ന്യൂഡൽഹി: അസം - മിസോറാം അതിര്‍ത്തി സംഘര്‍ഷത്തിൽ ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടു. അന്തര്‍ സംസ്ഥാന അതിര്‍ത്തി തര്‍ക്കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ 60 ഓളം ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരിൽ ഭൂരിഭാഗവും അസം സ്വദേശികളാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരിൽ എസ്പി തലത്തിലുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.
സംഭവത്തിൽ അസമിൽ നിന്നുള്ള കോൺഗ്രസ് എംപി രാജ്യസഭയിൽ അടിയന്തര ചര്‍ച്ചയ്ക്ക് സമര്‍പ്പിച്ചു. ജനങ്ങളുടെ പ്രകോപനത്തെ തുടര്‍ന്ന് ഹൈവേ അടച്ചു. ദക്ഷിണ അസമിലെ കാച്ചാർ ജില്ലയിലെ കബുഗാൻസ് ബസാറിലെ അസം-മിസോറം ദേശീയപാത അടച്ചിരിക്കുന്നത്.
അസമിലെ ചാച്ചര്‍ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. ജനക്കൂട്ടം സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്.
അഞ്ച് പോലീസുകാരുടെ ജീവൻ അപഹരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അസം-മിസോറാം അന്തർ സംസ്ഥാന അതിർത്തി ഏറ്റുമുട്ടലിൽ ഞെട്ടൽ പ്രകടിപ്പിച്ച ടിഎംസി മുതിർന്ന നേതാവ് അഭിഷേക് ബാനർജിയാണ് ബിജെപിയെ കുറ്റപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ മരണത്തെ ക്ഷണിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, പ്രതിപക്ഷത്തിനെതിരെ അസം മുഖ്യമന്ത്രിയും പ്രതികരണം നടടത്തി. ജനങ്ങള്‍ അക്രമം തുടരുമ്പോഴും പോലീസ് പോസ്റ്റുകള്‍ എടുത്തുമാറ്റാനാണ് കോലാസിബ് എസ്പി ആവശ്യപ്പെടുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും ട്വീറ്റില്‍ ആരോപിച്ചത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ 60 ഓളം ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരിൽ ഭൂരിഭാഗവും അസം സ്വദേശികളാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരിൽ എസ്പി തലത്തിലുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.
സംഭവത്തിൽ അസമിൽ നിന്നുള്ള കോൺഗ്രസ് എംപി രാജ്യസഭയിൽ അടിയന്തര ചര്‍ച്ചയ്ക്ക് സമര്‍പ്പിച്ചു. ജനങ്ങളുടെ പ്രകോപനത്തെ തുടര്‍ന്ന് ഹൈവേ അടച്ചു. ദക്ഷിണ അസമിലെ കാച്ചാർ ജില്ലയിലെ കബുഗാൻസ് ബസാറിലെ അസം-മിസോറം ദേശീയപാത അടച്ചിരിക്കുന്നത്.
അസമിലെ ചാച്ചര്‍ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. ജനക്കൂട്ടം സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്.
അഞ്ച് പോലീസുകാരുടെ ജീവൻ അപഹരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അസം-മിസോറാം അന്തർ സംസ്ഥാന അതിർത്തി ഏറ്റുമുട്ടലിൽ ഞെട്ടൽ പ്രകടിപ്പിച്ച ടിഎംസി മുതിർന്ന നേതാവ് അഭിഷേക് ബാനർജിയാണ് ബിജെപിയെ കുറ്റപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ മരണത്തെ ക്ഷണിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, പ്രതിപക്ഷത്തിനെതിരെ അസം മുഖ്യമന്ത്രിയും പ്രതികരണം നടടത്തി. ജനങ്ങള്‍ അക്രമം തുടരുമ്പോഴും പോലീസ് പോസ്റ്റുകള്‍ എടുത്തുമാറ്റാനാണ് കോലാസിബ് എസ്പി ആവശ്യപ്പെടുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും ട്വീറ്റില്‍ ആരോപിച്ചത്.