നോയിഡയിലെ ഒരു പാർക്കിൽ ഏർപ്പെടുത്തിയ നിസ്ക്കാര നിരോധനം നഗരം മുഴുവൻ വ്യപിപ്പിക്കണമെന്ന ആവശ്യവുമായി ബജ്രംഗ്ദളും വിഎച്ച്പിയും. ദിവസവും അഞ്ചോ പത്തോ തവണ നിസ്ക്കരിച്ചോളൂ. ആർക്കാണ് തടസ്സം. പക്ഷേ അത് പള്ളിയിലോ വീട്ടിലോ നടത്തുക. പൊതുസ്ഥലങ്ങളിൽ നടക്കില്ലെ- വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു. നോയിഡ സെക്ടർ 58ലെ പാർക്കിൽ വെള്ളിയാഴ്ച നിസ്ക്കാരം വിലക്കിയതുസംബന്ധിച്ച നോട്ടീസ് പോലീസ് നോയിഡയിലെ 26 കമ്പനികൾക്ക് നൽകി. വിലക്ക് ലംഘിച്ച് ജീവനക്കാർ നിസ്ക്കാരം നടത്തിയാൽ കമ്പനികളായിരിക്കും ഉത്തരവാദിയെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.
സെക്ടർ 58ൽ മാത്രം ഒതുക്കി നിർത്തേണ്ട നിയമമല്ലിതെന്നാണ് ബജ്രംഗ്ദളിന്റെയും വിഎച്ച്പിയുടേയും വാദം. നോയിഡ നഗരത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ഇത് നടപ്പാക്കണമെന്നും തീവ്ര ഹിന്ദുത്വ സംഘടനകൾ ആവശ്യപ്പെടുന്നു.
കാവടി സംഘങ്ങളെ മാലയിട്ട് സ്വീകരിക്കുന്ന മുസ്ലിമുകൾ ആഴ്ചയിലൊരിക്കൽ നിസ്ക്കരിക്കുന്നത് തടയാൻ പോലീസിന് എന്ത് അവകാശമെന്ന് അസാദുദ്ദിൻ ഉവൈസി എം പി ചോദിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് സ്ഥലം എസ്ഐ ഇതുസംബന്ധിച്ച നോട്ടീസ് ഇറക്കിയതെന്നാണ് സർക്കാരിന്റെ നിലപാട്. അതേസമയം നിസ്ക്കാര നിരോധനം ഏർപ്പെടുത്തിയ നടപടിക്കെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തി.
സെക്ടർ 58ൽ മാത്രം ഒതുക്കി നിർത്തേണ്ട നിയമമല്ലിതെന്നാണ് ബജ്രംഗ്ദളിന്റെയും വിഎച്ച്പിയുടേയും വാദം. നോയിഡ നഗരത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ഇത് നടപ്പാക്കണമെന്നും തീവ്ര ഹിന്ദുത്വ സംഘടനകൾ ആവശ്യപ്പെടുന്നു.
കാവടി സംഘങ്ങളെ മാലയിട്ട് സ്വീകരിക്കുന്ന മുസ്ലിമുകൾ ആഴ്ചയിലൊരിക്കൽ നിസ്ക്കരിക്കുന്നത് തടയാൻ പോലീസിന് എന്ത് അവകാശമെന്ന് അസാദുദ്ദിൻ ഉവൈസി എം പി ചോദിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് സ്ഥലം എസ്ഐ ഇതുസംബന്ധിച്ച നോട്ടീസ് ഇറക്കിയതെന്നാണ് സർക്കാരിന്റെ നിലപാട്. അതേസമയം നിസ്ക്കാര നിരോധനം ഏർപ്പെടുത്തിയ നടപടിക്കെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തി.