ജവാൻമാർക്ക് ഇനി ഭാര്യയുമൊത്ത് യുദ്ധമുഖത്ത് താമസിക്കാം. പുതുതായി വിവാഹം ചെയ്യുന്ന ബിഎസ്എഫ് ജവാൻമാർക്കാണ് ഇൗ ഇളവ് നൽകിയിരിക്കുന്നത്. ബിഎസ്എഫ് ജനറൽ കെ.കെ. ശർമ്മയാണ് ബിഎസ്എഫ് മീറ്റിങ്ങിൽ വിവരം അറിയിച്ചത്. അതിർത്തിയിൽ ഭാര്യമാരൊത്ത് ഒരു വർഷത്തോളം ഇവർക്ക് കഴിയാം.
ഇൗ ആവശ്യം കുറച്ച് കാലമായി നിലനിൽക്കുന്നതാണെന്നും ജവാൻമാർക്ക് തങ്ങളുടെ കടമകൾ വിവാഹശേഷവും നിർവഹിക്കാനുണ്ടെന്നും ബിഎസ്എഫ് എെജി മെഘ് വാൾ പറഞ്ഞു. കുടുംബവുമായി പിരിഞ്ഞു നിൽക്കുന്നത് പട്ടാളക്കരെ ബാധിക്കുന്നുണ്ടെന്നും അതിനാൽ ഇത്തരം ഇളവുകൾ ആവശ്യമാണെന്നും രണ്ടു ദിവസം മുൻപ് ഒരു ഹ്രസ്വസന്ദർശനത്തിൽ കെ.കെ ശർമ്മ സൂചിപ്പിക്കുകയുണ്ടായി.
"ഒരു വർഷത്തേക്കാണ് പുതിയതായി വിവാഹം കഴിച്ച് ദമ്പതികൾക്ക് ഒരുമിച്ച് നിൽക്കാനുള്ള അവസരമൊരുക്കുന്നത്. പിന്നീട് ജവാൻമാർക്കായി ഭവനസൗകര്യങ്ങൾ വർദ്ധിപ്പിക്കും. വീടുമായുള്ള ബന്ധം ജവാൻമാരുടെ ടെൻഷൻ ഇല്ലാതാക്കുകയും അവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു" - കെ.കെ ശർമ്മ പറയുന്നു. അതിർത്തിയിൽ ബരാക്കുകളും മുറികളും ഇവർക്കായി സജ്ജമാക്കേണ്ടതുണ്ടെന്നും, കെട്ടിടങ്ങൾ അന്വേഷിക്കുന്നതായും ബിഎസ്എഫ് അധികൃതർ വ്യക്തമാക്കി.
ഇൗ ആവശ്യം കുറച്ച് കാലമായി നിലനിൽക്കുന്നതാണെന്നും ജവാൻമാർക്ക് തങ്ങളുടെ കടമകൾ വിവാഹശേഷവും നിർവഹിക്കാനുണ്ടെന്നും ബിഎസ്എഫ് എെജി മെഘ് വാൾ പറഞ്ഞു. കുടുംബവുമായി പിരിഞ്ഞു നിൽക്കുന്നത് പട്ടാളക്കരെ ബാധിക്കുന്നുണ്ടെന്നും അതിനാൽ ഇത്തരം ഇളവുകൾ ആവശ്യമാണെന്നും രണ്ടു ദിവസം മുൻപ് ഒരു ഹ്രസ്വസന്ദർശനത്തിൽ കെ.കെ ശർമ്മ സൂചിപ്പിക്കുകയുണ്ടായി.
"ഒരു വർഷത്തേക്കാണ് പുതിയതായി വിവാഹം കഴിച്ച് ദമ്പതികൾക്ക് ഒരുമിച്ച് നിൽക്കാനുള്ള അവസരമൊരുക്കുന്നത്. പിന്നീട് ജവാൻമാർക്കായി ഭവനസൗകര്യങ്ങൾ വർദ്ധിപ്പിക്കും. വീടുമായുള്ള ബന്ധം ജവാൻമാരുടെ ടെൻഷൻ ഇല്ലാതാക്കുകയും അവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു" - കെ.കെ ശർമ്മ പറയുന്നു. അതിർത്തിയിൽ ബരാക്കുകളും മുറികളും ഇവർക്കായി സജ്ജമാക്കേണ്ടതുണ്ടെന്നും, കെട്ടിടങ്ങൾ അന്വേഷിക്കുന്നതായും ബിഎസ്എഫ് അധികൃതർ വ്യക്തമാക്കി.