ബെംഗളൂരു: കർണാടകയിലെ ഹുബ്ബാളിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകളെ കൊലപ്പെടുത്തിയ സംഭവം ലൗ ജിഹാദ് ആണെന്ന പ്രചാരണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കൊലപാതകത്തിന് കാരണമായത് ചില വ്യക്തിപരമായ കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നിരഞ്ജൻ ഹിരാമത്ത് എന്ന കോൺഗ്രസ് കോർപ്പറേറ്ററുടെ മകൾ നേഹ ഹിരേമത്താണ് കൊല ചെയ്യപ്പെട്ടത്. ഫയാസ് ഖൊണ്ടനായിക്ക് എന്ന പ്രതിയെ ഇതനകം പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ നേഹയുടെ സഹപാഠിയായിരുന്നു. ഒരു മണിക്കൂറിനകം പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ. കേസ് സമഗ്രമായി അന്വേഷിക്കുമെന്നും എല്ലാ ഘടകങ്ങളും പരിശോധനയ്ക്ക് വിധേയമാകുമെന്ന് ധർവാഡ് പോലീസ് കമ്മീഷണർ രേണുക സുകുമാർ പറഞ്ഞു.
കൊല്ലപ്പെട്ട നേഹയുടെ കോൺഗ്രസ് നേതാവായ പിതാവ് തന്നെ ലൗ ജിഹാദ് ആരോപണവുമായി രംഗത്തെത്തിയത് കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാണെന്ന് ബിജെപി ആരോപിക്കുന്നു. രാമേശ്വരം കഫെ സ്ഫോടനം അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ആരോപണം. ഈ ആരോപണത്തിനെതിരെ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രംഗത്തുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനപാലനം ഏറെ മികച്ചതാണെന്ന് ഇരുവരും വ്യക്തമാക്കി.
ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് സംസ്ഥാന ബിജെപി പ്രസിഡണ്ട് ബിവൈ വിജയേന്ദ്ര പറഞ്ഞു. എന്നാൽ ബിജെപി ഭീതിയും അരക്ഷിതത്വവും വളർത്താൻ ശ്രമിക്കുകയാണെന്ന് ഡികെ ശിവകുമാർ പറഞ്ഞു.
23കാരിയായ നേഹ ഹിരേമത്ത് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. തങ്ങൾ തമ്മിൽ അടുപ്പമായിരുന്നെന്നും നേഹ പിൻമാറിയതു കൊണ്ടാണ് കൊല ചെയ്തതെന്നുമാണ് പ്രതിയുടെ വാദം. ബിജെപി എംപി ശോഭാ കരന്തലജെ, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി തുടങ്ങിയവർ ലൗ ജിഹാദ് ആരോപണവുമായി രംഗത്തുണ്ട്.
കൊല്ലപ്പെട്ട നേഹയുടെ കോൺഗ്രസ് നേതാവായ പിതാവ് തന്നെ ലൗ ജിഹാദ് ആരോപണവുമായി രംഗത്തെത്തിയത് കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാണെന്ന് ബിജെപി ആരോപിക്കുന്നു. രാമേശ്വരം കഫെ സ്ഫോടനം അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ആരോപണം. ഈ ആരോപണത്തിനെതിരെ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രംഗത്തുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനപാലനം ഏറെ മികച്ചതാണെന്ന് ഇരുവരും വ്യക്തമാക്കി.
ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് സംസ്ഥാന ബിജെപി പ്രസിഡണ്ട് ബിവൈ വിജയേന്ദ്ര പറഞ്ഞു. എന്നാൽ ബിജെപി ഭീതിയും അരക്ഷിതത്വവും വളർത്താൻ ശ്രമിക്കുകയാണെന്ന് ഡികെ ശിവകുമാർ പറഞ്ഞു.
23കാരിയായ നേഹ ഹിരേമത്ത് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. തങ്ങൾ തമ്മിൽ അടുപ്പമായിരുന്നെന്നും നേഹ പിൻമാറിയതു കൊണ്ടാണ് കൊല ചെയ്തതെന്നുമാണ് പ്രതിയുടെ വാദം. ബിജെപി എംപി ശോഭാ കരന്തലജെ, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി തുടങ്ങിയവർ ലൗ ജിഹാദ് ആരോപണവുമായി രംഗത്തുണ്ട്.