ്ടാകാൻ സാധ്യതയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ സര്‍ക്കാര്‍ നേരത്തെ തന്നെ മുൻകരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും നേതാക്കളെ കരുതൽ തടങ്കലിലാക്കിയത് അതിന്‍റെ ഭാഗമാണെന്നുമുള്ള സര്‍ക്കാര്‍ വാദത്തെ അമര്‍ത്യ സെൻ പരിഹസിച്ചു. ഇത്തരം വാദങ്ങള്‍ കൊളോണിയലിസത്തിന്‍റെ ഏറ്റവും വലിയ ഒഴിവുകഴിവുകളാണെന്നും ഇങ്ങനെയാണ് 200 വര്‍ഷം ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകളെ തടവിലാക്കുന്ന കൊളേണിയൽ പാരമ്പര്യത്തിലേയ്ക്ക് നാം തിരിച്ചു പോകുമെന്ന് സ്വാതന്ത്ര്യം ലഭിച്ചപ്പോള‍് ഒരിക്കൽ പോലും താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അമര്‍ത്യ സെൻ ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് 5നായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 കേന്ദ്രസര്‍ക്കാര്‍ എടുത്തു നീക്കിയതും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതും. നിലവിൽ പഴയ ജമ്മു കശ്മീര്‍ സംസ്ഥാനം ജമ്മു കശ്മീര്‍, ലഡാഖ് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാണ്. രാഷ്ട്രീയ നീക്കത്തിന് മുന്നോടിയായി കശ്മീരിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിൻവലിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: 'കശ്‌മീർ ദക്ഷിണ സുഡാനോ കൊസോവോയാ ആകരുത്': എതിർത്ത് വൈക്കോ